kerala
നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു
സാധാരണക്കാരന്റെ പാര്‍പ്പിട സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി നിര്‍മാണ സാമഗ്രികളുടെ വില കുതിക്കുന്നു. താങ്ങാനാകാതെ സിമന്റ് വില.
കഴിഞ്ഞ ആറ് മാസത്തിനിടെ 50 മുതല്‍ 70 രൂപ വരെയാണ് സിമന്റിന് വില ഉയര്‍ന്നത്. എല്ലാ കമ്പനികളുടെയും സിമന്റിന് വില കൂടിയിട്ടുണ്ട്. ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് സിമന്റ് വില ഉയരാന്‍ കാരണം. ഇന്ധന വിലയും കൂടുന്ന സാഹചര്യത്തില്‍ സിമന്റ് വില കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുറഞ്ഞ വിലക്ക് ലഭിച്ച സിമന്റ് കേരള തീരത്തെത്തുമ്പോള്‍ 325 രൂപയാണ് ഇറക്കുമതി നിരക്കായി ഈടാക്കുന്നത്. കണ്ടെയ്നര്‍ നിരക്കും ഇറക്ക് കൂലിയും വാഹന ചെലവും ഉള്‍പ്പെടെ കൂട്ടുമ്പോള്‍ 390 മുതല്‍ 400 രൂപ വരെയാണ് വില. വില കൂടിയ ഇനത്തിന് 470 രൂപ വരെയാണ് ചില്ലറ വില.
സാധാരണക്കാരെ പോലെ തന്നെ നിര്‍മാണ കരാര്‍ മേഖലയിലുള്ളവരെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടിയതോടെ വില്‍പ്പന കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും കമ്പനികളുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. കമ്പനികള്‍ വില കുറക്കാന്‍ തയ്യാറാകാത്ത അവസ്ഥയില്‍ വില്‍പ്പന സാധ്യമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. അസംസ്കൃത സാധനങ്ങളുടെ വില വര്‍ധനവും ഇന്ധന വിലയും വാഹന വാടകയിനത്തില്‍ ചെലവ് കൂടിയതും വിതരണ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കോവിഡ് കാലമായതിനാല്‍ യൂണിറ്റുകളില്‍ ഉല്‍പ്പാദന ശേഷി പൂര്‍ണമായി വിനിയോഗിക്കാനാകാത്തതും വില്‍പ്പന മുടങ്ങുന്നതിനാലും തങ്ങളെ നഷ്ടത്തിലാക്കുകയാണെന്ന് കമ്പനികളും പറയുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെക്കാളും കേരളമാണ് സിമന്റ് കൂടിയ വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് ഏറ്റവും താല്പര്യമുള്ള വിപണി കേരളത്തിലേതാണ്.
ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സിമന്റ് എത്തുന്നത്. അതേസമയം ആറ് മാസത്തിനിടെ കേരള പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സ് മാത്രമാണ് വില കുറച്ചത്. അഞ്ച് രൂപയുടെ കുറവ് വരുത്തിയത് ഈ മാസം ആദ്യമാണ്. ഉല്‍പ്പാദനം കൂട്ടി സിമന്റ് വിപണിയില്‍ സംസ്ഥാന പൊതുമേഖലാ വിഹിതം 25 ശതമാനമായി ഉയര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കമ്പി, സ്റ്റീല്‍, പാറ തുടങ്ങി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ചെങ്കല്ല്, ഹോളോബ്രിക്സ്, ഷീറ്റ്, പ്ലംബിംഗ്, വയറിംഗ് സാമഗ്രികള്ക്കുമുണ്ടായ വില വര്‍ധനവും നിര്‍മാണ മേഖലയെ തളര്‍ത്തുകയാണ്. കമ്പിക്ക് 40 മുതല്‍ 50 ശതമാനം വരെയാണ് വില ഉയര്‍ന്നത്. 48 രൂപയുണ്ടായിരുന്ന കമ്പിക്ക് ഇപ്പോള്‍ 75 മുതല്‍ 82 രൂപ വരെയാണ് വില.
കരിങ്കല്ല്, മെറ്റല്‍, ചെങ്കല്ല് എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. ടൈല്‍സ്, പിവിസി പൈപ്പ്, വയര്‍, പ്ലംബിംഗ് സാമഗ്രികള്‍ക്കും 25 മുതല്‍ 30 ശതമാനം വരെയാണ് വില കൂടിയത്. ഇലക്ട്രിക്കല്‍, ഹാര്‍ഡ് വെയര്‍, ഷീറ്റ്, സ്റ്റീല്‍ എന്നിവക്ക് 40 മുതല്‍ 45 ശതമാനം വരെ വില കൂടിയിട്ടുണ്ട്. ഹോളോബ്രിക്സ്, മെറ്റല്‍, എം സാന്റ്, ടൈല്‍സ് എന്നിവക്ക് 20 ശതമാനമാണ് വില വര്‍ധിച്ചത്. പുഴകളില്‍ നിന്ന് മണ്ണെടുക്കുന്നതിന് നിയമ തടസമുള്ളതിനാല്‍ മണല്‍ ലഭ്യത കുറഞ്ഞതും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. ലോഡിന് 15000 മുതല്‍ 18000 രൂപ വരെയാണ് മണല്‍ വില. തൊഴിലാളി ക്ഷാമവും കൂലിയും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
kerala
ഐക്യരാഷ്ട്രസഭാ വിമന്‍ ശില്പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി
രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്പശാലയാണ് ഷി ലീഡ്സ്.
കോഴിക്കോട്: ഐക്യ രാഷ്ട്രസഭയുടെ യു.എന്‍ വിമണ്‍ ഷിലീഡ്സിലേക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്പശാലയാണ് ഷി ലീഡ്സ്.
സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍ വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷിലീഡ്സ് ശില്പശാല മുസ്ലിം ലീഗ് വിദ്യാര്‍ത്ഥിനികളു ടെ സംഘടനയായ ഹരിതയു ടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയാണ് തൊഹാനി വിദ്യാര് തി രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്തേക്ക് വരുന്നത്. പിന്നീട് എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. നിലവില്‍ അലയന്‍സ് യൂണിവേഴ് സിറ്റിയില്‍ പി.എച്ച്.ഡി റിസര്‍ച്ച് സ്കോളര്‍ കൂടിയാണ് തൊഹാനി.
കോഴിക്കോട് ലോ കോളജില്‍നിന്ന് ബി.എ എല്‍.എല്‍. ബി ബിരുദവും കോഴിക്കോട് യൂ ണിവേഴ്സിറ്റി ലോഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സഊദി അറേബ്യയില്‍ നടന്ന മിഡില്‍ ഈസ്റ്റ് യൂത്ത് സമ്മിറ്റ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. എം.സി.ഡി ലോ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയും വിവിധ സ്ഥാപനങ്ങളുടെ ലിഗല്‍ അഡൈ്വസര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

