Video Stories
കാര്‍മേഘം മൂടിയ മാനത്ത് മഴ കാത്ത് ഗള്‍ഫ് നാടുകള്‍
ഗ റസാഖ് ഒരുമനയൂര്‍
അബുദാബി:
ഗള്‍ഫ് നാടുകള്‍ മഴക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തണുപ്പിലേക്ക് പ്രവേശിച്ച് പൊടിക്കാറ്റും മഞ്ഞുമെല്ലാം കാലാവസ്ഥയെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മഴ വരാന്‍ ഇനിയും എത്ര കാത്തിരിക്കണമെന്നറിയില്ല. മാനം പലപ്പോഴും കറുക്കുകയും കാര്‍മേഘങ്ങള്‍ പാറിനടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മഴ പെയ്യുന്ന സൂചന ഇനിയും കാണാനില്ല.
വടക്കന്‍ എമിറേറ്റുകളില്‍ ഇടക്ക് ചെറിയ ചാറ്റല്‍ മഴ ലഭിച്ചിരുന്നുവെങ്കിലും തലസ്ഥാന നഗരി ഈ വര്‍ഷം നനഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മഴക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിരുന്നു. വൈദ്യുതി ഉല്പാദനം മറ്റു മാര്‍ഗങ്ങളിലൂടെ നടക്കുന്നതു കൊണ്ട് കേരളത്തിലേത് പോലെ മഴ ലഭിക്കാത്തതു കൊണ്ടുള്ള പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇവിടെ വേണ്ടിവരുന്നില്ല എന്നത് വലിയ അനുഗ്രഹമാണ്.
സാമ്പത്തിക കെട്ടുറപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ സൗകര്യമുള്ളതുകൊണ്ട് പലപ്പോഴും മഴയുടെ കുറവ് ഗള്‍ഫ് നാടുകളിലെ പലരും അറിയുക പോലും ചെയ്യുന്നില്ല. ശുദ്ധജല ലഭ്യതയും വൈദ്യുതി ഉല്പാദനവും യഥേഷ്ടം നടക്കുന്നുവെന്നത് ഗള്‍ഫ് നാടുകള്‍ക്ക് ലഭിച്ച മറ്റൊരു അനുഗ്രഹമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, മഴ പെയ്തില്ലെങ്കിലും കാര്യങ്ങള്‍ക്ക് കുറവ് വരാറില്ല. എന്നാല്‍, ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ നിരവധി പ്രയാസങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യത്യസ്ത കൃഷികള്‍ക്ക് മഴ അനിവാര്യ ഘടകമാണ്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നതു പോലെയുള്ള അളവില്‍ ഗള്‍ഫ് നാടുകളില്‍ മഴ ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ.
ആഗോള വ്യാപകമായി താപനില ഉയര്‍ന്നു കൊണ്ടിരിക്കുന്നുവെന്നത് ഏറെ ആശങ്കയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകരും താപവിദഗ്ധ സമിതികളും ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനങ്ങള്‍ നടത്തി വരുന്നുണ്ട്. മഴ ഏറ്റവും സുലഭമായി ലഭിച്ചു വരുന്ന കേരളത്തില്‍ ഇപ്പോള്‍ അത് തീരെ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് ജനജീവിതത്തെ തന്നെ ബാധിക്കുന്ന വിധത്തിലേക്കാണ് നീങ്ങുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം അനുഭവപ്പെട്ട പൊടിക്കാറ്റും മൂടിക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. കാല്‍നടക്കാരും ദീര്‍ഘദൂര യാത്രക്കാരുമാണ് പൊടിക്കാറ്റില്‍ ഏറെ ദുരിതത്തിലായത്. ശക്തമായ പൊടിക്കാറ്റില്‍ വ്യക്തമായ കാഴ്ചയില്ലാതെ പലരും പ്രയാസപ്പെട്ടു. കണ്ണു തുറക്കാനാവാതെ പാതയോരങ്ങളില്‍ പലരും മുഖം പൊത്തി നില്‍ക്കുന്നത് കാണാമായിരുന്നു. ദീര്‍ഘദൂര വാഹനങ്ങള്‍ പലതും പാതയോരങ്ങളില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. വലിയ വാഹനങ്ങളും ശക്തമായ കാറ്റും ചെറിയ വാഹനങ്ങളെയാണ് കൂടുതല്‍ പ്രയാസത്തിലാക്കിയത്. കാറ്റിന്റെ ശക്തിയും വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതും കൂടിയായപ്പോള്‍ ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലപ്പോഴും കടുത്ത ആശങ്കയുണ്ടായി.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

