Video Stories
ഹം ഭോപാല്‍ മേം തടയലില്‍ പെട്ടു ജി
- ശാരി പി.വി
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞുവത്രേ. സംഗതി ഇങ്ങു കേരളത്തില്‍ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ തടവുന്നതിനു പകരമാണു പോലും. ബുദ്ധിയുടെ കാര്യത്തില്‍ പണ്ടേ ശ്ശി കൂടുതലാണെന്ന (ധാരണ മാത്രം) ഉള്ള ചാണക സംഘികള്‍ ഇവിടെ മാത്രമല്ല അങ്ങു ഭോപാലിലും ഉണ്ടെന്നു ഇപ്പോ ഏറെക്കുറെ വ്യക്തം. ചെങ്ങന്നൂര്‍ കോളജില്‍ സംഘര്‍ഷത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും പിടിച്ചായിരുന്നു ഭോപാലുകാരായ സംഘികള്‍ കണ്ണൂരില്‍ അടി..വെട്ട്…. കൊലാ…ന്നും പറഞ്ഞ് തൊണ്ട പൊട്ടിച്ചത്. പക്ഷേ തടയലും മുദ്രാവാക്യം വിളിയുമൊക്കെ മുറപോലെ നടന്നെങ്കിലും ഓടുന്ന ട്രെയിനിന് ഒരു മുഴം മുമ്പേ എന്ന മട്ടില്‍ ഇരട്ടച്ചങ്കന്‍ മുഖ്യന്‍ ആവഴി പോയതുമില്ല. പക്ഷേ സംഘികളുടെ നാട്ടില്‍ (കു) പ്രസിദ്ധി അത്യാവശ്യമുള്ള പൊലീസേമാന്‍മാര്‍ പറയുന്നത് കേരള മുഖ്യനെ തടഞ്ഞില്ല, ടിയാന് ഹിന്ദി അറിയാത്തോണ്ടു സംഭവിച്ചു പോയതാണെന്നാണ്.
ഹിന്ദിയില്‍ തടയല്‍ വേറെ ലവലാണത്രേ. ഇരട്ടച്ചങ്കുണ്ടെന്നേ ഉള്ളൂ നമ്മുടെ മുഖ്യന്‍ ഈ പോളിറ്റ് ബ്യൂറോയ്‌ക്കെല്ലാം ഇടക്കിടെ പോയിട്ടും ഹിന്ദി ചാണക സംഘികളോളം വേണ്ടത്ര വശപ്പെടുത്തിയിട്ടില്ല. അതാണ് കുഴപ്പമായത്. ഹിന്ദി മൊഴിമാറ്റ വിദ്വാനും ഏത് ആരോപണത്തിനും കൈരേഖയുമായി വരുന്ന ആശാനുമായ ഉള്ളി സുരുവിനോടെങ്കിലും ചോദിച്ചു പഠിച്ചാല്‍ മതിയായിരുന്നു. ടിയാനെ പോലെ കോഴിക്കോട് താമരപ്പാര്‍ട്ടിക്കാരുടെ ദേശീയ കൗണ്‍സിലിനു വേണ്ടി ഹിന്ദി തപാലിലൂടെ പഠിച്ച കുറേ പേരുണ്ട്. ഇവരോടൊപ്പം രണ്ട് ദിവസം ചെലവിട്ടാല്‍ മതിയായിരുന്നു. എങ്കില്‍ മധ്യപ്രദേശ് ഡി.ജി.പി പറയുന്ന പോലെ ഹിന്ദികേട്ട് തെറ്റിദ്ധരിക്കില്ലായിരുന്നു. എല്ലാം പോട്ടെ പിണറായിക്ക് കീഴില്‍ എം.എല്‍.എയായിരിക്കുന്ന മുഖേഷ് ആനയെ മേയ്ക്കാന്‍ ഹിന്ദിപഠിപ്പിക്കുന്ന സിനിമയെങ്കിലും കണ്ടാല്‍ മതിയായിരുന്നു. എങ്കില്‍ എവിടെയൊക്കെയാണ് ഹോ, ഹൈ, ഹും വേണമെങ്കില്‍ അത്യാവശ്യത്തിന് ആപ്പുമൊക്കെ വെക്കാമായിരുന്നു.
ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം സംഘികളൊക്കെ വേറെ ലവലിലാ. ഹിന്ദി പഠിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ഇനി ചിലപ്പോ അതും രാജ്യദ്രോഹമാക്കിയേക്കും. മുഖ്യമന്ത്രി പറഞ്ഞാലും സംഘികളോട് ചെറിയ കൂറൊക്കെ കാണിക്കുമെങ്കിലും ഹിന്ദി അറിയാത്ത പൂച്ചപ്പോലീസുകാരാണ് കേരളത്തില്‍ എന്നതിനാല്‍ ഇടക്ക് ഹിന്ദിയൊക്കെ പറഞ്ഞിരിക്കാന്‍ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കന്‍മാരായ രാജശേഖരനും, കൃഷ്ണദാസിനും, എം.ടി രമേശിനും പിന്നെ ജയലളിതയുടെ മരണം കൊണ്ട് തമിഴ്‌നാട്ടില്‍ മാറ്റം സ്വപ്‌നം കണ്ട സുരേന്ദ്രനുമെല്ലാം കരിമ്പൂച്ചകളുടെ അകമ്പടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. മികച്ച മൊഴിമാറ്റക്കാരനുള്‍പ്പെടെ കരിമ്പൂച്ചകളുടെ അകമ്പടിയിലായതിനാല്‍ ഇനിയിപ്പോ സന്ദേശം സിനിമയിലെ ‘നാരിയല്‍ കാ പാനീ ലാവോ’ സീന്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ സി.ആര്‍.പി.എഫുകാരോടൊപ്പം ഹാന്‍ ജി, ചലോ ജി, ക്യാ ജി കേള്‍ക്കുമെന്നു ഉറപ്പ്. ഇതൊക്കെ കണ്ടിട്ട് ഇനിയിപ്പോ ഹിന്ദി പഠിക്കാന്‍ ട്യൂഷന് ആളെ വെക്കാന്‍ മുഖ്യന്‍ തയാറായാലും നോട്ട് അസാധുവാക്കി മാലോകരെ മുഴുവന്‍ പഞ്ഞിക്കിട്ട് മേരെ പ്യാരേ ദേശ് വാസിയോം എന്ന് പറയുന്ന പ്രധാനമന്ത്രിയെ അനുകരിച്ച് ഇവിടെ റേഷന്‍ മുടങ്ങുമ്പോ അത് പറയാന്‍ നില്‍കേണ്ട. ഇത് കേരളമാണ്, ട്രോളര്‍മാരുടെ സ്വന്തം നാട്, ഇവിടെ എല്ലാം കോണ്‍ട്രയാ. സംഗതി ബ്ലിംഗസ്യയാവും.
……………………………………………………………….
രാജ്യത്തെ കള്ളപ്പണത്തെ കുറിച്ച് സര്‍ക്കാറിന്റെ കൈവശം ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അപ്പോള്‍ ഇതുവരെ ഉണ്ടെന്നു പറഞ്ഞതത്രയും കൈ രേഖ മാത്രമായിരുന്നെന്നു സാരം. നോട്ട് അസാധുവാക്കിയതിനു ശേഷമോ അതിനു മുമ്പോ ഇത്തരമൊരു കണക്ക് സര്‍ക്കാറിന്റെ കൈവശമില്ലായിരുന്നെന്ന് ടിയാന്‍ ലോക്‌സഭയില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അപ്പോള്‍ വെറും കമ്മട്ടത്തിനാണ് പൊതുജനത്തെ പൊരിവെയിലത്തേക്ക് ഇറക്കി വിട്ടതെന്ന ആരോപണം വെറുതെയല്ല. രാജ്യത്തിന്റെ ധനകാര്യ മന്ത്രി ഡോക്ടര്‍ ആവാഞ്ഞത് ഭാഗ്യം. ഇല്ലേല്‍ രോഗിയെ ശസ്ത്രക്രിയ ചെയ്ത ശേഷം രോഗമൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞേനെ. ചുമ്മാതെയല്ല എന്‍.സി.പി നേതാവ് ശരത് പവാര്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം രോഗി മരിച്ച വിജയകരമായ ശസ്ത്രക്രിയയാണെന്നു പറഞ്ഞത്. ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലാത്ത നടപടിയെന്നാണ് കേന്ദ്രം പറയുന്നത്. അപ്പോള്‍ ക്യൂവില്‍ നിന്നു പൊലീസുകാരുടെ അടിയും ആകാശത്തേക്കുള്ള വെടിയുമടക്കം കാണേണ്ടി വരുന്നവര്‍ ഈ നാട്ടുകാരില്‍ പെടില്ലേ!.
ഇനിയിപ്പോ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പിടിച്ചെടുക്കുന്ന പണം നോക്കിയാലും ഗുജറാത്തുകാര്‍ തന്നെയാണ് ഒന്നാം നമ്പറില്‍. ഇനി ഇതാണോ ഗുജറാത്ത് മോഡല്‍ വികസനമാവോ. സംഗതി പാളിയെന്നു മാത്രമല്ല, സര്‍വത്ര പിടിവിട്ടെന്നു ബി.ജെ.പിക്കാര്‍ക്കും അറിയാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പോക്കു പോയാല്‍ പോസ്റ്ററൊട്ടിക്കാന്‍ കൂലിക്ക് ആളെ വെക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ നിന്നാണ് വിവാദങ്ങള്‍ക്ക് എന്നും തിരി കൊളുത്തി തുടക്കമിടാറുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പുതിയ വാദം വരുന്നത്. നേരത്തെ ടിയാനെ ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പുകച്ചു ചാടിച്ചതും പിന്നാലെ ഇപ്പോഴത്തെ സുനാമിക്കു കൈകാണിച്ച ഉര്‍ജിത് പട്ടേലിനു വരാന്‍ പാതയൊരുക്കിയതും. ഇപ്പോള്‍ അതേ സ്വാമി പറയുന്നത് വികസനം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ലെന്നാണ്. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നാണ് മേപ്പടിയാന്‍ പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ ദേശീയ ഗാന വിവാദത്തെ ചേര്‍ത്തു വായിക്കാവുന്നതാണ്.
ചാണക സംഘികളുടെ നിയന്ത്രണത്തിലുള്ള ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറമാനും ചേര്‍ന്നാണ് തിയേറ്ററില്‍ ആരൊക്കെ എഴുന്നേല്‍ക്കുന്നില്ല, ഇരിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പൊലീസുകാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തതെന്നാണ് കേള്‍വി. എന്തായാലും റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും സമ്മതിക്കണം. ദേശീയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റ് നിന്ന് വായില്‍ ക്യാമറ കടിച്ചു പിടിച്ചല്ലേ സീനുകള്‍ പിടിക്കുന്നത്. റിപ്പോര്‍ട്ടറാവട്ടെ വാ തുറക്കാതെ മൊബൈല്‍ വഴി സന്ദേശം കൈമാറുന്ന അതി വിദഗ്ധനും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജാതിയും ഉപജാതിയും കുലമഹിമയുമൊക്കെ തേടി നടക്കലാണിപ്പോ ഇവരുടെയൊക്കെ പണി. ഇതും സ്വാമിയുടെ വേദവാക്യങ്ങളും ചേര്‍ത്തു വെക്കുക അപ്പോള്‍ അറിയാം ഒളി അജണ്ട പോകുന്നതെങ്ങോട്ടാണെന്ന്.
ലാസ്റ്റ് ലീഫ്:
സദ്ദാം ഹുസൈനെ ഇറാഖ് ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇറാഖിനേയും സിറിയയേയും ചൂഴ്ന്നു നില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളും ഐ.എസ് ഭീഷണിയും സംഭവിക്കില്ലായിരുന്നുവെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍. പോയ വണ്ടിക്ക് കൈകാണിച്ചിട്ട് എന്ത് കാര്യം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

