Connect with us

kerala

സർക്കാറിന് മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ താക്കീത്; ഉജ്ജ്വലമായി സെക്രട്ടേറിയറ്റ് മാർച്ച്

ഭരണഘടനയും പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും നൽകിയ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത രോഷമാണ് മാർച്ചിൽ ഉയർന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കെതിരായ സർക്കാർ നീക്കത്തിനെതിരെ തലസ്ഥാന നഗരിയിൽ മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ ഉജ്ജ്വല പ്രതിഷേധം. ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംഘടിപ്പിച്ച മാർച്ച് സർക്കാറിനുള്ള കനത്ത താക്കീതായി. ഭരണഘടനയും പഞ്ചായത്ത് രാജ്, നഗരപാലിക നിയമങ്ങളും നൽകിയ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത രോഷമാണ് മാർച്ചിൽ ഉയർന്നത്.

ബജറ്റ് വിഹിതം തടഞ്ഞു വെച്ചും ട്രഷറി നിയന്ത്രണമേർപ്പെടുത്തിയും തദ്ദേശ സ്ഥാപനങ്ങളെ കുരുക്കുന്നതിനെതിരായ കേരളത്തിന്റെ പൊതുവികാരം ഏറ്റെടുക്കുന്നതായിരുന്നു മാർച്ച്. പ്രാദേശിക ഭരണകർത്താക്കൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടും സർക്കാർ സമീപനം മൂലം ഭരണസ്തംഭനം രൂപപ്പെടുന്നതിലെ കടുത്ത അമർഷവുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ളവർ എത്തിയത്. സെക്രട്ടേറിയറ്റിലേക്ക് ഇതാദ്യമായാണ് ഇത്രയധികം ജനപ്രതിനിധികൾ അണിനിരക്കുന്ന പ്രതിഷേധം നടക്കുന്നത്.

രുപീകരിക്കപ്പെട്ട് രണ്ട് മാസത്തിനകം നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ വലിയ പങ്കാളിത്തം എൽ ജി എം എൽ ന്റെ കരുത്ത് അറിയിക്കുന്നത് കൂടിയായി. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ പതാകയും പ്ലക്കാർഡുമേന്തിയാണ് ജനപ്രതിനിധികൾ അണിനിരന്നത്. സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാർക്കും പിന്നിൽ ഇരു വരികളിലായി മാർച്ച് നീങ്ങി.

മാർച്ചിന് എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി പി.കെ ഷറഫൂദ്ദീൻ, ട്രഷറർ സി. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ബഷീർ വയനാട്, എ.കെ മുസ്തഫ പെരിന്തൽമണ്ണ, ഷമീമ ടീച്ചർ കണ്ണൂർ, ശരീഫ് പറവൂർ കൊല്ലം, അഷ്‌റഫ് അമ്പലത്തിങ്ങൽ, എം.എ കരീം ഇടുക്കി, സെക്രട്ടറിമാരായ ഗഫൂർ മാട്ടൂൽ കണ്ണൂർ, സുജല പയ്യോളി, നവാസ് മുണ്ടകത്ത് ആലപ്പുഴ,റിയാസ് പ്ലാമൂട്ടിൽ കോട്ടയം,കെ.പി വഹീദ കൽപ്പകഞ്ചേരി, ആബിദ ശരീഫ് എറണാകുളം, സുഫൈജ അബൂബക്കർ കാസർകോട് എന്നിവർ നേതൃത്വം നൽകി.

സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് കെ ഇസ്മാഈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യപ്രഭാഷണം നടത്തി.

എം എൽ എ മാരായ ആബിദ് ഹുസൈൻ തങ്ങൾ, പി കെബഷീർ, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം,മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ പ്രസിഡണ്ട് ബീമാപ്പള്ളി റഷീദ്, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സുൽഫിക്കർ സലാം , ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടി പ്രസംഗിച്ചു. എൽ ജി എം എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഷറഫുദീൻ സ്വാഗതവും ട്രഷറർ സി. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

kerala

ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Published

on

കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.

പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending