Connect with us

Culture

രോഷം അണപൊട്ടുന്നു; പലയിടത്തും സംഘര്‍ഷം

Published

on

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള പഴയ നോട്ടുകള്‍ തിടുക്കപ്പെട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ അനിശ്ചിതത്വം രോഷത്തിലേക്ക് വഴിമാറുന്നു.

വിതരണം ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബിഹാറില്‍ പലയിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോപാല്‍ഗഞ്ച്, ഔറംഗാബാദ്, പട്‌ന, ഗയ, മുസഫര്‍പൂര്‍, സിതാമര്‍ഹി, മധുബനി, ഭാഗല്‍പൂര്‍, ഖഗാരിയ ജില്ലകളിലെല്ലാം പ്രശ്‌നങ്ങളുണ്ടായി. ഗോപാല്‍ ഗഞ്ച് ജില്ലയിലെ മീര്‍ഗഞ്ചില്‍ ഗ്രാമവാസികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി. കൈയില്‍ പണമില്ലാതായ ആളുകള്‍ ഞായറാഴ്ച രാവിലെ തന്നെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ വിതരണം ചെയ്യാന്‍ പണമില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്കിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ രോഷാകുലരായ ജനക്കൂട്ടം ബാങ്കിന്റെ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു. പൂട്ട് തകര്‍ത്ത് ഉള്ളിലെത്തിയ ജനം ബാങ്കിനും സര്‍ക്കാറിനുമെതിരെ പ്രതിഷേധം നടത്തി. ബാങ്ക് ഉപരോധിക്കുകയും ചെയ്തു. രോഷാകുലരായ ജനത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. ചമ്പാരന്‍ ജില്ലയിലെ നര്‍കടിഗഞ്ച് മേഖലയിലും അനിഷ്ട സംഭവങ്ങളുണ്ടായി. ക്യൂവില്‍ നിന്ന് ആളുകള്‍ അഴുക്കു ചാലിലേക്ക് വീണതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ ബാങ്കിലെത്തിയവര്‍ക്കു പോലും പണം ലഭിച്ചതുമില്ല. മിക്കയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എടിഎമ്മില്‍നിന്നു പണമെടുക്കുന്നതിനെ ചൊല്ലിയും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്ത് അഞ്ചു ശതമാനത്തില്‍ താഴെ എ.ടി.എമ്മുകള്‍ മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.

ഉത്തര്‍പ്രദേശിലെ മുറാദാബാദിലും സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തു. വൈകിട്ട് നാലു മണിക്ക് ശേഷം ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിയതാണ് വരി നിന്ന ആള്‍ക്കൂട്ടത്തെ ചൊടിപ്പിച്ചത്. കാട്ഘഡിലാണ് സംഭവം. ബാങ്ക് പൂട്ടുകയാണെന്ന് അറിയിച്ചതോടെ ജനം ബാങ്കിന്റെ പൂട്ടുതകര്‍ത്തു. എട്ടു മണിവരെ തുറക്കണമെന്നായിരുന്നു ജനത്തിന്റെ ആവശ്യം.

അതിനിടെ, സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ബാങ്കുകളില്‍ നിന്നും പോസ്റ്റ്ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ഉടന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ കാശിനായി വരി നിന്ന് മടുത്ത സ്ത്രീ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മൂന്നിലെ എ.ടി.എമ്മിനു മുമ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയാണ് ഷര്‍ട്ടൂരി ജനക്കൂട്ടത്തെ സ്്തബ്ധമാക്കിയത്. ഇവരെ പൊലീസ് പിന്നീട് ഗാസിപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending