Connect with us

News

ഇസ്രായേല്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അടിച്ചമര്‍ത്തി നെതന്യാഹു-നിരവധിപേര്‍ അറസ്റ്റില്‍

Published

on

ജറുസലേം: കോവിഡ് പ്രതിരോധത്തിനിടയിലും തുടരുന്ന അഴിമതിക്കും ഭരണവീഴ്ചക്കുമെതിരെ ഇസ്രായേല്‍ സര്‍ക്കാറിനെിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഴിമതിയില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയായി ഇസ്രായേലിന്റെ വിവിധ തെരുവുകളില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. കോവിഡ് പ്രതിരോധം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെതിരെ ജറുസലേമില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ ഇസ്രായേല്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ഒറ്റ രാത്രിയില്‍ അന്‍പതിലേറെ സമരക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ഗുരുതരമായ അഴിമതി ആരോപണം കോവിഡിനെ പ്രതിരോധിക്കുന്നതിലുള്ള വീഴ്ച ഉള്‍പ്പെടെ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അടുത്തിടെ പ്രതിഷേധം ശക്തമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളില്‍ ബാള്‍ഫോര്‍ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധ പ്രകടനക്കാര്‍ സംഗമിച്ചിരുന്നു. ഇസ്രായേലിലെ അവധിദിവസമയ വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ യുവത്വത്തിന്റെ പ്രതിഷേധമാണ് രാജ്യം കണ്ടത്. തെരുവില്‍ മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചതോടെ സമാധാനമായി സമരം നടത്തിയവര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തുകയായിരുന്നു.

https://twitter.com/BasedPoland/status/1286429697782538242?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1286429697782538242%7Ctwgr%5E&ref_url=http%3A%2F%2Fwww.chandrikadaily.com%2Fisraeli-police-use-water-cannon-at-anti-netanyahu-protest.html

നെതന്യാഹു വിരുദ്ധ റാലികള്‍ മാസങ്ങളായി നടക്കുകയാണ്. നെതന്യാഹുവിനെതിരെ നിരന്തരം ആയിരക്കണക്കിന് ആളുകള്‍ നഗരത്തില്‍ അണിനിരക്കുന്നത്. ഇതിനിടെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിന് സമീപം നടന്ന പ്രതിഷേധ സംഗമം നാടകീയ രംഗങ്ങള്‍ക്കും കാരണമായി. കഴിഞ്ഞദിവസം പ്രകടനത്തില്‍ നഗ്‌നത പ്രദര്‍ശനവുമായി പ്രതിഷേധക്കാരിയെത്തയാണ് വിവാദമായത്. ചൊവ്വാഴ്ച രാത്രി നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലന്‍ഡില്‍ ഇസ്രായേലിെന്റ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളില്‍ കയറിയ സ്ത്രീ മേല്‍വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. ചുവന്ന പതാക വീശിയ ഇവര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം

സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Published

on

എറണാകുളത്ത് നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ച് അപകടം. ശക്തമായ ഒഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കെഎംആര്‍എല്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

വൈപ്പിന്‍ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടെ ജെട്ടിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന റോറോയില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ബോട്ടിന്റെ മുന്‍ഭാഗത്തും റോറോയുടെ കൈവരികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസമയം യാത്രക്കാരെല്ലാം ബോട്ടിനുള്ളിലായതിവാല്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ബോട്ട് ജട്ടിയോട് ചേര്‍ത്ത് യാത്രക്കാരെ ഇറക്കി.

Continue Reading

india

അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്നത്തോടെ അവസാനിക്കും

ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി.

Published

on

മെയ് 10 ന് ജിദ്ദ വിമാന താവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിൽ എത്തുന്ന ഹാജിമാരോട് കൂടി പൂർത്തിയാവും. ഇന്ന് പുലരിക്ക് കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ മലയാളി ഹാജിമാരെയും വഹിച്ച് ജിദ്ദയിൽ എത്തിയ വിമാനത്തിലെ ഹാജിമാർ മക്കയിലെത്തി. ഇതോടെ മലയാളി ഹാജിമാർ പൂർണ്ണമായും മക്കയിലെത്തി.

ജിദ്ദ വിമാന താവളത്തിലെ ടർമിനൽ ഒന്നിൽ നൂറിലേറെ വരുന്ന കെ.എം.സി.സി വളണ്ടിയർമാരും മറ്റു മലയാളി സംഘടന നേതാക്കളും അർദ്ധരാത്രി പിന്നിട്ടിട്ടും ഹാജിമാരെ സ്വീകരിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. മുന്തിയ ഇനം ഈത്തപഴവും ഔഷധ ചായയും നൽകി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വളണ്ടിയർമാർ ഉച്ചത്തിൽ ലബ്ബൈക്ക ചൊല്ലി കൈ വീശി ഹാജിമാരെ യാത്രയാക്കിയപ്പോൾ മെട്രോയിലേക്ക് പ്രവേശിക്കുന്ന ഹാജിമാർ തിരിഞ്ഞ് നിന്ന് സേവകർക്ക് പ്രത്യാഭിവാദ്യം നേരുന്നത് കാണാമായിരുന്നു.മരോഹരമായ രംഗത്തിന് സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരും അറബ് ജീവനക്കാരും ഹാജിമാരെയും സേവകരെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.

വിമാനതാവളത്തിലെ സേവന പ്രവർത്തനത്തിന് അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, വി.പി അബ്ദുറഹ്മാൻ,നൗഫൽ റഹേലി, മൂസ്സപട്ടത്ത് നേതൃത്വം നൽകി

Continue Reading

kerala

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.

Published

on

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. വിപിനെ മര്‍ദിച്ചിട്ടില്ലെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന കോളില്‍ മോശമായി സംസാരിച്ചു. നിലവില്‍ അതിലാണ് പരാതി നല്‍കിയിരിക്കുന്നത്. വിപിന്‍ ഫെഫ്കയില്‍ അംഗമല്ല. രണ്ട് നടിമാര്‍ വിപിന്‍ കുമാറിനെതിരെ നല്‍കിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.

യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ വിപിന്‍ തയ്യാറാക്കിയ നാടകമാണിപ്പോള്‍ നടക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ സിനിമയിലെ തന്നെ ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും പേരുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തര്‍ക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്നത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.

Continue Reading

Trending