kerala
എക്സ്ക്ലൂസീവ്- പൊലീസിലും വന്‍തോതില്‍ പാര്‍ട്ടിനിയമനം; നിയമിച്ചത് 600 ഓളം പേരെ
തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ ‘ചന്ദ്രിക ഓണ്‍ലൈനി’്നോട് പറഞ്ഞു
കെ.പി ജലീല്‍
രണ്ടാം തുടര്‍ഭരണകാലത്ത് എല്ലാ വകുപ്പുകളിലും സര്‍വകലാശാലകളിലുമെന്നതുപോലെ പൊലീസ് സേനയിലും അനധികൃതനിയമനം. പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയത് 600 ഓളം ഒഴിവുകളില്‍. പൊലീസിലെ ക്യാമ്പ് ഫോളോവേഴ്സിനെയാണ് ഇത്തരത്തില്‍ വഴിവിട്ട് നിയമിച്ചത്. എല്ലാവരും സി.പി.എം സഹയാത്രികരോ പാര്‍ട്ടിപ്രവര്‍ത്തകരോ ആണെന്നതിന് പുറമെ പൊലീസുദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും സമാനമായി നിയമനം നല്കി.
പൊലീസ് സേനയിലെ സായുധക്യാമ്പുകളോടനുബന്ധിച്ച് ജോലിചെയ്യുന്ന ക്യാമ്പ് ഫോളോവേഴ് എന്നറിയപ്പെടുന്നവരെയാണ് പിണറായിസര്‍ക്കാര്‍ പാര്‍ട്ടിക്കാരുടെ ശുപാര്‍ശയില്‍ കൂട്ടത്തോടെ നിയമിച്ചത്. ഇവരെ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കളയിലും മറ്റും ജോലിചെയ്യിക്കുന്നതായും പരാതിയുണ്ട്.
പി.എസ്.സി വഴി നിയമനം നടത്താന്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അത് അട്ടത്തുവെച്ചാണ് ഈ കൂട്ടനിയമനം. വിവിധ പൊലീസ് ക്യാമ്പുകളിലായി ജോലിചെയ്യുന്നവരില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുള്‍പ്പെടെയുണ്ട്. തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയില്‍ മാത്രം അറുപതോളം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചതെന്ന വിശ്വാസയോഗ്യമായ വൃത്തങ്ങള്‍ ‘ചന്ദ്രിക ഓണ്‍ലൈനി’്നോട് പറഞ്ഞു.

അക്കാദമിയില്‍ ജോലി ചെയ്തിരുന്ന എസ്.ഐയുടെ ഭാര്യയെ സി.എഫ ്തസ്തികയില്‍ നിയമിച്ചെങ്കിലുെ ഇവര്‍ ജോലിക്ക് വരാറേയില്ല. കോവിഡ് കാലത്ത് ഇവര്‍ ജോലിചെയ്തതായി രേഖയുണ്ടാക്കി പണം തട്ടിയതായും ആരോപണമുണ്ട്. അക്കാദമിയിലെ പൊലീസ് ഉന്നതഉദ്യോഗസ്ഥരുടെ മക്കള്‍ക്കായുള്ള ക്രഷില്‍ സഹായിയായാണ് എസ്.ഐയുടെ ഭാര്യയെ നിയമിച്ചത്. ഇവരും ഇപ്പോള്‍ ശമ്പളം വാങ്ങുന്നുണ്ട്.
കാലങ്ങളായി ക്യാമ്പ് ഫോളോവേഴ്സിനെ നിയമിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നെങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി തോന്നിയപോലെ ഇഷ്ടക്കാരെ നിയമിക്കുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചവര്‍ കോടതിയില്‍പോയി സ്ഥിരം നിയമനം നേടിയതിനാലാണ ്ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 675 രൂപയാണ് ഇവര്‍ക്കുള്ള പ്രതിദിനവേതനം. ഇവരാകട്ടെ പിരിഞ്ഞുപോകുന്ന പതിവില്ല. ഓരോ മാസം കഴിയുമ്പോഴും പുതിയരേഖയുണ്ടാക്കി ജോലിയില്‍ തുടരുകയാണ്. സംവരണം പോയിട്ട് കക്ഷിരാഷ്ട്രീയഭേദമെന്യേ നിയമിക്കാന്‍ പോലും സര്‍ക്കാരിലെ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. പൊലീസുദ്യോഗസ്ഥര്‍ക്ക് സി.പി.എം ജില്ലാകമ്മിറ്റിയില്‍നിന്ന് പട്ടികനല്‍കിയാണ് നിയമനം. അത്യാവശ്യഘട്ടങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ നിയമിക്കുന്നത്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

