Connect with us

More

ജപ്പാനെ ഭീതിയിലാഴ്ത്തി ഹഗീബീസ്; 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി

Published

on

ടോക്കിയോ: പതിറ്റാണ്ടുകള്‍്ക്കിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ജപ്പാന്‍. ഹഗീബീസ് ചുഴലിക്കാറ്റ് ജപ്പാന്റെ തീരത്തെത്തിയതോടെ ഇതുവരെ 18 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനു പിന്നാലെ നദികള്‍ നിറഞ്ഞൊഴികയതോടെ പ്രളയ ഭീതിയില്‍ കൂടിയാണ് ജപ്പാന്‍.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ടോക്കിയോയുടെ തെക്കുപടിഞ്ഞാറ് ഇസു പെനിന്‍സുലയില്‍ ദ്വീപിലാണ് കാറ്റ്‌ വീശിത്തുടങ്ങിയത്. ഇതിനകം തന്നെ അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച നിരവധി ബോട്ടുകളും ഹെലികോപ്റ്ററുകളും വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.

പ്രളയ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കലും മണ്ണിടിച്ചിലില്‍ മൂടിയ വീടുകളില്‍ നിന്നും ആളുകളെ പുറത്തെത്തിക്കലുമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

തലസ്ഥാന നഗരിയായ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രളയ മേഖലകളില്‍ നിന്നും ആളുകള്‍ പാലായനം ചെയ്തു തുടങ്ങിയതോടെ ലക്ഷകണക്കിന് വീടുകള്‍ വൈദ്യുതിയില്ലാതെ ഉപേക്ഷിപ്പെട്ടതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

60 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ മഴയും കാറ്റുമായിരിക്കും വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റ് വീശിതുടങ്ങിയതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.

കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചു തുടങ്ങി. ഒരു ദശലക്ഷം പേരെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടതിനാല്‍ ജനവാസ കേന്ദ്രങ്ങളിലെ ഭക്ഷ്യശാലകളും വ്യാപാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍, വ്യോമ ഗതാഗത സര്‍വീസുകളും നിശ്ചലമാകും.
ഇന്നലെ തന്നെ ജപ്പാന്റെ തീരത്ത് കാറ്റ് വീശിതുടങ്ങി. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. പതിനായിരകണക്കിന് വീടുകളില്‍ വൈദ്യുതി നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇച്ചിഹാര നഗരത്തിലാണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. കാറ്റ് ശക്തമായാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനാണ് സാധ്യത. നിലവില്‍ 1660 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കിഴക്കന്‍-മധ്യ ജപ്പാനില്‍ അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ടോക്കിയോ 1958ലെ കനോഗവ ചുഴലിക്കാറ്റിനെ അപേക്ഷിച്ചു ശക്തിയേറിയതായാണ് ഹഗിബിസ്. അന്നു വീശിയടിച്ച കാ്റ്റില്‍ 1200 പേര്‍ മരണപ്പെട്ടിരുന്നു. ചുഴലിക്കാറ്റ് ഭീതിക്കിടെ ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചിബ-ടോക്കിയോ മേഖലയിലാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം ഇന്നലെ രാവിലെ 6.22നാണ് ഭൂകമ്പമുണ്ടായത്. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

More

സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരത്ത് 18 കാരന്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.

Continue Reading

More

രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.

ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

Continue Reading

Trending