Connect with us

More

ലിബിയയില്‍ മൂന്ന് സര്‍ക്കാറുകള്‍ രണ്ട് പാര്‍ലമെന്റുകള്‍

Published

on

ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ് ലിബിയ. 42 വര്‍ഷക്കാലം കേണല്‍ ഖദ്ദാഫി അടക്കിവാണിരുന്ന ലിബിയക്ക് ഒരു കേന്ദ്രീകൃത ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ല. നിരവധി സായുധ ഗ്രൂപ്പുകള്‍ സൈ്വര വിഹാരം നടത്തുന്നു. യു.എന്‍ നിയമിച്ച ഭരണകൂടം ഉള്‍പ്പെടെ മൂന്ന് സര്‍ക്കാറുകള്‍. രണ്ട് പാര്‍ലമെന്റുകള്‍. ജനങ്ങളില്‍ നല്ലൊരു വിഭാഗം ജീവനുംകൊണ്ട് ഓടി യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെയെത്തി. വെടിയൊച്ചയും ബോംബ് വര്‍ഷവും കേള്‍ക്കാത്ത നിമിഷങ്ങള്‍ കുറവ്. എണ്ണ സമ്പന്നമായ നാടിനെ പാശ്ചാത്യ ശക്തികള്‍ തകര്‍ത്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണരണം.

‘കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ലിബിയയില്‍ ജയില്‍ മോചിതനായി’ എന്നതാണ് ആ രാജ്യത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഖദ്ദാഫി ഭരണത്തിന്റെ അവസാന നാളുകളില്‍ ഭരണ കേന്ദ്രങ്ങളെ നിയന്ത്രിച്ച പ്രമുഖരില്‍ ഒരാളാണ് സെയ്ഫ് അല്‍ ഇസ്‌ലാം. ജയില്‍ മോചിതനായി അജ്ഞാത കേന്ദ്രത്തിലേക്ക് മറഞ്ഞ സെയ്ഫുല്‍ ഇസ്‌ലാമിനെ മുന്നില്‍നിര്‍ത്തി ഭാവിയില്‍ ജനങ്ങള്‍ പ്രതിവിപ്ലവം നയിച്ചാല്‍ അത്ഭുതപ്പെടാനില്ല.
യു.എന്‍ നിയന്ത്രിത സര്‍ക്കാറിന്റെ പടത്തലവന്‍ കേണല്‍ ഖലീഫ ഹഫ്ടര്‍ ആണ് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ഒരു സര്‍ക്കാറിനെ നയിക്കുന്നത്. ഈജിപ്തും യു.എ.ഇയും സഊദിയും ഉള്‍പെടെ രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നു. ക്രൂരനായ ഈ സൈനിക കേണല്‍, ഖദ്ദാഫി വിരുദ്ധ പോരാട്ടം നയിച്ചുകൊണ്ടാണ് പാശ്ചാത്യര്‍ക്ക് പ്രിയങ്കരനായത്. 2011 ഒക്‌ടോബറില്‍ കേണല്‍ ഖദ്ദാഫി അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹമായിരുന്നു ലിബിയയുടെ നായകനായി രംഗത്തുണ്ടായിരുന്നത്. വൈകാതെ നിരവധി ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. അല്‍ഖാഇദ ബന്ധമുള്ള ഗ്രൂപ്പുകളാണിവയില്‍ അധികവും. അബ്‌ദെല്‍ ഹക്കീം ബെല്‍ ഹദേജ് നയിക്കുന്ന സലഫി ജിഹാദ് ഗ്രൂപ്പില്‍ ആയിരങ്ങളാണുള്ളത്. ബെന്‍ഗാസി തന്നെയാണ് ഇവരും കേന്ദ്രീകരിച്ചത്. ഖദ്ദാഫിയുടെ ജന്മനാട് സിര്‍ത്ത് കേന്ദ്രമാക്കിയുള്ള മറ്റൊരു ഗ്രൂപ്പിനു പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കാം. പടിഞ്ഞാറന്‍ മേഖലയില്‍ ‘ഡാന്‍’ എന്ന ചുരുക്കപ്പേരുള്ള ഗ്രൂപ്പ് പിടിമുറുക്കി. അമേരിക്കയുടെ ബെന്‍ഗാസി അംബാസിഡറെ കൊലപ്പെടുത്തിയതുമായി ബന്ധമുള്ള ‘അന്‍സര്‍’ ഗ്രൂപ്പിനും മറ്റൊരു ഗ്രൂപ്പായ ബെന്‍ഗാസി ശൂറാ കൗണ്‍സിലും അല്‍ഖാഇദ ബന്ധം ആരോപിക്കപ്പെടുന്നു.

നാറ്റോ സഖ്യത്തിലെ ആറായിരത്തോളം ബ്രിട്ടീഷ്, ഫ്രാന്‍സ് സൈനികര്‍ ഇവിടെ വിന്യസിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലിബിയയെ ശാന്തിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സമീപകാലമൊന്നും സാധ്യമാകില്ല. ഖത്തറിന് എതിരായ ഉപരോധത്തിന് ലിബിയ പിന്തുണ നല്‍കിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ കൗതുകം തോന്നി. ലിബിയ ഏകീകരിക്കപ്പെട്ടുവോ? വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ‘കിഴക്കന്‍ ലിബിയ’ എന്ന് കാണാനിടയായത്. നാഷണല്‍ കോണ്‍ഗ്രസ് (പാര്‍ലമെന്റ്) പുനസ്ഥാപിക്കാന്‍ യു.എന്‍ നിശ്ചയിച്ചുവെങ്കിലും തലസ്ഥാനമായ ട്രിപ്പോളിക്കടുത്ത് എത്താന്‍ പോലും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. പാര്‍ലമെന്റ് രണ്ടായി പിളരുകയും ചെയ്തു. അവസാനം ഒന്‍പതംഗ പ്രസിഡന്‍സി കൗണ്‍സില്‍ രൂപീകരിച്ചു. അതിലും ഭിന്നത വന്നതോടെ പ്രധാനമന്ത്രി ഫയാസ് സര്‍ജ് 2016 മാര്‍ച്ച് മാസം ട്രിപ്പോളിയില്‍ എത്തിനോക്കി തിരിച്ചുപോയി.

ലിബിയയില്‍ ഇനിയെന്ത് പരിഹാരം എന്നതില്‍ അനിശ്ചിതത്വം ബാക്കിയാണ്. കേണല്‍ ഖദ്ദാഫിയെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് നാറ്റോ രാജ്യങ്ങളാണ്. ‘അറബ് വസന്ത’ വിപ്ലവത്തെ ഹൈജാക്ക് ചെയ്തത് നാറ്റോ സൈനിക സഖ്യമാണ്. ഖദ്ദാഫിയെ അട്ടിമറിക്കാന്‍ മാത്രം ജനകീയ വിപ്ലവം അവിടെ അരങ്ങേറിയിരുന്നില്ല. ലിബിയന്‍ സൈനിക നിരയെ തകര്‍ത്തത് നാറ്റോ വിമാനങ്ങളാണ്. ലിബിയന്‍ കരസേനയെ തകര്‍ത്ത് പാശ്ചാത്യാനുകൂലിയായ കേണല്‍ ഖലീഫക്കും കൊച്ചു സംഘത്തിനും വഴിയൊരുക്കി, ഭരണകൂടത്തെ തകര്‍ത്തത് നാറ്റോയും പാശ്ചാത്യ ശക്തികളുമാണ്. കരുത്തനായ ഭരണാധികാരിയെ അധികാര ഭ്രഷ്ടനാക്കി കൊലപ്പെടുത്തിയതിന്റെ പാപഭാരമാണ് പാശ്ചാത്യനാടുകള്‍ അനുഭവിക്കുന്നു. അശാന്തിപടര്‍ന്ന നാട്ടില്‍ നിന്ന് ലക്ഷങ്ങള്‍ രാജ്യങ്ങളും സമുദ്രവും കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം പാശ്ചാത്യര്‍ക്കു തന്നെയാണ്.

അവസാന ഘട്ടത്തില്‍ സ്വേച്ഛാധിപതിയായി മാറിയെങ്കിലും കേണല്‍ ഖദ്ദാഫി നീതിമാനായ ഭരണാധികാരിയായി അറിയപ്പെട്ടു. 1969 സെപ്തംബര്‍ ഒന്നിന് രക്തരഹിത വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന ഇരുപത്തിയഞ്ചുകാരന്‍ പാല്‍ക്കാലത്ത് അറബ്-ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായി. നിരവധി സ്ഥാപനങ്ങള്‍ ദേശസാത്കരിച്ചു. വിദേശ എണ്ണക്കമ്പനി വരെ ഇതില്‍പെടും. ഒപെകിന് കരുത്ത് നല്‍കി. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളം കെട്ടുകെട്ടിച്ചു. ഫലസ്തീന്‍ പോരാട്ടത്തിനു പിന്തുണ നല്‍കി. അതേസമയം, ‘വിവാദ നായകന്‍’ എന്ന നിലയില്‍ ഖദ്ദാഫി, പ്രമുഖ അറബ് നേതാക്കളുടെഅപ്രീതിക്ക് പാത്രമായി. ലോക്കര്‍ബി വിമാന ദുരന്ത സംഭവത്തില്‍ അവസാനം നഷ്ടപരിഹാരം നല്‍കാന്‍ ഖദ്ദാഫി തയാറായത് പാശ്ചാത്യ ശക്തികളുമായി സഹകരണം പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവെങ്കിലും അവര്‍ തയാറായില്ലെന്ന്, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കി. ‘അറബ് വസന്തം’ അവസരമാക്കി കേണല്‍ ഖലീഫയെ പോലുള്ള പാശ്ചാത്യ അനുകൂലിയെ മുന്നില്‍ നിര്‍ത്തി നടത്തിയ നാടകമായിരുന്നു ലിബിയയില്‍ അരങ്ങേറിയത്.

കേണല്‍ ഖദ്ദാഫിയെ പോലുള്ള ഭരണാധികാരിയെയും ഭരണസംവിധാനത്തെയാകെയും തകര്‍ത്ത നാറ്റോക്കും അതിന് മൗനാനുവാദം നല്‍കിയിരുന്ന ഐക്യരാഷ്ട്ര സംഘടനക്കും ലിബിയയില്‍ സ്ഥിരതയുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കാന്‍ ബാധ്യതയുണ്ട്. സിറിയയിലും ഈജിപ്തിലും ജനങ്ങള്‍ക്ക് ദുരിതം നല്‍കിയ ശക്തികള്‍ ലിബിയയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. എണ്ണ സമ്പന്നതയില്‍ ലോകത്ത് 11 ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം പ്രതിശീര്‍ഷ വരുമാനത്തില്‍ ആഫ്രിക്കയില്‍ മുന്നിലായിരുന്നു. ഇപ്പോള്‍ ഒരു നേരത്തെ ആഹാരം തേടി ലിബിയക്കാന്‍ നെട്ടോട്ടത്തിലാണ്. ഇത്തരമൊരു പതനത്തിലേക്ക് അവരെ തള്ളിവിട്ടവര്‍ക്ക് കാലം മാപ്പു നല്‍കില്ല.

crime

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35ലക്ഷം വായ്പയെടുപ്പിച്ച് ചതിച്ചു, സതീഷ് കുമാറിനെതിരെ പരാതിയുമായി വീട്ടമ്മ

18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചെന്നാണ് പരാതി.

Published

on

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ പണം തട്ടിപ്പിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വെളപ്പായ സ്വദേശിനി സിന്ധുവാണ് വായ്പയെടുപ്പിച്ച് ചതിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചെന്നാണ് പരാതി. വായ്പയെടുത്ത് കൈയില്‍ കിട്ടിയ 11 ലക്ഷം സതീഷ് ബലമായി പിടിച്ചുവാങ്ങിയെന്നും രേഖകള്‍ തട്ടിയെടുത്തെന്നും സിന്ധു പറഞ്ഞു.

ജില്ല സഹകരണ ബാങ്കിന്റെ മുണ്ടൂർ ശാഖയിൽനിന്നും 18 ലക്ഷം വായ്പയെടുത്തിരുന്നു. അസുഖത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഭര്‍ത്താവിന്‍റെ സുഹൃത്ത് വഴിയാണ് സതീഷിന്റെ അടുത്ത് ചെന്നുപെട്ടത്. വായ്പ ഏറ്റെടുക്കാമെന്ന് പറഞ്ഞു. ടേക്ക് ഓവര്‍ ചെയ്യുമ്പോള്‍ ബ്ലാക്ക് ചെക്കിലൊക്കെ ഇയാള്‍ ഒപ്പിട്ടുവാങ്ങിച്ചെന്ന് സിന്ധു പറയുന്നു. 19 ലക്ഷം മുടക്കി ആധാരം എടുത്ത സതീഷ് അത് ജില്ല സഹകരണ ബാങ്കിന്‍റെ പെരിങ്ങണ്ടൂര്‍ ശാഖയില്‍ 35 ലക്ഷത്തിന് മറിച്ചുവെച്ചു.

പതിനൊന്ന്‌  ലക്ഷം ബാങ്ക് സിന്ധുവിന്‍റെ പേരില്‍ നല്‍കി. ബാങ്കില്‍നിന്നും പുറത്തിറങ്ങും മുമ്പ് സതീഷ്കുമാർ ഇത് ബലമായി പിടിച്ചുപറിച്ചെന്ന് സിന്ധു പറയുന്നു. സ്വത്ത് വിറ്റ് ആധാരം തിരികെയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മറന്നേക്കെന്ന് സതീഷ്കുമാർ ഭീഷണിപ്പെടുത്തിയെന്നും സിന്ധു വെളിപ്പെടുത്തി. ഇപ്പോള്‍ 70 ലക്ഷം രൂപ കുടിശ്ശികയായി അടക്കാനുണ്ട്. ബുധനാഴ്ച വീട്ടില്‍നിന്ന് ഇറക്കിവിടുമെന്നാണ് പറയുന്നത്.

സതീഷ് കുമാർ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്ന് സിന്ധു പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇ.ഡിയുടെ
കണ്ടെത്തൽ.

നേരത്തേ, കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇവിടെ പരിശോധന നടത്തി ഇടപാട് രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Continue Reading

FOREIGN

ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്; മറ്റു രാജ്യങ്ങളും ഒരുങ്ങുന്നു

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ.

Published

on

അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഖമമാക്കാന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്. ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പുറപ്പെടുന്ന ഫിന്‍ലന്‍ഡ് യാത്രക്കാര്‍ക്ക് ഇനി ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന് പകരം മൊബൈലില്‍ ഡിജിറ്റല്‍ ഐഡി കാണിച്ചാല്‍ മതിയാകും.

ഫിന്‍ എയര്‍, ഫിന്നിഷ് പൊലീസ്, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 28 നാണ് ഈ സംരംഭം ആരംഭിച്ചത്. ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ 2024 ഫെബ്രുവരി വരെ ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡ് നടത്തും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതാണ് ഇതിന്റെ ആദ്യ കടമ്പ. ആപ്പ് ഉപയോഗിച്ച് തുടങ്ങുന്നതിന് മുന്‍പ് പിന്‍ നമ്പര്‍, ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ് ഐഡി പോലുള്ള ഫോണ്‍ സ്‌ക്രീന്‍ ലോക്കിങ് രീതി സജ്ജീകരിക്കണം.

തുടര്‍ന്ന് യാത്രക്കാര്‍ വാന്റാ മെയിന്‍ പോലീസ് സ്‌റ്റേഷന്റെ ലൈസന്‍സ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നതിന് ഈ രജിസ്‌ട്രേഷനില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഫോട്ടോയും സമ്മതപത്രവും സമര്‍പ്പിക്കണം.

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ 2024 ഫെബ്രുവരിയില്‍ ട്രയല്‍ അവസാനിക്കുന്നതുവരെ യാത്രക്കാര്‍ക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ഫിന്നെയര്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോഴും പാസ്‌പോര്‍ട്ടിന് പകരമായി ഡിജിറ്റല്‍ ട്രാവല്‍ ക്രെഡന്‍ഷ്യല്‍ ഉപയോഗിക്കാം. ഓരോ യാത്ര പുറപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്പ് വഴി ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറിയിരിക്കണം.

നിരവധി രാജ്യങ്ങള്‍ സമാനമായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡുമായി യോജിച്ച്, പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവരും ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പദ്ധതികള്‍ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021ല്‍, യുക്രെയ്ന്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന്റെ അതേ നിയമപരമായ പദവി നല്‍കിയിരുന്നു.

കോവിഡ്19 പരിശോധനാ ഫലങ്ങളും യാത്രക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ രേഖകളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടായ ഹെല്‍ത്ത്‌സെര്‍ട്‌സ് 2021 ഫെബ്രുവരിയിലാണ് സിംഗപ്പൂര്‍ അവതരിപ്പിച്ചത്. കൂടാതെ, ചൈന, എസ്‌റ്റോണിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളും ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ 2023 ജൂണ്‍ 24ന് പാസ്‌പോര്‍ട്ട് സേവാ ദിനത്തില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇപാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

അടിപൊളി ഓഫര്‍; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം

മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും.

Published

on

ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും.

പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ ഇന്നേദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളായി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Continue Reading

Trending