Connect with us

Books

പശുരാഷ്ട്രീയ ഭീകരവാദികളെ വിചാരണ ചെയ്യുന്ന ‘ഫൂക്ക’

Published

on

അബ്ദുല്ല അഞ്ചച്ചവിടി
‘ധീരതയെന്നത് ഭയം ഇല്ലാതിരിക്കൽ മാത്രമല്ല. ഭയത്തിന്റെ പ്രതിരോധമാണ്. ഭയത്തെ മറികടക്കലാണ്.’- മാർക്ട്വയിൻ.
‘നിലീനയുടെ അച്ഛൻ രണ്ടു കാളകളും മൂന്നു പശുക്കളും കൈവശമുള്ള കർഷകനായിരുന്നു. സ്വന്തം കാളകളെ ഉപയോഗിച്ച് അയാൾ തന്റെ കൃഷിയിടങ്ങൾ ഉഴുതു മറിച്ചു. ഭാര്യ മരിച്ചതോടെ മകളുടെ ഭാവിക്കുവേണ്ടിയാണ് അയാൾ അധ്വാനിച്ചത്. പശുക്കളിൽ ഒന്നിന് ഒരിക്കൽ ദീനം പിടിപെട്ടു. ഗ്രാമത്തിൽ തന്നെയുള്ള മൃഗാശുപത്രിയിലേക്ക് പശുവുമായി പോകുമ്പോൾ അയാൾ ആക്രമിക്കപ്പെട്ടു. ദീനം പിടിച്ച് അവശയായ പശുവിനെ അറവുകാർക്ക് വിൽക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വൃദ്ധനായ ആ മനുഷ്യനെ അക്രമികൾ പൊതിരെ തല്ലി. ഓരോ അടിയേൽക്കുമ്പോഴും അയാൾ മകളെ വിളിച്ച് കരഞ്ഞു. അരുതേ അരുതേ എന്ന് കെഞ്ചി. ശരീരം മുഴുവൻ മുറിവുകളുമായി അയാൾ മണ്ണിൽ ഇഴഞ്ഞു. അരിശം തീരാത്ത ജനക്കൂട്ടം അയാളുടെ തല പൊട്ടും വരെ അടിച്ചു. മരിച്ചു എന്ന് ഉറപ്പാക്കിയാണ് അവർ മടങ്ങിയത്. നിലീന അനാഥയായി. മുറിവേറ്റ് മരിച്ചുകിടക്കുന്ന അച്ഛന്റെ ശരീരം കൈകളിലെടുത്ത് അവൾ നിലവിളിച്ചു. അവളുടെ നിലവിളിമുദ്രാവാക്യങ്ങളായിരുന്നു.
‘ ജയ് ഭീം ജയ് ഭീം
ജയ് ജയ് ജയ് ജയ് ജയ് ഭീം.’
അച്ഛന്റെ രക്തത്തിൽ കുളിച്ചു അവൾ വിളിച്ചു.
‘ലാലേലാൽ ലാലേലാൽ
ലാലേലാൽ ലാലേലാൽ ലാലേലാൽ
ലാൽസലാം ലാൽസലാം ലാൽസലാം. ‘
മുഫീദ സഹോദരൻ റാഷിദിന്റെ കഥ പറഞ്ഞു.
‘അതൊരു നോമ്പു കാലമായിരുന്നു. ഇതേ ട്രെയിനിലാണ് അവർ കയറിയത്. എന്റെ രണ്ടു സഹോദരങ്ങൾ. ഹിശാമും റാഷിദും. ഒട്ടധികം ആഹ്ലാദത്തോടെ പെരുന്നാളിന് ഉടുപ്പുകൾ വാങ്ങാൻ ബസാറിൽ പോയതായിരുന്നു അവർ. നോമ്പു തുറക്കാൻ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഒരുക്കി ഞാനും ഉമ്മയും കാത്തിരുന്നു. എന്നാൽ നോമ്പു തുറക്കേണ്ട സമയം കഴിഞ്ഞിട്ടും അവർ എത്തിയില്ല.
ട്രെയിനിൽ നല്ല തിരക്കായിരുന്നു. കൂട്ടുകാരായ രണ്ടു പേരും അവർക്കൊപ്പമുണ്ടായിരുന്നു. ഒരുസംഘം ആളുകൾ വന്ന് ഹാഷിമിനോടും റാഷിദിനോടും ഇരുന്ന സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞു. അവർ എഴുന്നേൽക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ അസഭ്യം പറയാൻ തുടങ്ങി.
‘ഇത് ഞങ്ങൾക്കുള്ള ഇരിപ്പിടമാണ്. നിങ്ങൾ ഇരിക്കണമെങ്കിൽ പാക്കിസ്ഥാനിൽ പൊയ്‌ക്കൊള്ളൂ. ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണ്.’ അവരിൽ ഒരാൾ പറഞ്ഞു.
‘ഞങ്ങളും ഇന്ത്യക്കാരാണ്.’ റാഷിദ് അവർക്ക് മറുപടി കൊടുത്തു. ‘ആ മുല്ലയുടെ അഹങ്കാരം കണ്ടോ….’ ഒരാൾ അലറി. ‘ എടാ പശുവിറച്ചി തിന്നുന്നവനേ…. ജീവൻ വേണമെങ്കിൽ എഴുന്നേൽക്കേടാ’- സീറ്റിനു വേണ്ടി വഴക്കിട്ട ഒരാൾ വീണ്ടും നേരെ വന്നു. ‘കൊല്ലവനെ, കൊല്ല്.’ ‘മറ്റൊരാൾ ആവേശം പകർന്നു. അവർ തമ്മിൽ വഴക്ക് മൂത്തു. പൊടുന്നനെ തിരക്കിനിടയിൽ റാഷിദിന്റെ നിലവിളി കേട്ടു. അവന് കുത്തേറ്റിരുന്നു…
പശു രാഷ്ട്രീയം കുത്തി മലർത്തിയ പാവം മനുഷ്യർക്ക് സമർപ്പിക്കപ്പെട്ട, പശുരാഷ്ട്രീയം പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായ ‘ഫൂക്ക’യിലെ രണ്ടു കഥാ സന്ദർഭങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. ഷെരീഫ് സാഗറിന് എഴുത്ത് കുട്ടിക്കളിയോ നേരമ്പോക്കോ അല്ലെന്ന് ഈ നോവൽ വെളിപ്പെടുത്തുന്നു. കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ, ഗൗരവപൂർവം കണക്കിലെടുത്ത് നിർവ്വഹിക്കേണ്ട ധർമ്മമാണ് എഴുത്ത്. സമരമാണ്, കലഹമാണ്. അനീതിയോടുള്ള യുദ്ധപ്രഖ്യാപനമാണ്. മഹാമാരി പോലെ അക്രമവും അനീതിയും അരങ്ങു വാഴുമ്പോൾ, കേവലം വിനോദോപാധിയായി സർഗാത്മകതയെ കാണാതെ കണ്മുന്നിലെ അക്രമങ്ങൾക്കെതിരെ അത്യുച്ചത്തിൽ കലഹിച്ചു കൊണ്ടിരിക്കുന്നു ഈ എഴുത്തുകാരൻ. പരുഷവും പറയാൻ പലരും മടി കാണിക്കുന്നതുമായ വാക്കുകളെ രചനയിൽ സ്വാഗതം ചെയ്തുകൊണ്ട് കാൽപനിക മിഥ്യകളെ തകർക്കുന്ന രീതി ഫൂക്കയെ വേറിട്ടുനിർത്തുന്നു.
ഫൂക്ക വെറുതെ ഉണ്ടായതല്ല. അനിവാര്യതയുടെ സൃഷ്ടിയാണ്. ബാബരി മസ്ജിദിനെ രാമ ജന്മഭൂമിയാക്കിയും, തർക്കമന്ദിരമാക്കിയും ചരിത്ര വക്രീകരണം നടത്തിയ ‘ഹിന്ദുത്വ ഫാസിസത്തെ’വിചാരണ ചെയ്യുന്ന എൻ.എസ് മാധവന്റെ ‘തിരുത്തു’പോലെ. അക്രമണോത്സുകതയിലേക്ക് അധഃപതിച്ച അതേ ഇരുട്ടിന്റെ ശക്തികളെ, പശുരാഷ്ട്രീയ ഭീകരവാദികളെ ഉളിപോലെ പേനമുറുക്കിപ്പിടിച്ച് ഷെരീഫ് വിചാരണ ചെയ്യുന്നു.
‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ എന്ന് ഇന്ത്യൻ അവസ്ഥയെ ചൂണ്ടിപ്പറയുമ്പോഴും ആ ചോരയിൽ നിന്ന് ആയിരമായിരം സമരോത്സുകരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന മാന്ത്രികതയാണ് ഫൂക്കയെ മഹത്തായ രാഷ്ട്രീയ പ്രവർത്തനമാക്കുന്നത്.’ കെ.പി രാമനുണ്ണിയുടെ ഈ വാക്കുകൾ പൊള്ളയല്ലെന്ന് വായനക്കാർക്ക് ഉറപ്പിക്കാം. ഈ കഥയിൽ തികച്ചും യാദൃശ്ചിമായി യാഥാർഥ്യങ്ങളുടെ അംശങ്ങൾ കടന്നു വന്നേക്കാം. ആ യാഥാർഥ്യങ്ങൾ തുടർക്കഥയാവുന്ന സാമൂഹിക പരിസരമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഈ യാത്ര അവസാനിക്കുന്നില്ല. ‘എന്നു ഷെരീഫ് സാഗർ പറയുന്നുണ്ട്.
‘ഗുണമുള്ള പുസ്തകം അവസാനമില്ലാത്തതു തന്നെ’ -ഈ ആപ്തവാക്യം ഇവിടെ യാഥാർഥ്യമാവുന്നു.
ഫൂക്ക
(നോവൽ)
പ്രസാധകർ:
ഗ്രീൻ പെപ്പർ പബ്ലിക്ക, തിരുവനന്തപുരം
വില: 140

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Books

‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

Published

on

അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്. അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.

പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര,
എന്നിവർ നേതൃത്വം നൽകി.

Continue Reading

Books

‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു

Published

on

അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്.അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു.ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു.കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു.
ഡോ.സിന്ധു അവതാരകയായിരുന്നു.നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര, എന്നിവർ നേതൃത്വം നൽകി.

Continue Reading

Books

ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം

തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.

Published

on

ഷാർജ: രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് പിള്ള എന്ന പ്രശസ്തനായ സുരേഷ് പിള്ളയുടെ പാചകം എടുത്തു പറയേണ്ടതായിരുന്നു. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്.

വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.

പാചക തൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്രയാണ് അക്ഷരാർത്ഥത്തിൽ നടത്തിയത്. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ ‘ ‘തേങ്ങാ മാങ്ങ’ എന്ന ഇംഗ്ലീഷ് പുസ്തകവും , ‘വീട്ടു രുചികൾ’ എന്ന മലയാളം പുസ്തകവും ഇവിടെ പ്രകാശനം ചെയ്തു. ഈ പുസ്തകങ്ങൾ ബുക്ക് ഫെയറിൽ ലഭ്യമാണ്.
പരിപാടിയിൽ ഫാത്തിമ അവതാരകയായിരുന്നു.

Continue Reading

Trending