Connect with us

Video Stories

വിലങ്ങണിയേണ്ടവര്‍ വിലസുന്നു ബന്ധിതരായി ജനം

Published

on

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ആകെ കറന്‍സികള്‍ ഇവിടെ നിലവിലുണ്ടായിരുന്നത് 2100 കോടിയായിരുന്നു. ഇത്രയും നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടതുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിവരുന്ന കറന്‍സി പ്രസ്സുകളില്‍ എല്ലാം കൂടി ഒരുമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ചുരുങ്ങിയത് ഏഴു മാസക്കാലം കൊണ്ടുമാത്രമേ 2100 കോടി എണ്ണം കറന്‍സികള്‍ അടിച്ചു കിട്ടുകയുള്ളൂ. തുല്യമായ മൂല്യമനുസരിച്ച് 100 രൂപ, 50 രൂപ നോട്ടുകളാണെങ്കില്‍ സമയദൈര്‍ഘ്യം വര്‍ഷങ്ങളാകും. 2000 രൂപയുടെ നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ ഒരു കാരണം സമയ ലാഭമായിരുന്നു. എങ്കില്‍ പോലും ഉടനെയൊന്നും പഴയ തോതില്‍ കറന്‍സികള്‍ സര്‍ക്കുലേഷനില്‍ കൊണ്ടുവരികഎളുപ്പമല്ല.

ചെറിയ നോട്ടുകള്‍ സമൂഹത്തില്‍ നിര്‍വഹിച്ചു പോന്നിരുന്ന ക്രിയവിക്രയ ദൗത്യം അതുപോലെ നിര്‍വഹിക്കാന്‍ 2000 രൂപയുടെ കറന്‍സിക്ക് അസാധ്യമാണ്. വളരെ വേഗം സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് കറങ്ങി നടക്കാന്‍ രണ്ടായിരവും അതിനു മുകളിലും മൂല്യമുള്ള കറന്‍സിക്കാവുകയില്ലല്ലോ. പുതുതായി അച്ചടിച്ച ഈ നോട്ടുകള്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള ട്രേകള്‍ എ.ടി.എമ്മു കളില്‍ ഇല്ലെന്ന കാര്യം പോലും ഓര്‍ക്കാതെയാണ് നോട്ടിന്റെ വലിപ്പം നിര്‍ണ്ണയിച്ചത്. ഒന്നുകില്‍ പുതിയ ട്രേകള്‍ ഒരുക്കണം. അല്ലെങ്കില്‍ നിലവിലുള്ള ട്രേയിലേക്ക് അനുയോജ്യമായ നോട്ടുകള്‍ മാത്രമായിരിക്കണം അടിക്കേണ്ടത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്ന ഒരു കാര്യമായിരുന്നു അത്. അതുണ്ടായില്ല. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും കള്ളപ്പണം കണ്ടുകെട്ടുന്നതിനെ അനുകൂലിക്കുന്നവര്‍ തന്നെയാണ്.

കരിഞ്ചന്തയും അഴിമതിയും പൂഴ്ത്തിവെപ്പും നികുതി വെട്ടിപ്പും നടത്തി സമ്പത്തു കുന്നു കൂട്ടിവെച്ച ആരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പുകാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതായോ അത്തരക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുന്നതായോ ഇതുവരെ കാണാന്‍ കഴിയാഞ്ഞത് ജനങ്ങളെ നിരാശരാക്കി. സര്‍ക്കാരിനേയും രാജ്യത്തെയും ഒന്നടങ്കം കബളിപ്പിച്ച മല്യയുള്‍പ്പെടെയുള്ളവര്‍ക്ക് 7000 കോടിയിലേറെ രൂപ എഴുതിതള്ളി വലിയ ആശ്വാസം നല്‍കുന്നതും ഭരണകക്ഷിയുടെ ഒരു പ്രമുഖ നേതാവും ഖനി രാജാവുമായ കര്‍ണ്ണാടകക്കാരന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം 500 കോടി ചെലവാക്കി നടത്തുന്ന മാസ്മരിക കാഴ്ചയും നാട്ടുകാര്‍ കണ്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തടവിലാക്കപ്പെട്ട ഒരാളിന്റെ മകളുടെ ഈ വിവാഹ ചടങ്ങില്‍ നേതാക്കളും ആദായ നികുതിവകുപ്പുകാരുമൊക്കെ സന്തോഷത്തോടെ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ചൊരിയുമ്പോള്‍ ഇവിടെ സാധാരണക്കാരന്‍ പച്ചരി വാങ്ങാന്‍ പിച്ചച്ചട്ടിയുമായി പൊരി വെയിലത്ത് ക്യൂ നില്‍ക്കുകയാണ്.

വിത്തും വളവും വാങ്ങുന്നതിനും ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും ചെറുകിട തൊഴില്‍ ചെയ്തു ജീവിക്കുന്നവനും ആശ്രയിക്കുന്ന സാധാരണക്കാര്‍ തന്നെ അവരുടെ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ സഹകരണ ബാങ്കുകള്‍ കേരളത്തില്‍ സ്തംഭിക്കുകയും അടഞ്ഞുകിടക്കുകയും ചെയ്യുമ്പോള്‍ കോര്‍പറേറ്റ് മുതലാളിമാരുടെ ബാങ്കുകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. സമാന്തര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനും പൂഴ്ത്തിവെച്ച കള്ളപ്പണം ഇന്ത്യക്കകത്തും പുറത്തുമുള്ളത് പിടിച്ചെടുക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും ജന പിന്തുണയുണ്ടാവും. അതു ചെയ്യാനുള്ള പരിശ്രമമാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നടപടികളൊന്നും ഇതുവരെ കാണപ്പെട്ടില്ല. ഒട്ടും ആരെയും ബുദ്ധിമുട്ടിക്കാതെ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക വയ്യെന്ന സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. സാധാരണക്കാരെന്ന ഇനത്തില്‍ ഉള്‍പ്പെടുന്ന സുമാര്‍ 86 ശതമാനം വരുന്ന ഇന്ത്യക്കാരുടെ നിത്യ ജീവിതം ഇത്ര ദുരിതപൂര്‍ണ്ണമാക്കാതെയുംയഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്ന വമ്പന്‍ സ്രാവുകളെ കെണിവെച്ചു പിടിച്ചും മുഖം നോക്കാതെ നീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ പോയി. ഈ നടപടികളെക്കുറിച്ച് വാര്‍ത്തകള്‍ ചോര്‍ന്നു കിട്ടിയ ഭരണ കക്ഷിയോട് കൂറുപുലര്‍ത്തുന്ന കുത്തക മുതലാളിമാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതു കിട്ടിയതാണ് ജനരോഷത്തിനു പ്രധാന കാരണം. ഇന്നും സാമ്പത്തിക കുറ്റവാളികള്‍ക്ക്ഒരു പ്രയാസവും കൂടാതെ ഇന്ത്യയില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഇവിടെ വേണ്ടത്രയുണ്ട്.

കൃഷിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ ചെറുകിട കച്ചവടക്കാര്‍, താഴെക്കിടയിലെജീവനക്കാര്‍ തുടങ്ങി ലക്ഷോപലക്ഷം പേര്‍ ശരിക്കും തീ തിന്നുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു, ക്രയവിക്രയങ്ങള്‍ നിലച്ചു. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയെ ആശ്രയിക്കുന്നവര്‍ ബുദ്ധിമുട്ടിലായി. ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനതയെആശ്വസിപ്പിക്കാനെങ്കിലും അഴിമതിയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കള്ളപ്പണവും അനധികൃത സ്വത്തു സമ്പാദനവും മൂലം ജയിലിലായ ആയിരം മുതലാളിമാരുടെ പേരു വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കുമെങ്കില്‍ ഈ നടപടിയെ ജനം സര്‍വാത്മനാ പിന്‍താങ്ങുമെന്ന് ഉറപ്പാണ്. 2000 രൂപ മാറ്റിവാങ്ങുന്നവന്റെവിരലില്‍ അടയാളം വെച്ചാല്‍ എന്തു നേടാനാവും. ശരീരവും മനസും കരിമഷി പുരണ്ട ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയാത്തതുകൊണ്ടോസര്‍ക്കാര്‍ നോക്കി നില്‍ക്കുന്നത്. ജീവിതം കൊണ്ടുതന്നെ മേലാകെ മഷി പുരണ്ടവര്‍ സ്വന്തം തട്ടകത്തിലും പാളയത്തിലും കൂടെയുണ്ടെന്ന കാര്യം മോദി മറക്കാതിരിക്കട്ടെ.

പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോഅല്ലാത്ത സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചതിനു യാതൊരുന്യായീകരണവുമില്ല. സുമാര്‍ 15000 സഹകരണസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. 11000 സംഘങ്ങളെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 1946 മുതല്‍ ഈ മേഖല സജീവമാണ്. 1669 സംഘങ്ങളും 32 ലക്ഷം രൂപയുടെ ഷെയര്‍ കാപ്പിറ്റലുമാണ് അന്നുണ്ടായിരുന്നത്. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 അര്‍ബ്ബന്‍ ബാങ്കുകളും 50 പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും 1600 ലേറെ പ്രാഥമിക വായ്പാ സംഘങ്ങളും ഇതില്‍ പെടുന്നു. സുമാര്‍ ഒരു ലക്ഷം കോടിയിലേറെ ആകെ നിക്ഷേപം ഈ മേഖലയിലുണ്ട്. ഇതില്‍ 80 ശതമാനവും വായ്പയായി നല്‍കിയിട്ടുള്ളതാണ്. ഈ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍ കൂടുതല്‍സാധാരണ പൗരന്മാരാണ്. സംസ്ഥാന നിയമ സഭ പാസ്സാക്കിയ സഹകരണ നിയമത്തിനു വിധേയമായി മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. റിസര്‍വ്വ് ബാങ്കിന് തൃപ്തികരമായ ചില വ്യവസ്ഥകള്‍ ഈ സഹകരണ സ്ഥാപനങ്ങള്‍ അനുസരിക്കണമെന്ന നിബന്ധനയോടെ ഇവയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിയുമായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന പ്രചാരണം നടത്തി ഈ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയതു പ്രതിഷേധാര്‍ഹമാണ്.

കോര്‍പറേറ്റ്, സ്വകാര്യമേഖല ബേങ്കുകള്‍ എന്നും സഹകരണ സ്ഥാപനങ്ങളെ ശത്രു പക്ഷത്താണ് നിര്‍ത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ പലവിധ നിയമ ഭേദഗതികളിലൂടെയും നേരത്തെ മുതല്‍ അത്തരക്കാര്‍ നടത്തിവരുന്ന ശ്രമം പുതിയ പരിഷ്‌കാരത്തിന്റെ ചൂടില്‍ ചുട്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പൊതു മേഖലയില്‍ തന്നെ കേരളത്തിന്റെ ജനകീയ ബേങ്കായഎസ്.ബി.ടിയെയും മൈസൂര്‍, ഹൈദരബാദ്, പാട്യാല, ബിക്കാനിര്‍, ജയ്പൂര്‍ എന്നീ സംസ്ഥാന ബേങ്കുകളേയും എസ്.ബി.ഐയില്‍ ഈയ്യിടെ ലയിപ്പിച്ചു. കുറച്ചാളുകള്‍ക്ക് കൂടുതല്‍ ഭീമമായ സംഖ്യ വായ്പ നല്‍കാനാണതു ചെയ്തത്. കുറഞ്ഞ സംഖ്യ വീതം കൂടുതല്‍ പേര്‍ക്കെന്ന നയംഅതോടെ മാറി. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പോലും വായ്പ നല്‍കാന്‍ ശേഷിയും വന്‍ മൂലധമുള്ള ബാങ്കുകളെ സൃഷ്ടിക്കലുമായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. അമേരിക്കയില്‍ പോലും കൂറ്റന്‍ ബാങ്കുകള്‍ പൊളിഞ്ഞ കാര്യമോര്‍ക്കണം. ഉപഭോക്തൃ പ്രത്യാഘാതം അളക്കാതെയാണ് ഈ നടപടി. ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കാരവും ജനങ്ങളുടെ നന്മക്കു വേണ്ടിയല്ലെന്ന സംശയത്തിന് ഇതൊക്കെ കാരണമാണ്. കോര്‍പറേറ്റുകളുടെ വായ്പാ കുടിശ്ശിക ആകാശം മുട്ടെ വളരുമ്പോള്‍ എഴുതിതള്ളുകയും ചെയ്യുന്നു. ചെറിയ തുകകള്‍ സാധാരണക്കാരുടെ ഉപജീവന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കിപ്പോന്ന എസ്.ബി.ടിയുടെയും മറ്റും ശാഖകള്‍ കുറച്ചും ചെറുകിട വായ്പകള്‍ നിര്‍ത്തിയും സാധാരണക്കാരുടെ സഹായ ഹസ്തം വെട്ടിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. എങ്ങിനെയാണ് അത്തരം ഒരു സര്‍ക്കാരിനെ ജനം വിശ്വസിക്കുക. കള്ളപ്പണക്കാരുടെ കൈകളിലാണ് ചങ്ങല വീഴേണ്ടത്. സാധാരണക്കാരുടെയല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending