Connect with us

Video Stories

ഹം ഭോപാല്‍ മേം തടയലില്‍ പെട്ടു ജി

Published

on

  • ശാരി പി.വി

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞുവത്രേ. സംഗതി ഇങ്ങു കേരളത്തില്‍ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ തടവുന്നതിനു പകരമാണു പോലും. ബുദ്ധിയുടെ കാര്യത്തില്‍ പണ്ടേ ശ്ശി കൂടുതലാണെന്ന (ധാരണ മാത്രം) ഉള്ള ചാണക സംഘികള്‍ ഇവിടെ മാത്രമല്ല അങ്ങു ഭോപാലിലും ഉണ്ടെന്നു ഇപ്പോ ഏറെക്കുറെ വ്യക്തം. ചെങ്ങന്നൂര്‍ കോളജില്‍ സംഘര്‍ഷത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും പിടിച്ചായിരുന്നു ഭോപാലുകാരായ സംഘികള്‍ കണ്ണൂരില്‍ അടി..വെട്ട്…. കൊലാ…ന്നും പറഞ്ഞ് തൊണ്ട പൊട്ടിച്ചത്. പക്ഷേ തടയലും മുദ്രാവാക്യം വിളിയുമൊക്കെ മുറപോലെ നടന്നെങ്കിലും ഓടുന്ന ട്രെയിനിന് ഒരു മുഴം മുമ്പേ എന്ന മട്ടില്‍ ഇരട്ടച്ചങ്കന്‍ മുഖ്യന്‍ ആവഴി പോയതുമില്ല. പക്ഷേ സംഘികളുടെ നാട്ടില്‍ (കു) പ്രസിദ്ധി അത്യാവശ്യമുള്ള പൊലീസേമാന്‍മാര്‍ പറയുന്നത് കേരള മുഖ്യനെ തടഞ്ഞില്ല, ടിയാന് ഹിന്ദി അറിയാത്തോണ്ടു സംഭവിച്ചു പോയതാണെന്നാണ്.

ഹിന്ദിയില്‍ തടയല്‍ വേറെ ലവലാണത്രേ. ഇരട്ടച്ചങ്കുണ്ടെന്നേ ഉള്ളൂ നമ്മുടെ മുഖ്യന്‍ ഈ പോളിറ്റ് ബ്യൂറോയ്‌ക്കെല്ലാം ഇടക്കിടെ പോയിട്ടും ഹിന്ദി ചാണക സംഘികളോളം വേണ്ടത്ര വശപ്പെടുത്തിയിട്ടില്ല. അതാണ് കുഴപ്പമായത്. ഹിന്ദി മൊഴിമാറ്റ വിദ്വാനും ഏത് ആരോപണത്തിനും കൈരേഖയുമായി വരുന്ന ആശാനുമായ ഉള്ളി സുരുവിനോടെങ്കിലും ചോദിച്ചു പഠിച്ചാല്‍ മതിയായിരുന്നു. ടിയാനെ പോലെ കോഴിക്കോട് താമരപ്പാര്‍ട്ടിക്കാരുടെ ദേശീയ കൗണ്‍സിലിനു വേണ്ടി ഹിന്ദി തപാലിലൂടെ പഠിച്ച കുറേ പേരുണ്ട്. ഇവരോടൊപ്പം രണ്ട് ദിവസം ചെലവിട്ടാല്‍ മതിയായിരുന്നു. എങ്കില്‍ മധ്യപ്രദേശ് ഡി.ജി.പി പറയുന്ന പോലെ ഹിന്ദികേട്ട് തെറ്റിദ്ധരിക്കില്ലായിരുന്നു. എല്ലാം പോട്ടെ പിണറായിക്ക് കീഴില്‍ എം.എല്‍.എയായിരിക്കുന്ന മുഖേഷ് ആനയെ മേയ്ക്കാന്‍ ഹിന്ദിപഠിപ്പിക്കുന്ന സിനിമയെങ്കിലും കണ്ടാല്‍ മതിയായിരുന്നു. എങ്കില്‍ എവിടെയൊക്കെയാണ് ഹോ, ഹൈ, ഹും വേണമെങ്കില്‍ അത്യാവശ്യത്തിന് ആപ്പുമൊക്കെ വെക്കാമായിരുന്നു.

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം സംഘികളൊക്കെ വേറെ ലവലിലാ. ഹിന്ദി പഠിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ഇനി ചിലപ്പോ അതും രാജ്യദ്രോഹമാക്കിയേക്കും. മുഖ്യമന്ത്രി പറഞ്ഞാലും സംഘികളോട് ചെറിയ കൂറൊക്കെ കാണിക്കുമെങ്കിലും ഹിന്ദി അറിയാത്ത പൂച്ചപ്പോലീസുകാരാണ് കേരളത്തില്‍ എന്നതിനാല്‍ ഇടക്ക് ഹിന്ദിയൊക്കെ പറഞ്ഞിരിക്കാന്‍ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കന്‍മാരായ രാജശേഖരനും, കൃഷ്ണദാസിനും, എം.ടി രമേശിനും പിന്നെ ജയലളിതയുടെ മരണം കൊണ്ട് തമിഴ്‌നാട്ടില്‍ മാറ്റം സ്വപ്‌നം കണ്ട സുരേന്ദ്രനുമെല്ലാം കരിമ്പൂച്ചകളുടെ അകമ്പടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. മികച്ച മൊഴിമാറ്റക്കാരനുള്‍പ്പെടെ കരിമ്പൂച്ചകളുടെ അകമ്പടിയിലായതിനാല്‍ ഇനിയിപ്പോ സന്ദേശം സിനിമയിലെ ‘നാരിയല്‍ കാ പാനീ ലാവോ’ സീന്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ സി.ആര്‍.പി.എഫുകാരോടൊപ്പം ഹാന്‍ ജി, ചലോ ജി, ക്യാ ജി കേള്‍ക്കുമെന്നു ഉറപ്പ്. ഇതൊക്കെ കണ്ടിട്ട് ഇനിയിപ്പോ ഹിന്ദി പഠിക്കാന്‍ ട്യൂഷന് ആളെ വെക്കാന്‍ മുഖ്യന്‍ തയാറായാലും നോട്ട് അസാധുവാക്കി മാലോകരെ മുഴുവന്‍ പഞ്ഞിക്കിട്ട് മേരെ പ്യാരേ ദേശ് വാസിയോം എന്ന് പറയുന്ന പ്രധാനമന്ത്രിയെ അനുകരിച്ച് ഇവിടെ റേഷന്‍ മുടങ്ങുമ്പോ അത് പറയാന്‍ നില്‍കേണ്ട. ഇത് കേരളമാണ്, ട്രോളര്‍മാരുടെ സ്വന്തം നാട്, ഇവിടെ എല്ലാം കോണ്‍ട്രയാ. സംഗതി ബ്ലിംഗസ്യയാവും.
……………………………………………………………….
രാജ്യത്തെ കള്ളപ്പണത്തെ കുറിച്ച് സര്‍ക്കാറിന്റെ കൈവശം ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അപ്പോള്‍ ഇതുവരെ ഉണ്ടെന്നു പറഞ്ഞതത്രയും കൈ രേഖ മാത്രമായിരുന്നെന്നു സാരം. നോട്ട് അസാധുവാക്കിയതിനു ശേഷമോ അതിനു മുമ്പോ ഇത്തരമൊരു കണക്ക് സര്‍ക്കാറിന്റെ കൈവശമില്ലായിരുന്നെന്ന് ടിയാന്‍ ലോക്‌സഭയില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അപ്പോള്‍ വെറും കമ്മട്ടത്തിനാണ് പൊതുജനത്തെ പൊരിവെയിലത്തേക്ക് ഇറക്കി വിട്ടതെന്ന ആരോപണം വെറുതെയല്ല. രാജ്യത്തിന്റെ ധനകാര്യ മന്ത്രി ഡോക്ടര്‍ ആവാഞ്ഞത് ഭാഗ്യം. ഇല്ലേല്‍ രോഗിയെ ശസ്ത്രക്രിയ ചെയ്ത ശേഷം രോഗമൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞേനെ. ചുമ്മാതെയല്ല എന്‍.സി.പി നേതാവ് ശരത് പവാര്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം രോഗി മരിച്ച വിജയകരമായ ശസ്ത്രക്രിയയാണെന്നു പറഞ്ഞത്. ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലാത്ത നടപടിയെന്നാണ് കേന്ദ്രം പറയുന്നത്. അപ്പോള്‍ ക്യൂവില്‍ നിന്നു പൊലീസുകാരുടെ അടിയും ആകാശത്തേക്കുള്ള വെടിയുമടക്കം കാണേണ്ടി വരുന്നവര്‍ ഈ നാട്ടുകാരില്‍ പെടില്ലേ!.

ഇനിയിപ്പോ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പിടിച്ചെടുക്കുന്ന പണം നോക്കിയാലും ഗുജറാത്തുകാര്‍ തന്നെയാണ് ഒന്നാം നമ്പറില്‍. ഇനി ഇതാണോ ഗുജറാത്ത് മോഡല്‍ വികസനമാവോ. സംഗതി പാളിയെന്നു മാത്രമല്ല, സര്‍വത്ര പിടിവിട്ടെന്നു ബി.ജെ.പിക്കാര്‍ക്കും അറിയാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പോക്കു പോയാല്‍ പോസ്റ്ററൊട്ടിക്കാന്‍ കൂലിക്ക് ആളെ വെക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ നിന്നാണ് വിവാദങ്ങള്‍ക്ക് എന്നും തിരി കൊളുത്തി തുടക്കമിടാറുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പുതിയ വാദം വരുന്നത്. നേരത്തെ ടിയാനെ ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പുകച്ചു ചാടിച്ചതും പിന്നാലെ ഇപ്പോഴത്തെ സുനാമിക്കു കൈകാണിച്ച ഉര്‍ജിത് പട്ടേലിനു വരാന്‍ പാതയൊരുക്കിയതും. ഇപ്പോള്‍ അതേ സ്വാമി പറയുന്നത് വികസനം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ലെന്നാണ്. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നാണ് മേപ്പടിയാന്‍ പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ ദേശീയ ഗാന വിവാദത്തെ ചേര്‍ത്തു വായിക്കാവുന്നതാണ്.

ചാണക സംഘികളുടെ നിയന്ത്രണത്തിലുള്ള ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറമാനും ചേര്‍ന്നാണ് തിയേറ്ററില്‍ ആരൊക്കെ എഴുന്നേല്‍ക്കുന്നില്ല, ഇരിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പൊലീസുകാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തതെന്നാണ് കേള്‍വി. എന്തായാലും റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും സമ്മതിക്കണം. ദേശീയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റ് നിന്ന് വായില്‍ ക്യാമറ കടിച്ചു പിടിച്ചല്ലേ സീനുകള്‍ പിടിക്കുന്നത്. റിപ്പോര്‍ട്ടറാവട്ടെ വാ തുറക്കാതെ മൊബൈല്‍ വഴി സന്ദേശം കൈമാറുന്ന അതി വിദഗ്ധനും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജാതിയും ഉപജാതിയും കുലമഹിമയുമൊക്കെ തേടി നടക്കലാണിപ്പോ ഇവരുടെയൊക്കെ പണി. ഇതും സ്വാമിയുടെ വേദവാക്യങ്ങളും ചേര്‍ത്തു വെക്കുക അപ്പോള്‍ അറിയാം ഒളി അജണ്ട പോകുന്നതെങ്ങോട്ടാണെന്ന്.

ലാസ്റ്റ് ലീഫ്:
സദ്ദാം ഹുസൈനെ ഇറാഖ് ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇറാഖിനേയും സിറിയയേയും ചൂഴ്ന്നു നില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളും ഐ.എസ് ഭീഷണിയും സംഭവിക്കില്ലായിരുന്നുവെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍. പോയ വണ്ടിക്ക് കൈകാണിച്ചിട്ട് എന്ത് കാര്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending