Connect with us

Video Stories

വിത്തെടുത്ത് കുത്തുന്ന കെ.എസ്.ആര്‍.ടി.സി

Published

on

ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനം. വിദൂരഗ്രാമങ്ങള്‍ അത്യപൂര്‍വം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട യാത്രാനിരക്ക്. ഇത്രയൊക്കെയായിട്ടും കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തില്‍ സാമ്പത്തിക നഷ്ടം വരുന്നുവെന്നത് ഊഹിക്കാവുന്നതിലപ്പുറമാണ്. കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിത്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ‘കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി’ എന്ന രീതിയിലുള്ള കെടുകാര്യസ്ഥതയും അഴിമതിയും കാരണം വിത്തെടുത്ത് കുത്തി കഞ്ഞിവെക്കുന്ന അവസ്ഥയിയിലാണ് ഈ പൊതു മേഖലാസ്ഥാപനം. ശമ്പളത്തിനും പെന്‍ഷനുമായി മാസം തോറും കടം ചോദിച്ച് അലയേണ്ട അവസ്ഥ ഏതൊരു സ്ഥാപനത്തെ സംബന്ധിച്ചും ലജ്ജാകരം തന്നെ.

അഞ്ചു സോണുകളിലായി ആറായിരത്തോളം സര്‍വീസുകളില്‍ നാലിലൊന്നും നഷ്ടത്തിലാണ്. രാജ്യത്തെ ശരാശരിയേക്കാള്‍ ഉയര്‍ന്ന തൊഴിലാളി അനുപാതം. ബസ്സൊന്നിന് സാങ്കേതിക ജീവനക്കാരുള്‍പ്പെടെ ഒന്‍പതുപേര്‍. നാല്‍പത്തയ്യായിരത്തോളം ജീവനക്കാരും മുപ്പത്തി അയ്യായിരത്തോളം പെന്‍ഷന്‍കാരും. കഴിഞ്ഞ മൂന്നു നാലുമാസമായി അധ്വാനത്തിന്റെ പ്രതിഫലത്തിന് ദിവസങ്ങളോളം കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥ. 5840 ഷെഡ്യൂകളിലായി 20 ലക്ഷത്തോളം കിലോമീറ്റര്‍ ഓടിക്കേണ്ട സ്ഥാനത്ത് ഷെഡ്യൂളുകളുടെ എണ്ണം 4300 വരെയായും ദൂരം 14 ലക്ഷമായും കുറഞ്ഞു. 1500 ഓളം ബസ്സുകളാണ് കട്ടപ്പുറത്തുള്ളത്. പുതുതായി എത്തിയ ജന്റം ബസ്സുകളും കട്ടപ്പുറത്തായി. യാത്രക്കാരുടെ എണ്ണം 35 ലക്ഷമായിരുന്നത് 24 ലക്ഷമായി. പ്രതിദിന നഷ്ടം രണ്ടു ലക്ഷത്തിലധികമാണ്. പ്രതിമാസ വരുമാന-ചെലവിലെ വിടവ് ഏറ്റവുമൊടുവില്‍ 140 കോടി വരെയെത്തി.

ഏഴു കോടി രൂപയുടെ പ്രതിദിന വരുമാനം വേണ്ടിടത്ത് 4.15 കോടിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. മൂവായിരത്തോളം കോടിയാണ് കടമായി വാങ്ങിയിട്ടുള്ളത്. പലിശയും കൂട്ടുപലിശയുമായി ഇപ്പോഴും അത് തുടരുന്നു. പ്രതിമാസം 42 കോടിയോളം രൂപ വേണം ഇത് അടച്ചുതീര്‍ക്കാന്‍. 20 കോടി പെന്‍ഷനും പോയാല്‍ പിന്നെ ശമ്പളത്തിന്റെ പെട്ടി കാലി. ഈ ബാധ്യതയാണ് നിരക്കുവര്‍ധനയിലേക്കും അതുവഴി സ്വകാര്യബസുകളുടെ കൊള്ളലാഭത്തിലേക്കും കേരളത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്. പലവിധ സര്‍വീസുകളുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ ഇപ്പോഴും മിനിമം ചാര്‍ജ് മൂന്നു രൂപയും വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു വരെ സൗജന്യവുമാണെന്ന് കൂടി ഓര്‍ക്കുക. വോള്‍വോ, സൂപ്പര്‍ എക്‌സ്പ്രസ് തുടങ്ങി ഓര്‍ഡിനറി വരെ നീളുന്ന ഇരുപതോളം ബസുകളില്‍ നഷ്ടം വരുത്തുന്നതിലധികവും ഓര്‍ഡിനറികളാണ്.

ലാഭകരമല്ലാത്തതുകാരണം സ്വകാര്യബസുകള്‍ ഉപേക്ഷിക്കുന്ന ഗ്രാമങ്ങളിലെ റൂട്ടുകളാണ് ജനങ്ങളുടെ സമ്മര്‍ദത്തെതുടര്‍ന്ന് നഷ്ടക്കണക്കിലേക്ക് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റെടുക്കേണ്ടിവരുന്നത്. ഇത് പൊതുമേഖലയുടെ ഉത്തരവാദിത്തമാണെങ്കിലും ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം പൊതുജനം തന്നെ വഹിക്കണം. ഈ സാമൂഹിക പ്രതിബദ്ധത മൂലമാണ് സര്‍ക്കാര്‍ പലപ്പോഴായി സ്ഥാപനത്തെ ലക്ഷങ്ങള്‍ നല്‍കി താങ്ങിനിര്‍ത്തുന്നത്. ഇപ്പോഴും 55 കോടിയോളം രൂപയുടെ പെന്‍ഷന്റെ പകുതിയും വഹിക്കുന്നത് സര്‍ക്കാരാണ്. ഇനിയുമിത് പറ്റില്ല. 1704.06 കോടി രൂപ വായ്പയായി മാത്രം സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റണമെന്നാണ് മറ്റൊരു നിര്‍ദേശം. ഭരണത്തിലില്ലാത്തപ്പോള്‍ പുറത്തുനിന്ന് സമരത്തിന് പ്രോല്‍സാഹിപ്പിക്കുകയും സ്ഥാപനത്തിന്റെ നവീകരണത്തിന് പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഇടതുസമീപനം ഇപ്പോള്‍ തുടരാനാവില്ലെന്നുവന്നിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ നമ്മുടെ ആനവണ്ടിക്ക് കഴിഞ്ഞേ തീരൂ. യാത്രക്കാരോട് അനിഷ്ടപ്പെട്ടും ആവശ്യപ്പെട്ടിടത്ത് നിര്‍ത്താതെയും ജീവനക്കാരില്‍ ചിലര്‍ പെരുമാറുമ്പോള്‍ സമരമാണ് ഇതിനൊക്കെ പരിഹാരമായി കാണുന്നതെന്നതാണ് വിചിത്രം.

ഏഴായിരം രൂപ ചെലവും നാലായിരത്തോളം രൂപ വരുമാനവും എന്ന അവസ്ഥ മാറ്റി കൂടുതല്‍ സര്‍വീസുകള്‍ ലാഭത്തിലാക്കുക അല്ലാതെ പോംവഴിയില്ല. ചെലവു വെട്ടിച്ചുരുക്കുകയാണ് ഇതില്‍ പ്രധാനം. ഇതിലും പ്രധാനം തൊഴിലാളി-ബസ് അനുപാതം കുറക്കുകയാണ്. റിസര്‍വ് കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് ഒഴിവാക്കുക എന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തും. അതിനാല്‍ ദീര്‍ഘദൂര, ലാഭകരമായ സര്‍വീസുകള്‍ കൂട്ടുകയായിരിക്കണം അടിയന്തിരമായി ചെയ്യേണ്ടത്. ബാംഗ്ലൂരിലേക്ക് സ്വകാര്യ ബസുകളുടെ തള്ളാണ്. ഇതിന് പകരം അവ കുറച്ച് കെ.എസ്.ആര്‍.ടി.സിയുടെ എണ്ണം കൂട്ടിയാല്‍ യാത്രക്കാര്‍ക്ക്‌നിരക്കുകുറഞ്ഞ് യാത്ര ചെയ്യാനും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനും കഴിയും. അതോടൊപ്പം യാത്രാസൗജന്യം നല്ലവണ്ണം പരിമിതപ്പെടുത്തണം. ബാറ്റ സമ്പ്രദായം കൊണ്ട് ഒരു ഗുണവുമില്ല. ദീര്‍ഘദൂരറൂട്ടുകളിലെ സ്വകാര്യ സര്‍വീസുകളെ പിന്‍വലിക്കാന്‍ പെട്ടെന്ന് കഴിഞ്ഞെന്നുവരില്ല. അവര്‍ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചുവരും.

പെന്‍ഷന്‍ കോണ്‍ട്രിബ്യൂട്ടറിയാണ് 2013 മുതല്‍. എങ്കിലും പഴയകാല പെന്‍ഷന്‍കാര്‍ ഇപ്പോഴും പെന്‍ഷന്‍ കാത്തുകഴിയുകയാണ്. ഇവര്‍ പലരും ചികില്‍സ തേടുന്നവരുമാണ്. ഇവര്‍ക്ക് സമയത്തിനത് നല്‍കണം. നിരവധി കമ്മീഷനുകള്‍ മുമ്പ് പഠനം നടത്തിയെങ്കിലും അതൊന്നും നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതില്‍ കൂടുതല്‍ അംഗങ്ങളുള്ള ഇടതു യൂണിയനുകള്‍ക്കും ഇടതുപക്ഷത്തിനും പ്രധാന പങ്കുണ്ട്. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. സുശീല്‍ ഖന്നയെയാണ് ഇപ്പോള്‍ സ്ഥാപനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വന്നാലും ഒരു ഉടച്ചുവാര്‍ക്കലിന് യൂണിയനുകള്‍ തയ്യാറാകുമോ? പുനരുദ്ധാരണ പാക്കേജും ബാങ്ക് കണ്‍സോര്‍ഷ്യവും സ്ഥാപനത്തെ രക്ഷിച്ചിട്ടില്ല.

ഒരു സോണല്‍ മാനേജര്‍ക്ക് 18 ഡിപ്പോകള്‍ വരെ നിയന്ത്രിക്കേണ്ട അവസ്ഥ ഒഴിവാക്കണം. പല ഡിപ്പോകളും കെട്ടിടങ്ങളുടെ വാടക കൊണ്ട് ലാഭകരമാക്കാമെന്ന നിര്‍ദേശവും പരിശോധിക്കണം. കോഴിക്കോട്, അങ്കമാലി പോലുള്ള ഡിപ്പോകള്‍ നവീകരിച്ച് ബഹുനില ഷോപ്പിങ് കോംപ്ലക്‌സുകളാക്കിയെങ്കിലും പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കുന്നില്ല. ഇതിന് മാറ്റം വരുത്താന്‍ കഴിയണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള വന്‍ നഗരങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുമായി നഗരസഭകള്‍ സഹകരിച്ച് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് നീക്കുന്നതിന് പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണം. പ്രകൃതി വാതക സംവിധാനത്തിലേക്ക് മാറാന്‍ ഇതുമൂലം കഴിയുന്നതിനാല്‍ മലിനീകരണത്തിനും പരിഹാരമാകും. കണ്ടക്ടര്‍മാര്‍ക്കു പകരം ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ടുഡ്രൈവര്‍മാര്‍ എന്ന നിര്‍ദേശം നടപ്പാക്കണം. കൊറിയര്‍ സേവനം വഴിയും നല്ലൊരു തുക കണ്ടെത്താനാകും. ഇതിനെല്ലാം അത്യാവശ്യം വേണ്ടത് ശാസ്ത്രീയമായ മാനേജ്‌മെന്റും ജീവനക്കാരുടെ സഹകരണവുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending