Connect with us

More

ജപ്പാനെ ഭീതിയിലാഴ്ത്തി ഹഗീബീസ്; 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി

Published

on

ടോക്കിയോ: പതിറ്റാണ്ടുകള്‍്ക്കിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ജപ്പാന്‍. ഹഗീബീസ് ചുഴലിക്കാറ്റ് ജപ്പാന്റെ തീരത്തെത്തിയതോടെ ഇതുവരെ 18 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനു പിന്നാലെ നദികള്‍ നിറഞ്ഞൊഴികയതോടെ പ്രളയ ഭീതിയില്‍ കൂടിയാണ് ജപ്പാന്‍.

ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ടോക്കിയോയുടെ തെക്കുപടിഞ്ഞാറ് ഇസു പെനിന്‍സുലയില്‍ ദ്വീപിലാണ് കാറ്റ്‌ വീശിത്തുടങ്ങിയത്. ഇതിനകം തന്നെ അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃതം നല്‍കി തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച നിരവധി ബോട്ടുകളും ഹെലികോപ്റ്ററുകളും വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.

പ്രളയ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കലും മണ്ണിടിച്ചിലില്‍ മൂടിയ വീടുകളില്‍ നിന്നും ആളുകളെ പുറത്തെത്തിക്കലുമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

തലസ്ഥാന നഗരിയായ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പ്രളയ മേഖലകളില്‍ നിന്നും ആളുകള്‍ പാലായനം ചെയ്തു തുടങ്ങിയതോടെ ലക്ഷകണക്കിന് വീടുകള്‍ വൈദ്യുതിയില്ലാതെ ഉപേക്ഷിപ്പെട്ടതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

60 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ മഴയും കാറ്റുമായിരിക്കും വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റ് വീശിതുടങ്ങിയതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.

കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചു തുടങ്ങി. ഒരു ദശലക്ഷം പേരെ മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം. പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടതിനാല്‍ ജനവാസ കേന്ദ്രങ്ങളിലെ ഭക്ഷ്യശാലകളും വ്യാപാര കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിന്‍, വ്യോമ ഗതാഗത സര്‍വീസുകളും നിശ്ചലമാകും.
ഇന്നലെ തന്നെ ജപ്പാന്റെ തീരത്ത് കാറ്റ് വീശിതുടങ്ങി. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. പതിനായിരകണക്കിന് വീടുകളില്‍ വൈദ്യുതി നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇച്ചിഹാര നഗരത്തിലാണ് സംഭവം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. കാറ്റ് ശക്തമായാല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനാണ് സാധ്യത. നിലവില്‍ 1660 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കിഴക്കന്‍-മധ്യ ജപ്പാനില്‍ അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ടോക്കിയോ 1958ലെ കനോഗവ ചുഴലിക്കാറ്റിനെ അപേക്ഷിച്ചു ശക്തിയേറിയതായാണ് ഹഗിബിസ്. അന്നു വീശിയടിച്ച കാ്റ്റില്‍ 1200 പേര്‍ മരണപ്പെട്ടിരുന്നു. ചുഴലിക്കാറ്റ് ഭീതിക്കിടെ ജപ്പാനില്‍ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചിബ-ടോക്കിയോ മേഖലയിലാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം ഇന്നലെ രാവിലെ 6.22നാണ് ഭൂകമ്പമുണ്ടായത്. എന്നാല്‍, സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending