Connect with us

Video Stories

മധ്യപൗരസ്ത്യ ദേശത്തെ തകര്‍ക്കാന്‍ വന്‍ശക്തികള്‍

Published

on

മധ്യപൗരസ്ത്യദേശം കലാപ കലുഷിതവും സംഘര്‍ഷഭരിതവുമാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്. സമ്പന്നമായ ദേശം തകര്‍ന്നടിയുന്നു. വന്‍ ശക്തികളുടെ രണ്ടാം ശീതയുദ്ധത്തിന്റെ പരീക്ഷണ ശാലയായി മാറുകയാണീദേശം. ഭൂമി ശാസ്ത്രപരമായി യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന തുര്‍ക്കിയെ വിടാതെ പിന്തുടരുകയാണ് ഭീകരവാദികള്‍. അകത്തും പുറത്തും പിന്തുണയുണ്ട്, കുര്‍ദു, ഗുലാന്‍ ഭീകരര്‍ക്ക്.

ഒരു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ നടക്കുന്ന ആറാമത്തെ ഭീകരാക്രമണമാണ് ഇസ്താംബൂളിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്നത്. 40 പേരാണ് മരിച്ചത്. കുര്‍ദിസ്ഥാന്‍ ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യൂറോപ്പും അമേരിക്കയുമൊക്കെ സംഭവത്തെ അപലപിക്കുന്നു. ഈജിപ്തിലെ കൈറോവില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 25 പേര്‍. യമനില്‍ ഐ.എസ് ചാവേര്‍ സ്‌ഫോടനത്തില്‍ 48 സൈനികര്‍ക്കാണ് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടമായത്. തുര്‍ക്കിയില്‍ പ്രധാനമായും സുരക്ഷാസേനയെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍. അറബ്-മുസ്‌ലിം ലോകത്തെ പ്രബല സൈനിക ശക്തിയാണ് തുര്‍ത്തി. നാറ്റോ സൈനിക സഖ്യത്തിലുള്ള ഏക മുസ്‌ലിം രാഷ്ട്രം. കുര്‍ദു ഭീകരരും ഐ.എസ് ഭീകരരും തുര്‍ക്കിയുടെ ശത്രു പക്ഷത്താണ്. സിറിയയില്‍ ഐ.എസ് ഭീകരര്‍ക്ക് എതിരെയുള്ള അമേരിക്കന്‍ സൈനിക നീക്കത്തിന് തുര്‍ക്കി സര്‍വ സഹായവും നല്‍കുന്നതാണ് ഐ.എസിനെ ചൊടിപ്പിക്കുന്നത്.

കുര്‍ദു ഭീകരരുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടി പോരാടുന്നവരുടെ ലക്ഷ്യം ഇറാനിലേയും ഇറാഖിലേയും തുര്‍ക്കിയിലേയും കുര്‍ദു മേഖലയെ യോജിപ്പിച്ച് കുര്‍ദിസ്ഥാന്‍ പുനസ്ഥാപിക്കുകയാണ്. ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ ഇറാഖിലെ സ്വയംഭരണാവകാശമുള്ള കുര്‍ദ് പ്രവിശ്യയെ അവര്‍ വിലയിരുത്തുന്നുണ്ട്. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇറാഖില്‍ സ്വയം ഭരണാവകാശം കുര്‍ദു മേഖലക്ക് നല്‍കുകയായിരുന്നുവല്ലോ. ഇതോടെ ഇറാനിലും തുര്‍ക്കിയിലും കുര്‍ദു വിഭാഗം വര്‍ധിത വീര്യത്തോടെ പോരാട്ടത്തിലാണ്.

മധ്യ പൗരസ്ത്യ ദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതും വര്‍ധിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും വന്‍ ശക്തികള്‍ തന്നെ. സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയും റഷ്യയും രണ്ട് പക്ഷത്തായി നിലകൊള്ളുന്നു. അലെപ്പോ പ്രവിശ്യയുടെ 93 ശതമാനവും പിടിച്ചെടുത്തു എന്നവകാശപ്പെടുന്നത് സിറിയന്‍ സേച്ഛാധിപതി ബശാറുല്‍ അസദ് അല്ല. റഷ്യന്‍ പ്രതിരോധ വക്താവ് ഇഗോര്‍ കൊനാഷ്‌നെ മോസ്‌കോവിലാണ്. സിറിയയില്‍ നടക്കുന്നത് യുദ്ധ കുറ്റമെന്ന് കുറ്റപ്പെടുത്തുന്നത് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഒരാഴ്ചത്തെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്തത് കമ്മ്യൂണിസ്റ്റ് ചൈനയും മുന്‍ കമ്മ്യൂണിസ്റ്റായ റഷ്യയും. 2011ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയത് മുതല്‍ ബശാറുല്‍ അസദിന് വേണ്ടി ആറ് തവണ റഷ്യ വീറ്റോ പ്രയോഗിച്ചു. ചൈനയുടേത് അഞ്ച് തവണ. റഷ്യന്‍ വ്യോമാക്രമണത്തിന്റെ അകമ്പടിയോടെയാണ് ബശാറിന്റെ സൈന്യത്തിന്റെ ‘മുന്നേറ്റം’.

അതേസമയം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സിറിയയില്‍ നിന്ന് ഐ.എസിനെ തുരത്താനാണത്രെ രംഗത്തുള്ളത്. പ്രതിപക്ഷ സൈനിക സഖ്യത്തിന് പാശ്ചാത്യ നാടുകളും അറബ് നാടുകളും പിന്തുണ നല്‍കുന്നുണ്ടെങ്കിലും റഷ്യയെ പോലെ പ്രത്യക്ഷത്തില്‍ യുദ്ധത്തില്‍ പങ്കാളിയല്ല. അമേരിക്കയും റഷ്യയും നേരിട്ട്, ഏറ്റുമുട്ടുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യയുടെ താല്‍പര്യം ഇതിനകം വ്യക്തമാണ്. ആയുധ കച്ചവടവും മധ്യപൗരസ്ത്യ ദേശത്ത് അമേരിക്കയെ പിന്തള്ളി സ്വാധീനം ഉറപ്പിക്കുകയുമാണ് ലക്ഷ്യം. സിറിയയില്‍ ബശാറുല്‍ അസദിന്റെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത് റഷ്യന്‍ പിന്തുണയിലാണ്. അല്ലായിരുന്നുവെങ്കില്‍ ഇതിനകം ബശാദിന് സദ്ദാമിന്റെയും ഖദ്ദാഫിയുടെയും ഗതിവരുമായിരുന്നു. പാശ്ചാത്യ താല്‍പര്യം മധ്യപൗരസ്ത്യ ദേശത്ത് സ്വാധീനം നിലനിര്‍ത്തുകയാണ്. അതിലൂടെ ആയുധ കച്ചവടവും. മുല്ലപ്പൂ വിപ്ലവത്താല്‍ പാശ്ചാത്യാനുകൂല സര്‍ക്കാറുകള്‍ തുനീഷ്യയിലും ഈജിപ്തിലും ജനരോഷത്തിന് മുന്നില്‍ കടപുഴകി. തുനീഷ്യയില്‍ അന്നഹ്ദ പാര്‍ട്ടി സ്വീകരിച്ച തന്ത്രപൂര്‍വമായ നിലപാടില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണ്. ഈജിപ്തില്‍ സൈനിക അട്ടിമറിയില്‍ മുസ്‌ലിം ബ്രദര്‍ ഹുഡ് സര്‍ക്കാറിന് പുറത്ത് പോകേണ്ടിവന്നു. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ലിബിയയിലും യമനിലും സേച്ഛാധിപതികളെ പുറത്താക്കിയെങ്കിലും സുസ്ഥിര ഭരണകൂടത്തെ സ്ഥാപിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല.

ഇറാഖും സിറിയയും ലിബിയയും ഈജിപ്തും ഇപ്പോഴും സംഘര്‍ഷഭരിതമാണ്. ഇറാഖിലും സിറിയയിലും വലിയ ഒരു ഭൂപ്രദേശം കയ്യടക്കി ഐ.എസ് ഭരണം സ്ഥാപിച്ചു. പക്ഷെ, അധികകാലം പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. തുര്‍ക്കി ഇതിനൊക്കെ വ്യത്യസ്തം. ഉറച്ച ഭരണകൂടം. പൂര്‍ണ ജനാധിപത്യ സംവിധാനം. പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൈന്യം നടത്തിയ ശ്രമം ചെറുത്തത് ജനങ്ങള്‍ തെരുവിലിറങ്ങിയാണ്. ലോക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള കാത്തിരിപ്പിലാണ് തുര്‍ക്കി. മുസ്‌ലിം ലോകത്ത് കരുത്ത് തെളിയിച്ച് തുര്‍ക്കി മുന്നോട്ട് പോകുന്നു. ഉസ്മാനിയ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം സഊദി അറേബ്യയുമായി തകര്‍ന്ന ബന്ധം സുദൃഢമാക്കാനും തുര്‍ക്കി ശ്രമിച്ചുവരുന്നുണ്ട്. അമേരിക്കയില്‍ അഭയം തേടിയ ഇസ്‌ലാമിക പണ്ഡിതന്‍ ഫത്തഹുല്ല ഗുലന്റെ അനുയായികള്‍ സൃഷ്ടിക്കുന്ന തലവേദനയാണ് തുര്‍ക്കി ഭരണകൂടത്തിന് പ്രയാസം.

കുര്‍ദു വംശജരും ഗുലന്‍ ഭീകരരും ചേര്‍ന്നുള്ള സ്‌ഫോടനങ്ങള്‍ തുര്‍ക്കിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ നിശ്ചയദാര്‍ഢ്യമുള്ള ജനതയും നേതൃത്വവും അവ അതിജീവിക്കും. അതേസമയം മധ്യപൗരസ്ത്യ ദേശത്തെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്താനുള്ള വന്‍ ശക്തിനീക്കത്തെ ചെറുക്കാന്‍ അറബ് നാടുകള്‍ ഉണരേണ്ടിയിരിക്കുന്നു. അറബ് മാര്‍ക്കറ്റുകള്‍ ലക്ഷ്യം വെക്കുന്ന ചൈനയെ പിന്തിരിപ്പിക്കാന്‍ നയതന്ത്ര തലത്തില്‍ അറബ് ലോകത്തിന് കഴിയും. ജി.സി.സിയും അറബ് ലീഗും ഈ വഴി ചിന്തിക്കുമെന്ന് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പാരീസിലെ ആദ്യ ജുമുഅ, പ്രാർത്ഥന ഫലസ്തീനായി

1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.

Published

on

ഫ്രാൻസ് എന്ന പേരിനൊപ്പം ആദ്യം ചേർക്കാൻ ഞാനിഷ്ടപ്പെടുന്ന പേര് സിനദിൻ സിദാൻ എന്ന ഫുട്ബോളറുടേതാണ്. 1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്. ചന്നം പിന്നം മഴ ചാറുന്ന പാരീസ് മധ്യാഹ്നം. പള്ളിയിൽ നല്ല തിരക്കാണ്. പ്രാർത്ഥനക്ക് മുമ്പായി അംഗശുദ്ധീകരണം നടത്തുമ്പോൾ അടുത്തുളള കൗമാരക്കാരൻറെ ജാക്കറ്റിൽ സിദാൻ എന്ന പേര്. സിദാൻ കാലവും കഴിഞ്ഞ് ഫ്രഞ്ചുകാർ കിലിയൻ എംബാപ്പേ കാലത്താണിപ്പോൾ.

എന്നിട്ടും ഈ കൗമാരക്കാരൻ സിദാൻ എന്നെഴുതിയ ജാക്കറ്റുമിട്ട് നടക്കുന്നു. കൗതുകത്തിന് ഒന്ന് ചോദിക്കാമെന്ന് കരുതി ആംഗലേയം പറഞ്ഞപ്പോൾ അവൻ ചിരിക്കുകയാണ്. കാര്യം പിടികിട്ടി. അവന് ഇംഗ്ലീഷ് വഴങ്ങുന്നില്ല. എനിക്ക് ഫ്രഞ്ചും. ഞങ്ങൾ തമ്മിലുള്ള ഭാഷാചിരി നടക്കുമ്പോൾ മൊറോക്കോക്കാരനായ സുഹൃത്ത് കാര്യം മനസിലാക്കി പറഞ്ഞു-അവൻ സിദാനാണ്. അതായത് പേര് മുഹമ്മദ് സിദാൻ. അവൻറെ പിതാവ് സിദാൻ ഫാനാണ്. അൾജിരിയൻ വംശജനാണ്. 98 ലെ ലോകകപ്പ് രണ്ട് സിദാനെ പ്രണയിച്ച പിതാവാണ്.

ഇതെഴുതാൻ കാരണം ഫ്രാൻസ് എന്ന രാജ്യത്തിലെ മുസ്‌ലിം ചരിത്രം സൂചിപ്പിക്കാനാണ്. ഫ്രഞ്ച് ജനസംഖ്യയിൽ പത്ത് ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയാണ്. അറബ് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കോ,തുണിഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ. ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, അൾജീരിയ, കെനിയ, നൈജിരിയ തുടങ്ങിയിടങ്ങളിൽ നിന്നും എത്തി ഇവിടെ സ്ഥിര താമസമാക്കിയ മുസ്‌ലിങ്ങൾ. ഫ്രഞ്ച് കായികരംഗം അടക്കി വാഴുന്നത് ആഫ്രിക്കൻ വംശജരായ കളിക്കാരാണ്.

സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, ഉസ്മാൻ ഡെംപാലേ,നിക്കോളാസ് അനേൽക്ക,കരീം ബെൻസേമ, നിക്കോളോ കാൻഡേ,പോൾ പോഗ്ബ, മുസ സിസോക്കോ,ബെഞ്ചമിൻ മെൻഡി തുടങ്ങിയവരെല്ലാം ഫ്രഞ്ച് ജഴ്സി അണിഞ്ഞ വിഖ്യാതരായ ആഫ്രിക്കൻ വേരുകളുള്ള കളിക്കാരാണ്. നമ്മുടെ ബൊളോൺ പള്ളിയിൽ കണ്ട കൊച്ചു സിദാന് മെഹ്സി പറഞ്ഞ് ( മെഹ്സി എന്ന് പറഞ്ഞാൽ ഫ്രഞ്ചിൽ നന്ദി എന്നാണ്. നമ്മുടെ മെസിയുടെ പേരുമായി അടുപ്പമുള്ളതിനാൽ ഇവിടെ എത്തി ആദ്യം പഠിച്ച ഫ്രഞ്ച് പദങ്ങളിൽ ഒന്നാണ് മെഹ്സി).

പള്ളിക്കകം വിശാലമാണ്. ഖുർആൻ ലൈബ്രറി തന്നെയുണ്ട്. പല ഭാഷകളിലെ വിവർത്തനം. ഖുത്തുബ ആരംഭിക്കുന്നതിന് മുമ്പ് നമ്മുടെ പള്ളികളിൽ കാണുന്നത് പോലെ ബക്കറ്റ് പിരിവ്. ക്രെഡിറ്റ് കാർഡ് വഴിയും സംഭാവന നൽകാം. ഇടക്കിടെ പള്ളിയിലെ സഹായി വന്ന് ആളുകളെ അടുത്ത് അടുത്ത് ഇരുത്തുന്നുണ്ട്. ചെറുപ്പക്കാരനായ ഖത്തിബെത്തി ആദ്യം പതിവ് അറബിയിൽ മനോഹരമായ ഖുത്തുബ. പിന്നെ അതിന് ഫ്രഞ്ച് പരിഭാഷ. ഇടക്കിടെ അദ്ദേഹം ഫലസ്തിൻ എന്ന് പറയുന്നുണ്ട്.

അതിന് എല്ലാവരും ഉച്ചത്തിൽ ആമിൻ പറയുന്നുമുണ്ട്. പെട്ടെന്ന് ജുമുഅ കഴിഞ്ഞ്. പുറത്ത് നല്ല ഈത്തപ്പഴ കച്ചവടം പൊടിപൊടിക്കുന്നു. നാല് നിലയാണ് പള്ളി. എല്ലാ നിലകളിലും നിറഞ്ഞ് വിശ്വാസികൾ. മദ്രസകളും സജീവം. പാരീസിൽ ബുധനാഴ്ച്ചകളിലും ശനി,ഞായർ ദിവസങ്ങളിലും സ്ക്കൂളില്ല. ആ ദിവസങ്ങളിലാണ് മദ്രസകൾ. മദ്രസകളോട് ചേർന്ന് ചെറിയ ടെന്നിസ് മൈതാനം. പഠനത്തിനൊപ്പം കളിയും. വിശ്വാസ സംഹിതകളിൽ വീട്ടുവീഴ്ചകൾക്കില്ല ഫ്രഞ്ചുകാർ. സുന്നി വിശ്വാസികളാണ് കൂടുതൽ.ഖത്തിബിനോട് സംസാരിക്കാൻ ചെന്നപ്പോൾ ഫ്രഞ്ച് മാത്രം. സലാം ചൊല്ലി പിരിയുമ്പോൾ മഴ മാറിയിരിക്കുന്നു. ഇനി സെൻ നദിക്കരയിലെത്തണം. ഉദ്ഘാടന പരിപാടികൾ കാണണം. അത് ഓഫിസിലെത്തിക്കണം.

Continue Reading

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Trending