Connect with us

Video Stories

ശീത സമ്മേളനത്തിലെ ഉഷ്ണക്കാറ്റ്

Published

on

ജീവല്‍ പ്രതിസന്ധിയുടെ തീക്ഷ്ണതയില്‍ രാജ്യം വെന്തുരുകുന്നതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റില്‍ പ്രക്ഷ്ബ്ധമായി പതഞ്ഞുപൊങ്ങുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിയിട്ട സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ അനുരണനങ്ങള്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം കണ്ടു. ശ്രദ്ധയും കരുതലുമില്ലാതെ സമീപ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പല നിലപാടുകളും ഇഴകീറി പരിശോധിക്കാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം തീരുമാനിച്ചാല്‍ ഇന്ദ്രപ്രസ്ഥത്തിന് ഈ ശൈത്യകാലം അത്ര കുളിരാകില്ല. സംശയങ്ങളില്‍ ബാക്കിവച്ച രണ്ടു സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും പ്രായോഗിക പരിഹാരങ്ങള്‍ കാണാത്ത കശ്മീര്‍ പ്രക്ഷോഭവും ദലിത് പീഡനങ്ങളും ഏക സിവില്‍കോഡും കര്‍ഷക ആത്മഹത്യകളും ഇനിയും കണ്ടെത്താനാവാത്ത ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദുമെല്ലാം വരും നാളുകളില്‍ പാര്‍ലമെന്റില്‍ തീപ്പാറും ചര്‍ച്ചകള്‍ക്ക് വഴിവക്കുമെന്നര്‍ത്ഥം.

അതിസങ്കീര്‍ണമായ ഭരണ വൈകല്യങ്ങളുടെ കനല്‍പഥങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സൃഷ്ടിപരവും നിര്‍മാണാത്മകവുമായ നടപടികളല്ല നരേന്ദ്രമോദി നടപ്പാക്കുന്നത്. നയതന്ത്ര കാര്യങ്ങളിലും ആഭ്യന്തര സുരക്ഷിതത്വത്തിലും സാമ്പത്തിക ആസൂത്രണത്തിലും സാമൂഹിക ഇടപെടലുകളിലുമെല്ലാം ഇത് പ്രകടമാണ്. ഉപരി സഭയിലെ കേവലഭൂരിപക്ഷത്തിന്റെ തന്‍പ്രമാണിത്തം മോദിയുടെ വാക്കുകളിലുംപ്രവൃത്തികളിലും വ്യക്തമാകുന്നു. രാഷ്ട്ര ഭരണത്തിന്റെ വൈഭവമില്ലാത്തതും കൂട്ടുത്തരവാദിത്വത്തിന്റെ കാമ്പറിയാത്തതും തെല്ലൊന്നുമല്ല രാജ്യത്തെ അലട്ടുന്നത്. പവിത്രമായ പൈതൃകത്തിലും പാരമ്പര്യത്തിലും പാരസ്പര്യത്തിലും വിള്ളലുണ്ടാക്കിയാണ് കേന്ദ്ര ഭരണം മുന്നോട്ടു പോകുന്നത്. സാമൂഹിക ഘടനയില്‍ ഇതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അഗ്നിജ്വാലകളായി പടര്‍ന്നു പന്തലിക്കുകയാണ്. കോര്‍പ്പറേറ്റ് ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസൃതമായി രാഷ്ട്രതന്ത്രം മെനയുന്നത് സൃഷ്ടിപരമായ വികസനങ്ങള്‍ക്ക് വിഘാതമാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഭാഷയിലെ രണ്ടു ‘സര്‍ജിക്കല്‍ സ്‌ട്രൈക്കു’കളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.

ഭീകരവാദത്തെയും കള്ളപ്പണയത്തെയും പ്രതിരോധിക്കാനെന്ന പേരിലാണ് ഇവ രണ്ടും അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്തു നേട്ടമുണ്ടായെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനായില്ല. ഊഹങ്ങളും വിചാരങ്ങളും പെരുപ്പിച്ചവതരിപ്പിക്കുകയല്ലാതെ പ്രായോഗിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മറുപടികളായിരുന്നില്ല പലതും. ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നുവെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, ഇവയുടെ സാംഗത്യത്തില്‍ സംശയമുയരാനുള്ള കാരണമെന്താണ്? സടകുടഞ്ഞെഴുന്നേറ്റുള്ള ഈ ആക്രമണത്തില്‍ എത്ര ഭീകരവാദികള്‍ വെടിയേറ്റുവീണു? എത്ര തീവ്രവാദികളെ പിടികൂടാനായി? അതിര്‍ത്തിയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങളുടെ എത്ര ഉറവിടങ്ങള്‍ കണ്ടെത്താനായി? സമാധാന കരാറുകളുടെ സര്‍വ അതിര്‍വരമ്പുകളും അതിലംഘിക്കുന്ന പാകിസ്താനെ ഈ മിന്നലാക്രമണത്തിലൂടെ എന്തു പാഠം പഠിപ്പിക്കാനായി? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ബാക്കിവച്ചതാണ് ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സംശയത്തിന്റെ മുള്‍മുനിയില്‍ നിര്‍ത്തിയത്. രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ അത്ര നിസാരമായി കണ്ടുകൂടാ.

പാകിസ്താനെതിരെയുള്ള പോരാട്ടമായതും രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായതും ഭീകരവാദത്തെ അതിന്റെ താവളത്തില്‍ കയറി കശാപ്പുചെയ്യുക എന്ന ഉദ്ദേശ്യമായതും കൊണ്ടാണ് രാജ്യം ഒന്നടങ്കം അതിനെ അംഗീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചതും ഇക്കാരണത്താലാണ്. എന്നാല്‍ പിന്നീടു വന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇതിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം മുട്ടിപ്പോകുന്നതാണ് ആശങ്കയുയര്‍ത്തിയത്.

സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിച്ച രണ്ടാമത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇതേ വഴി തന്നെയല്ലെ തുറന്നുവച്ചത്. കള്ളപ്പണക്കാരെ പടിച്ചുകെട്ടാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുമുള്ള നീക്കത്തെ പ്രഥമദൃഷ്ട്യാ രാജ്യം ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ ഇത് നടപ്പിലാക്കിയ രീതികളിലെ പാളിച്ചകള്‍ ഒരോന്നും പുറത്തുകൊണ്ടുവരികയാണുണ്ടായത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കിങ് സംവിധാനം താളംതെറ്റിയതും ജീവിതം ദുസ്സഹമായതും പട്ടണിയിലേക്ക് കൂപ്പുകുത്തിയതും ഈ ഒമ്പതാം ദിവസത്തിലും ജനം അനുഭവിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥക്ക് ഒറ്റ രാത്രി കൊണ്ട് കൂച്ചുവിലങ്ങിടാമെന്ന മിഥ്യാ ധാരണയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ പരിഷ്‌കാര നടപടികള്‍ പാളാനുള്ള പ്രധാന കാരണം. കള്ളപ്പണത്തിന്റെ ബഹുഭൂരിഭാഗവും വിദേശ ബാങ്കുകളിലാണെന്നും അതെല്ലാം കയ്യോടെ പിടികൂടി ഒരോ പൗരന്റെയും അക്കൗണ്ടുകളിലേക്ക് പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്നും വീമ്പു പറഞ്ഞവര്‍ ഇപ്പോള്‍ പഴയ വാക്കുകള്‍ വിഴുങ്ങാന്‍ മത്സരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന സഹകരണ ബാങ്കുകളിലാണ് കള്ളപ്പണമെന്ന പുതിയ കണ്ടുപിടുത്തമാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ബാക്കിപത്രം. മദ്യരാജാവ് വിജയം മല്യയുടേതടക്കമുള്ള വന്‍ സ്രാവുകളുടെ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയ കേന്ദ്ര സര്‍ക്കാറിന്റെ ആത്മാര്‍ത്ഥയില്‍ ഇനിയും വെള്ളമൊഴിക്കുന്നുവെന്ന് വിലപിക്കുന്നതിലെന്തര്‍ത്ഥം?

കശ്മീര്‍ പ്രക്ഷോഭവും ദലിത് പീഡനവും കര്‍ഷക ആത്മഹത്യകളും ഏക സിവില്‍കോഡും സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളായി കത്തിയാളി നില്‍ക്കുമ്പോള്‍ കണ്ണു ചിമ്മി ഇരുട്ടാക്കുന്ന ചെപ്പടി വിദ്യകള്‍ മാത്രമാണിത്. ഇതിനെതിരെ രാജ്യ വികാരം ഒന്നിച്ചൊന്നായ് തൂവിത്തിളക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. രാജ്യത്തെ അരക്ഷിതത്വത്തിന്റെയും അരാജകത്വത്തിന്റെയും ആഴക്കടലിലേക്ക് തള്ളിയിടാനുള്ള ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കൈക്കോര്‍ക്കണം. രാജ്യ താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പൗരാവകാശങ്ങളെ സംരക്ഷിക്കാനും കണ്ണിലെണ്ണയൊഴിച്ച് കരുതലോടെ കാവലിരിക്കേണ്ട കാലമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending