Culture
കര്‍ഷക രോഷത്തില്‍ തിളച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: മധ്യപ്രദേശിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലയുന്നു. വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരാണ് ഇന്നലെ തെരുവിലിറങ്ങിയത്.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹരിയാനയിലെ കര്‍ഷകര്‍ അംബാലയില്‍ ഡല്‍ഹി-ചാണ്ഡിഗഡ് ദേശീയപാത ഉപരോധിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലായിരുന്നു ഉപരോധം. രാജ്യതലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ട്രാക്ടറുകള്‍ ഉപയോഗിച്ച് തടസപ്പെടുത്തിയതോടെ ഗതാഗതം സ്തംഭിച്ചു.
രോഹ്തക് സോനാപേട്ട്, ഹിസാര്‍, സിര്‍സ, ഭിവാനി ചര്‍കിദാദ്രി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെ താറുമാറാക്കി. 62 കര്‍ഷക സംഘടനകളുടെ ആഹ്വാനപ്രകാരമായിരുന്നു ഉപരോധ സമരം. പ്രക്ഷോഭം ശക്തമാക്കുമെന്നും ആവശ്യങ്ങള്‍ നടപ്പാക്കാതെ പിന്‍മാറില്ലെന്നും ബി.കെ.യു നേതാവ് ഗുര്‍ണം സിങ് പ്രതികരിച്ചു.
ഹരിയാനയിലെ പ്രതിപക്ഷ കക്ഷികളായ കോ ണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ ആറ് കര്‍ഷകരെ പൊലീസ് വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കോലവും കത്തിച്ചു. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ കുരുക്ഷേത്രയില്‍ കര്‍ഷകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര യോഗദിനമായ ഈ മാസം 21ന് രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. രാജസ്ഥാനില്‍ ഗംഗാനഗര്‍-ഹനുമാന്‍ നഗര്‍ ഹൈവേയാണ് കര്‍ഷകര്‍ ഉപരോധിച്ചത്. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധം മൂന്നു മണിയോടെയാണ് പിന്‍വലിച്ചത്. പ്രതിപക്ഷ കക്ഷികളെല്ലാം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. മധ്യപ്രദേശില്‍ സമരത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ് നേതാവ് ശിവകുമാര്‍ ശര്‍മയെ അറസ്റ്റ് ചെയ്തു.
ഗുജറാത്തില്‍ സൗരാഷ്ട്ര, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മെഹ്‌സന തുടങ്ങിയ നഗരങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ച് സമരത്തില്‍ പങ്കാളിയായി.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala18 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF17 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും
-
News3 days ago
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി