Connect with us

More

ബോണക്കാട് കുരിശ് പൊളിച്ച സംഭവം സര്‍ക്കാറിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം

Published

on

 

തിരുവനന്തപുരം: ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം. കുരിശ് തിരിച്ച് സ്ഥാപിക്കുന്നതുവരെ സമരരംഗത്ത് നിലയുറപ്പിക്കുമെന്ന് രൂപതാ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവും പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലുണ്ട്.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ കുരിശ് സ്ഥാപിച്ച സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് പൊളിച്ച് നീക്കിയിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഇന്ന് പള്ളികളില്‍ ഇടയലേഖനം വായിച്ചത്.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണന്ന വരികളോടെയാണ് ഇടയലേഖനം തുടങ്ങുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് ഉണ്ടായിരുന്ന ആരാധന കേന്ദ്രം എന്തിന് പൊളിച്ച് നീക്കി എന്ന ചോദ്യവും ലേഖനത്തില്‍ ഉയര്‍ത്തുന്നുണ്ട്. വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ മുഖ്യമന്ത്രിയുമായും വനംമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവര്‍ തന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലന്ന് ഇടയലേഖനത്തിലൂടെ വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുമ്പില്‍ വൈദികരുടെ നേതൃത്വത്തില്‍ ഉപവാസം നടത്തും. നിലവിലുള്ള സംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ഇടയലേഖനത്തില്‍ ഉന്നയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending