Connect with us

More

മന്ത്രി കടകംപള്ളിയുടെ ക്ഷേത്രദര്‍ശനംവിവാദം ക്ഷണിച്ചു വരുത്തിയെന്ന് സി.പി.എം സെക്രട്ടറിയേറ്റ്

Published

on

 

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സെക്രട്ടറിയേറ്റില്‍ രൂക്ഷമായ വിമര്‍ശനം. ക്ഷേത്രദര്‍ശന വിവാദവും ഇതേതുടര്‍ന്നുണ്ടായ വിവാദങ്ങളും മന്ത്രി ക്ഷണിച്ചുവരുത്തിയതാണെന്നും സി.പി.എം നേതാവെന്ന നിലയില്‍ മന്ത്രിയുടെ നടപടി പാര്‍ട്ടി തത്വങ്ങളുടെ ലംഘനമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാല്‍, വിഷയത്തില്‍ മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തു വഷളാക്കാന്‍ സെക്രട്ടറിയേറ്റ് ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നേതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും നിര്‍ദേശം നല്‍കി. ബി.ജെ.പി അടക്കമുള്ളവര്‍ വിഷയം മുതലെടുക്കുന്ന സാഹചര്യം കാണണമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു.
എന്തിനും വിവാദങ്ങള്‍ കണ്ടെത്തുന്ന ഒരു രീതി പൊതുവേ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധരും ശത്രുക്കളും മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയതു സി.പി.എമ്മിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ബോധപൂര്‍വം വിമര്‍ശിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്തു കൂടുതല്‍ വിവാദങ്ങളിലേക്കു പോകാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെതിരെ വിശദമായ ചര്‍ച്ച സെക്രട്ടറിയേറ്റില്‍ നടന്നില്ലെങ്കിലും യോഗത്തില്‍ പങ്കെടുത്ത ആരും അദ്ദേഹത്തെ ന്യായീകരിച്ചില്ല. എം.വി ഗോവിന്ദനും മന്ത്രി എ.കെ ബാലനും കടകംപള്ളിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനുശേഷമാണു കോടിയേരി ഇടപെട്ടു വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഒഴിവാക്കിയത്.
വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന മന്ത്രിയുടെ വിശദീകരണത്തിലെ കുറ്റസമ്മതം കണക്കിലെടുക്കണമെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരം സംഘടനാ വിരുദ്ധ പ്രവണതകള്‍ അവിടെ ചര്‍ച്ച ചെയ്തു കൂടുതല്‍ വ്യക്തത വരുത്തുന്നതാകും നല്ലതെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയുടെ നിലപാടിനോടു യോജിച്ചു. ഇതോടെയാണു കടകംപള്ളിക്കെതിരായ ചര്‍ച്ചക്ക് സെക്രട്ടറിയേറ്റില്‍ വിരാമമായത്.
വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതാകും ഉചിതമെന്ന അഭിപ്രായമാണ് സി.പി.എം സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. സ്ഥാനാര്‍ത്ഥിയെ 19നോ 20നോ പ്രഖ്യാപിക്കാന്‍ കഴിയണമെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിനായി പാര്‍ട്ടി സെക്രട്ടറി പങ്കെടുത്തുകൊണ്ടുള്ള മലപ്പുറം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ഏരിയാ കേന്ദ്രങ്ങളില്‍ ഈ മാസം 20ന് പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending