Connect with us

crime

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ പിടിയില്‍

Published

on

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍
പിടിയില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി 12മണിയോടെ കോഴിക്കോട് നിന്ന് മാനന്തവാടിക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമമുണ്ടായത്. െ്രെഡവര്‍ വിദ്യാര്‍ഥിനിയെ കയറിപിടിച്ചെന്നാണ് പരാതി. തിരക്കുള്ള ബസില്‍ ബോണറ്റില്‍ ഇരുന്നാണ് വിദ്യാര്‍ഥിനി യാത്ര ചെയ്തിരുന്നത്. വാഹനം ഓടിക്കുന്നതിനിടെ പെണ്‍കുട്ടിയെ ഡ്രൈവര്‍  കടന്നുപിടിച്ചെന്നാണ് കേസ്.

ബസ് പുറപ്പെട്ട് കോഴിക്കോട് നഗരപരിധി കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ യാത്ര്ക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും കുന്ദമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ഡ്രൈവര്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പിതാവ് ആറു വയസ്സുകാരിയെ വെട്ടിക്കൊന്ന സംഭവം: മഴു കണ്ടെടുത്തു; കൊലപാതകം ആസൂത്രിതം

പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്

Published

on

മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയെ അച്ഛന്‍ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ് റിപ്പോര്‍ട്ട്. പ്രതിയുടെ വീട്ടില്‍ വച്ച് നടത്തിയ തെളിവെടുപ്പില്‍ കൊലക്കുപയോഗിച്ച മഴു കണ്ടെടുത്തു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ഇയാളെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്.

കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ എഫ് ഐ ആറിലാണ് വിവരങ്ങള്‍ ഉള്ളത്. കൊലപാതകത്തിന് വേണ്ടി പ്രത്യാകം തയ്യാറാക്കിയതാണ് കണ്ടെടുത്ത മഴു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

‘പങ്കാളി ആത്മഹത്യ ചെയ്തതാണ്’; ഭയന്നതിനാല്‍ ശരീരം വെട്ടിനുറുക്കിയെന്ന് മുംബൈ കൊലപാതകക്കേസിലെ കുറ്റാരോപിതന്‍

പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്

Published

on

പങ്കാളി ആത്മഹത്യ ചെയ്തതാണെന്ന് മുബൈയില്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച കേസിലെ കുറ്റാരോപിതന്‍. പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്. പങ്കാളി സരസ്വതി വൈദ്യയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും കുറ്റാരോപിതന്‍ മനോജ് സഹാനി പൊലീസിനു മൊഴിനല്‍കി.

പങ്കാളി ജീവനൊടുക്കിയപ്പോള്‍ മനോജ് ഭയന്നു. വായിലൂടെ പത വരാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന ഇയാള്‍ ഒരു ട്രീ കട്ടര്‍ വാങ്ങിയാണ് ശരീരം വെട്ടിമുറിച്ചത്. പൊലീസെത്തുമ്പോള്‍ ഇയാള്‍ പങ്കാളിയുടെ ശരീരഭാഗങ്ങള്‍ വേവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രതി പങ്കാളിയെ മുറിച്ചത്. ശരീരഭാഗങ്ങള്‍ കുക്കറില്‍ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇന്‍ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

Continue Reading

crime

മണിപ്പൂരില്‍ തലയ്ക്ക് വെടിയേറ്റ ബാലനെ കൊണ്ടുപോയ ആംബുലന്‍സിന് തീയിട്ടു; അമ്മയും മകനും വെന്തുമരിച്ചു

Published

on

മണിപ്പൂരിൽ തലയ്ക്ക് വെടിയേറ്റ 8 വയസുകാരനെ കൊണ്ടുപോയ ആംബുലൻസിന് അക്രമികൾ തീയിട്ടു. തീയില്പെട്ട് ബാലനും അമ്മയും അടക്കം മൂന്നുപേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഇംഫാലിലെ ഇറോയ്സെംബ ഏരിയയിൽ വച്ച് ഞായറാഴ്ചയാണ് സംഭവം. 8 വയസുകാരനായ ടോൺസിങ്ങ് ഹാങ്ങ്സിങ്ങ്, അമ്മ മീന ഹാങ്ങ്സിങ്ങ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് മരിച്ചത്.

പ്രതിഷേധക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് പരുക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയുടെ അമ്മ മെയ്തേയും പിതാവ് കുകി വിഭാഗവുമാണ്. അസം റൈഫിൾസിൻ്റെ ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസ് ഏർപ്പാടാക്കിയത്. ആദ്യത്തെ കുറച്ചുദൂരം ആംബുലൻസിനെ അസം റൈഫിൾസ് അകമ്പടി സേവിച്ചിരുന്നു. തുടർന്ന് പൊലീസ് ദൗത്യം ഏറ്റെടുത്തു. വൈകിട്ട് 6.30ഓടെ ചിലർ ആംബുലൻസ് തടഞ്ഞുനിർത്തി തീവെക്കുകയായിരുന്നു.

Continue Reading

Trending