Connect with us

india

മോദി പറയുന്നത് പച്ചക്കള്ളം: ‘ ഡോ. മൻമോഹൻസിംഗ് പറഞ്ഞത് അരികുവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം

ഡോ. മൻമോഹൻസിംഗ് ന്യൂനപക്ഷങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിങ്ങളുടെയും ഉന്നമനത്തിന് മുൻഗണന നൽകണമെന്ന് പറഞ്ഞതായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. എന്നാൽ ഇത് പച്ചക്കള്ളം ആണെന്ന് വ്യക്തമാക്കുന്നതാണ് 2006 ലെ മൻമോഹൻസിംഗ് നടത്തിയ പ്രസംഗം വ്യക്തമാക്കുന്നത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് പച്ചക്കള്ളം എന്ന് വ്യക്തമായി. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് ന്യൂനപക്ഷങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിങ്ങളുടെയും ഉന്നമനത്തിന് മുൻഗണന നൽകണമെന്ന് പറഞ്ഞതായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. എന്നാൽ ഇത് പച്ചക്കള്ളം ആണെന്ന് വ്യക്തമാക്കുന്നതാണ് 2006 ലെ മൻമോഹൻസിംഗ് നടത്തിയ പ്രസംഗം വ്യക്തമാക്കുന്നത് .

രാജ്യത്തെ പട്ടികജാതി- പട്ടികവർഗ്ഗക്കാരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രത്യേകിച്ച് അതിലെ മുസ്ലീങ്ങളുടെയും ഉന്നമനം ആണ് സർക്കാരിൻറെ മുൻഗണന എന്നാണ് ഡോ. മൻമോഹൻസിംഗ് നടത്തിയ അന്നത്തെ പ്രസംഗത്തിൽ പറയുന്നത് . പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

രാജ്യത്തിൻറെ സമ്പത്ത് എല്ലാവർക്കും തുല്യമായി (ഇക്വറ്റബിൾ )വീതിക്കണമെന്ന് പറയുന്നത് ഇവരെ കൂടി മുഖ്യധാരയിൽ ഉൾപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രസംഗം മുഴുവൻ കേൾക്കുമ്പോൾ ആർക്കും വ്യക്തമാവും. ഇതിനെയാണ് പ്രധാനമന്ത്രി ഇലക്ഷൻ പ്രചാരണത്തിനിടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വർഗീയ ധ്രുവീകരണ ഇറക്കിയത്. കോൺഗ്രസും സമൂഹമാധ്യമങ്ങളും മോദിയുടെ നുണക്കെതിരെ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. അന്നത്തെ വീഡിയോ യോടൊപ്പം ആണ് സമൂഹം മാധ്യമങ്ങളിൽ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending