Connect with us

Video Stories

അര്‍ഹന്‍ 100 %

Published

on

ആദ്യം ഈ പട്ടിക നിങ്ങളൊന്ന് വായിക്കുക: 1-കൃസ്റ്റിയാനോ റൊണാള്‍ഡോ. 2- ലിയോ മെസി. 3-അന്റോണിയോ ഗ്രിസ്മാന്‍. 4- ലൂയിസ് സുവാരസ്. 5-നെയ്മര്‍. 6-ജെറാത്ത് ബെയില്‍. 7-റിയാദ് മഹ്‌റാസ്. 8-ജാമി വാര്‍ദി. 9-പെപെ. 10-ജിയാന്‍ ലുക്കാ ബഫണ്‍. 11-പിയറി എംറികെ ഓംബയാംഗ്.12-റൂയി പാട്രിക്കോ. 13-സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്. 14- ആര്‍തറോ വിദാല്‍. 15-പോള്‍ പോഗ്ബ.16-റോബര്‍ട്ട് ലവന്‍ഡോവിസ്‌കി. 17-ഡിമിത്രി പായറ്റ് 18-ലുക്കാ മോദ്രിച്ച്.19-ടോണി ക്രൂസ്…..

മേല്‍പ്പറഞ്ഞ പട്ടികയിലെ പലരെയും നിങ്ങള്‍ക്ക് അറിയാം. യൂറോപ്പിലെ പ്രമുഖ ക്ലബുകള്‍ക്കായി കളിക്കുന്ന താരങ്ങള്‍. ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിന്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ കണ്ടെത്താനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ ലോകത്താകമാനമുള്ള 173 മാധ്യമ പ്രവര്‍ത്തകരില്‍ വോട്ടിംഗ് പ്രകാരം മുന്നിലെത്തിയവരുടെ പേരാണ് ക്രമപ്രകാരം നല്‍കിയിരിക്കുന്നത്.

ഒരു വോട്ടും ലഭിക്കാത്തവരായി ചിലരുണ്ട്. അവര്‍ ഇവരാണ്: സെര്‍ജി അഗ്യൂറോ, ഡി ബ്രയന്‍, ഡിബാല, ഗോഡിന്‍, ഹിഗ്വിന്‍, ആന്ദ്രെ ഇനിയസ്റ്റ, കോക്കെ, മുള്ളര്‍, മാനുവല്‍ ന്യൂയര്‍, സെര്‍ജിയാ റാമോസ്.

വോട്ട് ചെയ്തവരുടെ കാര്യകാരണങ്ങളിലേക്ക് കടന്നുചെല്ലാനാവില്ല. എല്ലാം വ്യക്തിഗത തീരുമാനങ്ങളാണല്ലോ. പക്ഷേ 173 ല്‍ ഭൂരിപക്ഷത്തിനും സംശയമില്ലാത്ത രണ്ട് പേരുണ്ടായിരുന്നു-എന്നത്തെയും പോലെ കൃസ്റ്റിയാനോയും ലിയോ മെസിയും. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിലേക്ക് കാര്യങ്ങള്‍ പോവാന്‍ വ്യക്തമായ കാരണവുമുണ്ട്-യൂറോയില്‍ പോര്‍ച്ചുഗലിനെയും ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും റയല്‍ മാഡ്രിഡിനായും നടത്തിയ പ്രകടനങ്ങള്‍. പക്ഷേ വിരോധാഭാസമായി തോന്നാം റയല്‍ നിരയില്‍ കൃസ്റ്റിയാനോയുടെ കുതിപ്പിന് കരുത്ത് പകര്‍ന്ന സെര്‍ജിയോ റാമോസിന് ഒരു വോട്ടും ആരും നല്‍കിയില്ല എന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയലിന്റെ കുതിപ്പിന് ഗോളൂര്‍ജ്ജം നല്‍കിയത് റാമോസായിരുന്നു.

ഇക്കഴിഞ്ഞ വാരത്തില്‍ നുവോ കാംമ്പില്‍ നടന്ന എല്‍ക്ലാസികോയില്‍ റയലിന്റെ മുഖം രക്ഷിച്ചത് റാമോസായിരുന്നു. എന്തിനേറെ ബൊറൂഷ്യയുമായുളള ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ടീമിനെ രക്ഷിച്ചതും മറ്റാരുമായിരുന്നില്ല. ഇന്നലെ ബാലന്‍ഡിയോര്‍ വാങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ തന്റെ നേട്ടത്തില്‍ സഹതാരങ്ങള്‍ക്കുളള പങ്ക് വ്യക്തമാക്കിയ കൃസ്റ്റിയാനോ സെര്‍ജിയോ റാമോസിനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ലോക ക്ലബ് ഫുട്‌ബോള്‍ കളിക്കാനായി ജപ്പാനിലെ യോക്കോഹാമയിലെത്തിയ കൃസ്റ്റിയാനോ തന്റെ കപ്പിന്റെ റിപ്ലിക്കയുമായി റാമോസിനൊപ്പം ഫോട്ടോക്കും പോസ് ചെയ്തു. എന്ത് കൊണ്ട് ഒരാള്‍ പോലും റാമോസിനൊപ്പം നിന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം ഒരു ഡിഫന്‍ഡറായത് കൊണ്ടാവാം, അല്ലെങ്കില്‍ സൂപ്പര്‍ താരപ്പട്ടികയില്‍ വരാത്തത് കൊണ്ടാവാം.ലോക ഫുട്‌ബോളില്‍ മൂന്ന് കൊമ്പന്മാരാണ് ഇപ്പോള്‍ വമ്പന്മാര്‍. കൃസ്റ്റിയാനോയും മെസിയും നെയ്മറും. രണ്ട് പേര്‍ ബാര്‍സക്കായി ഒരുമിച്ച് കളിക്കുമ്പോള്‍ കൃസ്റ്റിയാനോ റയലിന്റെ കുന്തമുനയായി മുന്നില്‍ നില്‍ക്കുന്നു.

കഠിനാദ്ധ്വാനത്തിന്റെ കരുത്തായിരുന്നു കഴിഞ്ഞ മൂന്ന് തവണയും മികവിന്റെ കിരീടം റൊണാള്‍ഡോ തേടിയെത്താന്‍ കാരണമായത്. ഇത്തവണ അദ്ദേഹത്തിന്റെ മികവിന് അംഗീകാരമായി രണ്ട് കിരീടങ്ങളുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ യൂറോ നേടിയപ്പോള്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കി. രണ്ട് വലിയ കിരീടത്തിലും സൂപ്പര്‍ താരത്തിനുള്ള പങ്ക് നിര്‍ണായകമായിരുന്നു. മെസിയെ പോലെ ഒരു താരം ദേശീയ തലത്തില്‍ വേട്ടയാടപ്പെടുമ്പോഴാണ് ദേശീയ തലത്തിലും ക്ലബ് തലത്തിലും കൃസ്റ്റിയാനോ അംഗീകരിക്കപ്പെടുന്നത്. ഇത് തികച്ചും അര്‍ഹമായ അംഗീകാരം-ഇനി ഫിഫയുടെ പുരസ്‌ക്കാരം വരാനുണ്ട്. അവിടെയും പോര്‍ച്ചുഗലുകാരന് എതിര്‍പ്പുണ്ടാവില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending