Connect with us

Video Stories

മധ്യപൗരസ്ത്യ ദേശത്തെ തകര്‍ക്കാന്‍ വന്‍ശക്തികള്‍

Published

on

മധ്യപൗരസ്ത്യദേശം കലാപ കലുഷിതവും സംഘര്‍ഷഭരിതവുമാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്. സമ്പന്നമായ ദേശം തകര്‍ന്നടിയുന്നു. വന്‍ ശക്തികളുടെ രണ്ടാം ശീതയുദ്ധത്തിന്റെ പരീക്ഷണ ശാലയായി മാറുകയാണീദേശം. ഭൂമി ശാസ്ത്രപരമായി യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന തുര്‍ക്കിയെ വിടാതെ പിന്തുടരുകയാണ് ഭീകരവാദികള്‍. അകത്തും പുറത്തും പിന്തുണയുണ്ട്, കുര്‍ദു, ഗുലാന്‍ ഭീകരര്‍ക്ക്.

ഒരു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണമാണ് ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്നത്. 40 പേരാണ് മരിച്ചത്. കുര്‍ദിസ്ഥാന്‍ ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യൂറോപ്പും അമേരിക്കയുമൊക്കെ സംഭവത്തെ അപലപിക്കുന്നു. ഈജിപ്തിലെ കൈറോവില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍. യമനില്‍ ഐ.എസ് ചാവേര്‍ സ്‌ഫോടനത്തില്‍ 48 സൈനികര്‍ക്കാണ് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടമായത്. തുര്‍ക്കിയില്‍ പ്രധാനമായും സുരക്ഷാസേനയെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍. അറബ്-മുസ്‌ലിം ലോകത്തെ പ്രബല സൈനിക ശക്തിയാണ് തുര്‍ത്തി. നാറ്റോ സൈനിക സഖ്യത്തിലുള്ള ഏക മുസ്‌ലിം രാഷ്ട്രം. കുര്‍ദു ഭീകരരും ഐ.എസ് ഭീകരരും തുര്‍ക്കിയുടെ ശത്രു പക്ഷത്താണ്. സിറിയയില്‍ ഐ.എസ് ഭീകരര്‍ക്ക് എതിരെയുള്ള അമേരിക്കന്‍ സൈനിക നീക്കത്തിന് തുര്‍ക്കി സര്‍വ സഹായവും നല്‍കുന്നതാണ് ഐ.എസിനെ ചൊടിപ്പിക്കുന്നത്.

കുര്‍ദു ഭീകരരുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടി പോരാടുന്നവരുടെ ലക്ഷ്യം ഇറാനിലേയും ഇറാഖിലേയും തുര്‍ക്കിയിലേയും കുര്‍ദു മേഖലയെ യോജിപ്പിച്ച് കുര്‍ദിസ്ഥാന്‍ പുനസ്ഥാപിക്കുകയാണ്. ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ ഇറാഖിലെ സ്വയംഭരണാവകാശമുള്ള കുര്‍ദ് പ്രവിശ്യയെ അവര്‍ വിലയിരുത്തുന്നുണ്ട്. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇറാഖില്‍ സ്വയം ഭരണാവകാശം കുര്‍ദു മേഖലക്ക് നല്‍കുകയായിരുന്നുവല്ലോ. ഇതോടെ ഇറാനിലും തുര്‍ക്കിയിലും കുര്‍ദു വിഭാഗം വര്‍ധിത വീര്യത്തോടെ പോരാട്ടത്തിലാണ്.

മധ്യ പൗരസ്ത്യ ദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതും വര്‍ധിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും വന്‍ ശക്തികള്‍ തന്നെ. സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും രണ്ട് പക്ഷത്തായി നിലകൊള്ളുന്നു. അലെപ്പോ പ്രവിശ്യയുടെ 93 ശതമാനവും പിടിച്ചെടുത്തു എന്നവകാശപ്പെടുന്നത് സിറിയന്‍ സേച്ഛാധിപതി ബശാറുല്‍ അസദ് അല്ല. റഷ്യന്‍ പ്രതിരോധ വക്താവ് ഇഗോര്‍ കൊനാഷ്‌നെ മോസ്‌കോവിലാണ്. സിറിയയില്‍ നടക്കുന്നത് യുദ്ധ കുറ്റമെന്ന് കുറ്റപ്പെടുത്തുന്നത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്തത് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റായ റഷ്യയും. 2011ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് മുതല്‍ ബശാറുല്‍ അസദിന് വേണ്ടി ആറ് തവണ റഷ്യ വീറ്റോ പ്രയോഗിച്ചു. ചൈനയുടേത് അഞ്ച് തവണ. റഷ്യന്‍ വ്യോമാക്രമണത്തിന്റെ അകമ്പടിയോടെയാണ് ബശാറിന്റെ സൈന്യത്തിന്റെ ‘മുന്നേറ്റം’.

അതേസമയം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സിറിയയില്‍ നിന്ന് ഐ.എസിനെ തുരത്താനാണത്രെ രംഗത്തുള്ളത്. പ്രതിപക്ഷ സൈനിക സഖ്യത്തിന് പാശ്ചാത്യ നാടുകളും അറബ് നാടുകളും പിന്തുണ നല്‍കുന്നുണ്ടെങ്കിലും റഷ്യയെ പോലെ പ്രത്യക്ഷത്തില്‍ യുദ്ധത്തില്‍ പങ്കാളിയല്ല. അമേരിക്കയും റഷ്യയും നേരിട്ട്, ഏറ്റുമുട്ടുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യയുടെ താല്‍പര്യം ഇതിനകം വ്യക്തമാണ്. ആയുധ കച്ചവടവും മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയെ പിന്തള്ളി സ്വാധീനം ഉറപ്പിക്കുകയുമാണ് ലക്ഷ്യം. സിറിയയില്‍ ബശാറുല്‍ അസദിന്റെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത് റഷ്യന്‍ പിന്തുണയിലാണ്. അല്ലായിരുന്നുവെങ്കില്‍ ഇതിനകം ബശാദിന് സദ്ദാമിന്റെയും ഖദ്ദാഫിയുടെയും ഗതിവരുമായിരുന്നു. പാശ്ചാത്യ താല്‍പര്യം മധ്യപൗരസ്ത്യ ദേശത്ത് സ്വാധീനം നിലനിര്‍ത്തുകയാണ്. അതിലൂടെ ആയുധ കച്ചവടവും. മുല്ലപ്പൂ വിപ്ലവത്താല്‍ പാശ്ചാത്യാനുകൂല സര്‍ക്കാറുകള്‍ തുനീഷ്യയിലും ഈജിപ്തിലും ജനരോഷത്തിന് മുന്നില്‍ കടപുഴകി. തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി സ്വീകരിച്ച തന്ത്രപൂര്‍വമായ നിലപാടില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ഈജിപ്തില്‍ സൈനിക അട്ടിമറിയില്‍ മുസ്‌ലിം ബ്രദര്‍ ഹുഡ് സര്‍ക്കാറിന് പുറത്ത് പോകേണ്ടിവന്നു. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ലിബിയയിലും യമനിലും സേച്ഛാധിപതികളെ പുറത്താക്കിയെങ്കിലും സുസ്ഥിര ഭരണകൂടത്തെ സ്ഥാപിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല.

ഇറാഖും സിറിയയും ലിബിയയും ഈജിപ്തും ഇപ്പോഴും സംഘര്‍ഷഭരിതമാണ്. ഇറാഖിലും സിറിയയിലും വലിയ ഒരു ഭൂപ്രദേശം കയ്യടക്കി ഐ.എസ് ഭരണം സ്ഥാപിച്ചു. പക്ഷെ, അധികകാലം പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. തുര്‍ക്കി ഇതിനൊക്കെ വ്യത്യസ്തം. ഉറച്ച ഭരണകൂടം. പൂര്‍ണ ജനാധിപത്യ സംവിധാനം. പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൈന്യം നടത്തിയ ശ്രമം ചെറുത്തത് ജനങ്ങള്‍ തെരുവിലിറങ്ങിയാണ്. ലോക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള കാത്തിരിപ്പിലാണ് തുര്‍ക്കി. മുസ്‌ലിം ലോകത്ത് കരുത്ത് തെളിയിച്ച് തുര്‍ക്കി മുന്നോട്ട് പോകുന്നു. ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം സഊദി അറേബ്യയുമായി തകര്‍ന്ന ബന്ധം സുദൃഢമാക്കാനും തുര്‍ക്കി ശ്രമിച്ചുവരുന്നുണ്ട്. അമേരിക്കയില്‍ അഭയം തേടിയ ഇസ്‌ലാമിക പണ്ഡിതന്‍ ഫത്തഹുല്ല ഗുലന്റെ അനുയായികള്‍ സൃഷ്ടിക്കുന്ന തലവേദനയാണ് തുര്‍ക്കി ഭരണകൂടത്തിന് പ്രയാസം.

കുര്‍ദു വംശജരും ഗുലന്‍ ഭീകരരും ചേര്‍ന്നുള്ള സ്‌ഫോടനങ്ങള്‍ തുര്‍ക്കിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ നിശ്ചയദാര്‍ഢ്യമുള്ള ജനതയും നേതൃത്വവും അവ അതിജീവിക്കും. അതേസമയം മധ്യപൗരസ്ത്യ ദേശത്തെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്താനുള്ള വന്‍ ശക്തിനീക്കത്തെ ചെറുക്കാന്‍ അറബ് നാടുകള്‍ ഉണരേണ്ടിയിരിക്കുന്നു. അറബ് മാര്‍ക്കറ്റുകള്‍ ലക്ഷ്യം വെക്കുന്ന ചൈനയെ പിന്തിരിപ്പിക്കാന്‍ നയതന്ത്ര തലത്തില്‍ അറബ് ലോകത്തിന് കഴിയും. ജി.സി.സിയും അറബ് ലീഗും ഈ വഴി ചിന്തിക്കുമെന്ന് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending