Video Stories
വെയിലില്‍ വാടാത്ത പന്ത് ഭ്രാന്ത്

വെയിലിന്റെ കാഠിന്യത്തിലും സാമാന്യം നല്ല കാണികള്‍, ആദ്യ മല്‍സരത്തിന്റെ അസ്കിതയിലും മൂന്ന് ഗോളുകളുമായി ഉസ്മാനും സംഘവും-സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങളുടെ ആദ്യദിനം മോശമായില്ല. കളിയെ പഠിച്ചവര്‍ പറഞ്ഞിരുന്നു കര്‍ണാടകയെ തോല്‍പ്പിക്കാന്‍ ആന്ധ്രക്കാര്ക്കാവില്ലെന്ന്. പക്ഷേ ചന്ദ്രബാബു നായിഡുവിന്റെ നാട്ടുകാര്‍ ഫുട്ബോളില്‍ വിലാസമുള്ള കര്‍ണാടകയെ കെട്ട് കെട്ടിക്കുന്നത് കണ്ട് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലെ താരങ്ങള്‍ പക്ഷേ കാണികളും കേരളത്തിന്റെ ഒമ്പതാം നമ്പറുകാരന് ജോബി ജസ്റ്റിനും നായകന് ഉസ്മാനുമാണ്.
നട്ടുവെയിലില്-അതായത് 1-45 ന് ആദ്യ മല്‍സരം തുടങ്ങിയപ്പോള്‍ പടിഞ്ഞാറേ ഗ്യാലറി നിറഞ്ഞിരുന്നു. കേരളത്തിന്റെ മല്‍സരം നാലിന് ആരംഭിക്കുമ്പോള്‍ നല്ല കാണികളായി-ബാന്‍ഡ് മേളങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. ഒരു വര്‍ഷം മുമ്പ് സേട്ട് നാഗ്ജി മല്‍സരങ്ങള്‍ രാജ്യാന്തര നിലവാരത്തില്‍ ഫഌ്ലൈറ്റുകളുടെ അകമ്പടിയില്‍ നടത്തിയിട്ടും ഇത്രയും കാണികളുണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴാണ് നമ്മുടെ ഫുട്ബോള്‍ പ്രിയതയുടെ യഥാര്‍ത്ഥ ആഴം മനസ്സിലാവുക. കേരളത്തിന്റെ കുട്ടികള്‍ കാണികളെ നിരാശപ്പെടുത്തിയില്ല.
ലഭിച്ച പതിനൊന്ന് നല്ല അവസരങ്ങളില്‍ മൂന്ന് ഗോളുകള്‍. ജോബി ജസ്റ്റിന് എന്ന തിരുവനന്തപുരത്തുകാരന് മുന്‍നിരയില്‍ പറന്ന് കളിച്ചു-വെയിലിന്റെ തലവേദന വേഗതയില്‍ ജോബി പ്രകടിപ്പിച്ചില്ല. മല്‍സരാവസാനത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നത് വരെ അവിശ്രമ പോരാട്ടം. നല്ല ഒരു ഗോളും. അനുഭവസമ്പത്തിന്റെ ശക്തി ഉസ്മാനിലുണ്ടായിരുന്നു. വേഗതയില്‍ തിടുക്കമില്ലാതെ ലഭിക്കുന്ന പന്തുകളെ ഭദ്രമായി ഉപയോഗിക്കാനുള്ള മിടുക്കിലായിരുന്നു രണ്ട് ഗോളുകളും. വി.പി ഷാജിയിലെ പരിശീലകന്റെ തന്ത്രങ്ങളും ഫലവത്തായി. ഷിബിന്‍ലാല്‍, ഫിറോസ് തുടങ്ങി അനുഭവസമ്പന്നരെ തുടക്കത്തില്‍ തന്നെ മൈതാനത്തിറക്കാതെ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാനുളള പദ്ധതിക്ക് പിറകിലെ കെമിസ്ട്രി പോണ്ടിക്കാര്‍ ദുര്ബലരാണെന്നതായിരുന്നു. പക്ഷേ അത്ര ദുര്‍ബലരായിരുന്നില്ല പുതുച്ചേരിക്കാര്‍-വിശിഷ്യാ അവരുടെ ഗോള്‍ക്കീപ്പര്‍ ഡാനിയല്‍ റോക്ക്.
പ്രതിരോധം പിളര്‍ന്നപ്പോഴെല്ലാം ഡാനിയല്‍ രക്ഷകന്റെ റോളില്‍ കരുത്ത് കാട്ടി. പോണ്ടി മുന്‍നിരക്കാര്‍ക്ക് കേരളത്തിന്റെ ഡിഫന്‍ഡര്‍മാരായ നജേഷിനെയും ലിജോയെയും ശ്രിരാഗിനെയും രാഹുലിനെയും മറികടക്കാനുമായില്ല.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടി ഫൈനല്‍ റൗണ്ട് ഉറപ്പിക്കുക എന്ന ദൗത്യത്തില്‍ പാതി പിന്നിട്ട കേരളത്തിന് പേടി കര്‍ണാടകയെയായിരുന്നു. പക്ഷേ കര്ണാടകക്കാര് ആന്ധ്രക്കാര്‍ക്ക് മുന്നില്‍ തല കുനിച്ചതോടെ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയാണ്. സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് നല്കിയ ചെറിയ കാശ് കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. സ്പോണ്‍സര്‍മാര്‍ പാടില്ലെന്ന് ഫെഡറേഷന് നിഷ്കര്‍ഷിച്ചത് കാരണം ചില്ലറ ചെലവുകള്‍ പോലും പ്രശ്നമായിട്ടും കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് കൈമെയ് മറന്ന് രംഗത്തിറങ്ങി. ചായയും ബോണ്ടയുമായിട്ടാണെങ്കില് പോലും അതിഥികളെ സല്ക്കരിച്ചു. കേരളാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ടിനെ വഴിക്ക് കണ്ടില്ലെങ്കിലും സെക്രട്ടറി അനില്‍ കുമാര്‍ സജീവമായി രംഗത്തുണ്ട്. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മന്ത്രി ടി.പി രാമകൃഷ്ണനിലെ ഫുട്ബോള്‍ പ്രേമി കാണികളെയും വെയിലിനെയും മനസ്സിലാക്കി രണ്ടേ രണ്ട് മിനുട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചും മാതൃകയായി. ആശംസകള്‍ക്ക് ആരെയും നിയോഗിക്കാതെ മാച്ച് കമ്മീഷണറെ സംഘാടകര്‍ ബഹുമാനിച്ചതും നന്നായി.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
Film3 days ago
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം
-
Film3 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍