Connect with us

Views

അരിയില്ല; ഭക്ഷ്യ ഭദ്രത മുടങ്ങും

Published

on

ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം ഇന്നുമുതല്‍ ആരംഭിക്കാനിരിക്കെ വിതരണ ആവശ്യത്തിനുള്ള അരി റേഷന്‍കടകളില്‍ എത്തിയിട്ടില്ല. നിലവിലെ മുന്‍ഗണനാ പട്ടിക പ്രകാരം 1,41,86,180 കിലോഗ്രാം അരിയും അന്ത്യോദയ പദ്ധതി പ്രകാരം 2,08,53,000 കിലോഗ്രാം അരിയുമാണ് വിതരണം ചെയ്യേണ്ടത്. ഇതിന്റെ പകുതി പോലും ലഭ്യമാക്കാനായിട്ടില്ല. മുന്‍ഗണനാ ലിസ്റ്റ് പ്രകാരമുള്ള റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങളും അപൂര്‍ണമാണ്.

ഈമാസം ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് ഇന്നുമുതല്‍ ഭക്ഷ്യഭദ്രതാ ആനുകൂല്യം ലഭിച്ചുതുടങ്ങേണ്ടതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നസതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കരട് മുന്‍ഗണനാ പട്ടികയില്‍ 15 ലക്ഷത്തോളം അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ട്. ഇവര്‍ ഉള്‍പെടുന്ന റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ സീല്‍ പതിച്ചുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അര്‍ഹരല്ലാത്തവരെ ഒഴിവാക്കണം എന്നതുള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയിട്ടുള്ള 13.5 ലക്ഷം പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ട പലരുടെയും പേരുകള്‍ റേഷന്‍കടകള്‍ക്ക് നല്‍കിയ ലിസ്റ്റില്‍ കാണാനില്ലെന്ന പരാതിയും വ്യാപകമാണ്.

അപാകതകള്‍ നിലനില്‍ക്കുമ്പോഴും സൗജന്യ അരി ലഭിക്കുന്ന 1.54 കോടി ജനങ്ങളുടെ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍ പെടാത്ത 1.21 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ രണ്ടുകിലോ വീതം അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവര്‍ ആരെല്ലാമെന്നോ ഏത് ലിസ്റ്റില്‍ പെട്ടവരെന്നോ വ്യക്തമല്ലാത്തതാണ് റേഷന്‍ വ്യാപാരികളെയും കുഴയ്ക്കുന്നത്. രണ്ടുരൂപാ നിരക്കില്‍ രണ്ടുകിലോ വീതം അരി നല്‍കേണ്ട 1.21 കോടി പേരുടെ ലിസ്റ്റ് റേഷന്‍കടക്കാര്‍ക്ക് നല്‍കിയിട്ടില്ല.

അന്ത്യോദയ അന്നയോജന പദ്ധതിയില്‍ പെട്ട 5,95,800 കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയും മുന്‍ഗണനാ പട്ടികയില്‍പെട്ട 28,37,236 കുടുംബങ്ങളിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം ഭക്ഷ്യധാന്യവുമാണ് സൗജന്യമായി നല്‍കുക. 27 ലക്ഷം കുടുംബത്തിലെ 1.21 കോടി ജനങ്ങള്‍ക്ക് രണ്ടുരൂപാ നിരക്കില്‍ രണ്ടുകിലോ അരിവീതമാണ് ഒരു വ്യക്തിക്ക് ലഭിക്കേണ്ടത്. ബാക്കിയുള്ള എ.പി.എല്‍ വിഭാഗത്തിലെ ഓരോ അംഗത്തിനും ഒരു കിലോ വീതം ഗോതമ്പും ലഭ്യത അനുസരിച്ച് അരിയും 8.90 രൂപ, 6.50 രൂപ എന്നിങ്ങനെ എ.പി.എല്‍ നിരക്കില്‍ നല്‍കാനാണ് തീരുമാനം.

മുന്‍ഗണനാ പട്ടികയില്‍ പോലും അവ്യക്തത നിലനില്‍ക്കുമ്പോള്‍ ഇന്നുമുതല്‍ നടക്കുന്ന ഭക്ഷ്യഭദ്രത പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം താളം തെറ്റും. പദ്ധതി അനുസരിച്ചുള്ള ആനുകൂല്യത്തിന് അര്‍ഹതയുള്ള കുടുംബമാണെന്ന് റേഷന്‍കാര്‍ഡില്‍ സീല്‍ പതിക്കേണ്ടതുള്ളതിനാല്‍ ലിസ്റ്റില്‍ വ്യക്തതയുണ്ടാകാതെ എങ്ങനെ മുന്നോട്ടു പോകാനാവുമെന്നാണ് റേഷന്‍കട ഉടമകള്‍ ചോദിക്കുന്നത്. അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍കരണം ഉറപ്പാക്കി, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മാസവേതനം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാല്‍ പോരായ്മകള്‍ക്കിടയിലും പദ്ധതിയുമായി സഹകരിക്കുമെന്ന് റേഷന്‍ വ്യാപാരികളുടെ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending