Connect with us

Video Stories

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Published

on

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അബുദാബി പൊലീസ് നല്‍കുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ കാര്‍ഡ് നേടാനുള്ള യോഗ്യതയുടെ ഭാഗമായാണ് പുതിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അബുദാബി ക്വാളിറ്റി ആന്റ് കണ്‍ഫോമിറ്റി കൗണ്‍സിലാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

ഇതിനായി പ്രത്യേക അപേക്ഷയും 150 ദിര്‍ഹമും നല്‍കണം. അപേക്ഷകന്റെ പൂര്‍ണ വിവരങ്ങള്‍, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, വിസാ പേജ്, ഡ്രൈവിംഗ് ലൈസന്‍സ്, എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജോലി ചെയ്യുന്ന സ്‌കൂള്‍ മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. അതുകൊണ്ടുതന്നെ, സ്‌കൂള്‍ അധികൃതരാണ് ആദ്യം തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇമെയില്‍ വഴി ആവശ്യപ്പെട്ടാല്‍ ഇതിനാവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രത്യേക രൂപരേഖ അധികൃതരില്‍ നിന്നും ലഭിക്കുന്നതാണ്. പൂര്‍ണ വിവരങ്ങളും മുഴുവന്‍ രേഖകളും ഉള്‍പ്പെടുന്ന അപേക്ഷ സമര്‍പ്പിച്ച് രണ്ടാഴ്ചക്കകം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഓരോ അപേക്ഷകന്റെയും 150 ദിര്‍ഹം വീതം നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയിലെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ച രേഖ നല്‍കുകയും വേണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷമാണ് അബുദാബി പൊലീസിന്റെ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടക്കത്തില്‍ തന്നെ നിലനിന്നിരുന്നു.

ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനായി ഓരോരുത്തരില്‍ നിന്നും 2,150 ദിര്‍ഹമാണ് എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനി ഈടാക്കുന്നത്. ഏതാനും ദിവസത്തെ പ്രത്യേക ക്‌ളാസുകളും തുടര്‍ന്ന് എഴുത്തുപരീക്ഷയും നടത്തിയാണ് പ്രാഥമിക യോഗ്യത നേടുന്നത്. എത്ര വര്‍ഷത്തെ പഴക്കമുള്ള ഡ്രൈവര്‍മാരായിരുന്നാലും വീണ്ടും ബസ് ഓടിപ്പിക്കുകയും ജയപരാജയം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
എഴുത്തുപരീക്ഷയില്‍ വിജയം കൈവരിച്ചവര്‍ക്ക് മാത്രമാണ് റോഡില്‍ ബസ് ഓടിക്കാനുള്ള യോഗ്യത നല്‍കുന്നത്. ഇവയിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്കാണ് പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ഗുണമേന്മ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്‌കൂള്‍ ബസ് ഓടിക്കുന്നവര്‍ പൂര്‍ണമായും യോഗ്യരാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ട ശേഷമേ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുള്ളത്. അബുദാബി എജുകേഷന്‍ കൗണ്‍സില്‍ (അഡെക്), അബുദാബി പൊലീസ്, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം എന്നിവ സ്‌കൂള്‍ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ നിബന്ധനകളാണ് നടപ്പാക്കിയിട്ടുള്ളത്. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സിനു പുറമെ പൊലീസ് ക്‌ളിയറന്‍സ്, മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ്, എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും പരിശീലനം നേടിയതിന്റെ രേഖകള്‍ എന്നിവ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണമെന്ന് നേരത്തെ നിബന്ധനയുണ്ട്.
പിന്നീടാണ് പൊലീസ് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പെര്‍മിറ്റ് കൂടി പ്രാബല്യത്തില്‍ കൊണ്ടുവന്നത്. നേരത്തെ, അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. പിന്നീട് പൊലീസില്‍ നിന്ന് പെര്‍മിറ്റ് വേണമെന്ന നിയമം വന്നതോടെ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം പെര്‍മിറ്റ് നല്‍കുന്നത് അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസ് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇതിനായി നൂറുകണക്കിന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ അപേക്ഷ നല്‍കി കാത്തിരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending