Video Stories
പുതുവര്‍ഷത്തില്‍ താരങ്ങള്‍ പൊരിവെയിലില്‍
റിയോ ഒളിംപിക്സ് നടക്കുമ്പോള്‍ രാജ്യത്തിന് സ്വര്‍ണത്തിന് തുല്യമായ നാണക്കേട് സമ്മാനിച്ച കായിക മന്ത്രിയാണ് വിജയ് ഗോയല്‍. അതേ ഗോയല്‍ തന്നെ ഇന്ത്യന്‍ സ്പോര്‍ട്സിലെ കാട്ടുകളളന്മാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുരേഷ് കല്‍മാഡിക്കും അഭയ്സിംഗ് ചൗട്ടാലക്കുമെതിരെ സംസാരിക്കുന്നത് നമ്മുടെ സ്പോര്‍ട്സിലെ വിരോധാഭാസമാണ് എന്ന് കരുതരുത്. സ്പോര്‍ട്സിലെ വ്യക്തമായ രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പരസ്യമായി പുറത്ത് വരുന്നതെങ്കില്‍ ഇന്ന് പിറക്കുന്ന 2017 ല്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കല്‍മാഡിക്കും ചൗട്ടാലക്കും പരവതാനി വിരിച്ച കുറ്റത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നയാ പൈസ നല്‍കില്ലെന്നാണ് വിജയ് ഗോയല്‍ നയിക്കുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അതിന് 100 ല്‍ 100 മാര്‍ക്ക്. പക്ഷേ ഗോയലിനെ പോലെ ഒരു മന്ത്രി മനസ്സിലാക്കേണ്ടത് ഫണ്ട് നല്കാതിരിക്കുമ്പോള് കല്‍മാഡിക്കോ, ചൗട്ടാലക്കോ, ഐ.ഒ.എയുടെ തലവന്‍ രാമചന്ദ്രനോ ഒരു നഷ്ടവുമില്ല-നഷ്ടമെല്ലാം പാവം നമ്മുടെ താരങ്ങള്‍ക്കാണ്. അവര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യവും സ്റ്റൈപ്പന്‍ഡും അവരുടെ മല്‍സരാവസരങ്ങളുമെല്ലാമാണ് നഷ്ടമാവുന്നത്. റിയോ ഒളിംപിക്സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായ കായിക നയം പ്രഖ്യാപിച്ചിരുന്നു-കായിക സംഘടനകളുടെ രാഷ്ട്രീയവും പിടിവലിയും അംഗീകരിക്കില്ലെന്നും ഒളിംപിക്സ് ഉള്‍പ്പെടെയുളള കായിക മാമാങ്കങ്ങള്‍ ലക്ഷ്യമിട്ട് വിശാലമായ പരിശീലന പരിപാടികള്‍ നടപ്പാക്കുമെന്നും പ്രഖ്യപിച്ച സര്‍ക്കാരിന്റെ കായിക വക്താവാണ് താരങ്ങളെ നട്ടുച്ചയില്‍ നിര്‍ത്തി നയാപൈസ നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ചില്ലുകൊട്ടാരത്തില്‍ ജിവിക്കുന്നവരാണ് കല്‍മാഡിയും ചൗട്ടാലയും രാമചന്ദ്രനും ലളിത് ഭാനോട്ടുമെല്ലാം. അവരെ തൊടാന്‍ തല്ക്കാലം ഗോയലിനോ സര്‍ക്കാരിനോ കഴിയില്ല. കാരണം കായിക സംഘടനകളുടെ തലപ്പത്തെല്ലാം രാഷ്ട്രീയ കുലപതിമാരാണ്. വയോ വൃദ്ധന്മാര് നയിക്കുന്ന നമ്മുടെ സ്പോര്‍ട്സിനെ രക്ഷിക്കാന്‍ ജസ്റ്റിസ് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ ക്രിക്കറ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിശാലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുന്ന അനുരാഗ് ഠാക്കൂര്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ തലവന്‍ ബി.ജെ.പിയുടെ എം.പിയാണ്. അദ്ദേഹത്തെ പിന്തുണക്കുന്നത് രാജീവ് ശുക്ല എന്ന കോണ്‍ഗ്രസുകാരനാണ്. ക്രിക്കറ്റിനെ തൊടാന്‍ പരുന്തിന് പോലുമാവില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന ക്രിക്കറ്റ് സിംഹങ്ങളെ തൊടാന്‍ ഒരു മന്ത്രിക്കുമാവില്ല. അരുണ്‍ ജെയറ്റ്ലി എന്ന ക്രിക്കറ്റ് നേതാവാണ് കേന്ദ്ര സര്‍ക്കാരിലെ ധനകാര്യമന്ത്രി. ക്രിക്കറ്റ് ഭരണത്തില്‍ എല്ലാ പാര്‍ട്ടിക്കാരും കൊള്ളക്കാരുടെ കുപ്പായത്തില്‍ കഴിയുന്നവരാണ്. ശരത് പവാറിനെ പോലെ ഒരു നേതാവാണ് 70 വയസ്സെന്ന ലോധിയുടെ തോക്കിനെ പേടിച്ചാണെങ്കില്‍ പോലും ക്രിക്കറ്റ് ഭരണത്തില്‍ നിന്ന് മാറിയത്. നമ്മുടെ താരങ്ങളെ ആര്‍ക്കും വേണ്ട-ഒളിംപിക്സും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമെല്ലാം വരുമ്പോള്‍ തട്ടിക്കൂട്ടി ചല പ്രഖ്യാപനങ്ങള്‍ നടത്തി ഖജനാവിലെ കോടികള്‍ കൊണ്ട് കൂറെ ശിങ്കിടിമാര്‍ ടൂര്‍ പോവും. അതാണ് നമ്മുടെ ഒളിംപിക്സ്-അവിടെയാണ് പങ്കെടുക്കുക, വിജയിപ്പിക്കുക എന്ന മഹത്തായ മുദ്രാവാക്യം പ്രാവര്‍ത്തികമാവുന്നത്. പുതു വര്‍ഷം തുടങ്ങുമ്പോള്‍ കായികതാരങ്ങള്‍ വേണ്ടി സംസാരിക്കാന്‍ ആരുമില്ല.
ജനുവരി അഞ്ചിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്. മുന്‍ ചാമ്പ്യന്മാരാണ് കേരളം. നമ്മുടെ ടീം കളിക്കാനിറങ്ങുന്നത് നട്ടുച്ച വെയിലില്‍. കാല്‍പ്പന്തിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ജനതക്ക് മുന്നിലാണ് പൊരിവെയിലില്‍ കേരളം കളിക്കാനിറങ്ങുന്നത്. കേരളം മാത്രമല്ല മറ്റ് ടീമുകള്‍ക്കും ഇതേ ഗതിയാണ്. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോടികള്‍ മുടക്കി ഫള്ഡ്ലിറ്റ് സ്ഥാപിച്ചിച്ചിട്ട് വര്‍ഷങ്ങളായി. അത് അവസാനമായി കത്തിയത് ഒരു വര്‍ഷം മുമ്പ് നാഗ്ജി ഫുട്ബോള്‍ നടന്നപ്പോഴാണ്. അതിന് ശേഷം അവിടെ ലൈറ്റുണ്ടോ, തുരുമ്പെടുത്തോ എന്നൊന്നും ആര്‍ക്കുമറിയില്ല. ദേശീയ ഗെയിംസ് മുന്‍നിര്‍ത്തി നവീകരിച്ച സ്റ്റേഡിയത്തിന്റെ അവസ്ഥയും കട്ടപ്പൊകയാണ്. എയര്‍കണ്ടീഷന്‍ യൂണിറ്റുകള്‍ പലതും പലരുടെയും കൈകളിലെത്തി. മൈതാനത്ത് വസിക്കുന്നത് പാമ്പുകളും എലികളുമെല്ലാമാണ്. ഇതൊന്നും പക്ഷേ കായികമന്ത്രിയും നമ്മുടെ സംസ്ഥാന ഭരണകൂടമൊന്നും കാണുന്നില്ല. താരങ്ങള്‍ വെയില് കൊണ്ട് കളിക്കട്ടെ എന്നതാണ് അവരുടെ മുദ്രാവാക്യം. നമ്മുടെ വോളി ടീം ചെന്നൈയില്‍ നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കിരീടം സ്വന്തമാക്കി-അവരെ ഒന്ന് അഭിനന്ദിക്കാന്‍ ഇത് വരെ ആരെയും കണ്ടില്ല. പുതിയ വര്‍ഷമാണ് പിറക്കുന്നത്-നമ്മുടെ താരങ്ങളില്‍ പലരും കരുത്തരായി പുത്തന്‍ നേട്ടങ്ങളും ബഹുമതികളും സ്വന്തമാക്കുമ്പോള്‍ അവരെ സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world18 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

