Connect with us

kerala

ക്രിസ്മസ് -പുതുവല്‍സരകാലത്തെ കോവിഡ് : ഞെട്ടലില്‍ വ്യാപാര- ടൂറിസം മേഖല; വിമാനയാത്രക്കാരും ആശങ്കയില്‍

ആളുകള്‍ കൂട്ടത്തോടെ വിദേശത്തുനിന്നും മറ്റും മടങ്ങിവരുന്നത് ഇനിയും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.

Published

on

കെ.പി ജലീല്‍

കോവിഡ് തരംഗം മൂന്നാമതും എത്തിയെന്ന റിപ്പോര്‍ട്ടുകളുടെ സാഹചര്യത്തില്‍ വ്യാപാരമേഖലയും വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നവരും ആശങ്കയില്‍. ടൂറിസത്തിന്റെ മൂര്‍ത്തകാലമായ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്താണ് കോവിഡ് ഭീതി പരത്തി വീണ്ടുമെത്തിയിരിക്കുന്നത്. ചൈനയിലെ ബിഎഫ് -7 ഇനത്തില്‍പെട്ട വൈറസ് രാജ്യത്തെത്തിയതായി സ്ഥിരീകരിച്ചതോടെ വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഇന്ത്യയുടെ ജിഡിപി 21 ശതമാനം വരെ താഴ്ന്നിരുന്നു. കുതിപ്പ് പ്രതീക്ഷിച്ച സ്ഥാനത്താണിപ്പോഴത്തെ ആശങ്കകള്‍.
വ്യാപാര മേഖല പൊതുവെ മാന്ദ്യത്തിലാണ്. ചരക്കുസേവനനികുതി 28 ശതമാനം ആയതോടെ വന്‍വിലക്കുതിപ്പാണ് നിലവില്‍ നേരിടുന്നത്. ഇതിന് പുറമെയാണ് കോവിഡ് കൂടി വരുന്നത്. നിര്‍മാണമേഖലയും മറ്റും നിലച്ചാല്‍ അത് ഈ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കും. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സമയം വേണമെന്നാണ് അവരുടെ പക്ഷം. വിവാഹം, സമ്മേളനങ്ങള്‍ എന്നിവ മാറ്റിവെക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം മാന്ദ്യം ഇനിയും താങ്ങാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മാന്ദ്യം നേരത്തെതന്നെയുണ്ടെന്നും അതിന് ഇത് ആക്കംകൂട്ടുകയേ ഉള്ളൂവെന്നും പെരിന്തല്‍മണ്ണയിലെ ഒലിവ് ഡിസ്‌പ്ലെയ്‌സ് എം.ഡി. ആസിഫ് കാസിം അറിയിച്ചു. ആളുകള്‍ കൂട്ടത്തോടെ വിദേശത്തുനിന്നും മറ്റും മടങ്ങിവരുന്നത് ഇനിയും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.

വിദേശടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇതിനകം പലരില്‍നിന്നും തുക ഈടാക്കിയാത്രക്കുള്ള ഒരുക്കത്തിലാണ്. എന്നാല്‍ പലരും ബുക്ക് ചെയ്തത് കാന്‍സല്‍ചെയ്യാനാവശ്യപ്പെടുകയാണെന്ന് ടൂര്‍ഓപ്പറേറ്റര്‍മാര്‍ പറയുന്നു. വിദേശയാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ ഇന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതലാളുകളും യാത്ര റദ്ദാക്കിയാലത് ടൂറിസത്തെ ബാധിക്കും. കോവിഡ് രണ്ടാംതരംഗം കഴിഞ്ഞ് പതുക്കെ വിപണി തിരിച്ചുവരുന്ന സമയത്താണിത്. പുതുവര്‍ഷത്തിന്റെ ഭാഗമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവരെയും കോവിഡ് ഭീതി അലട്ടുകയാണ്. പുതുവര്‍ഷം പ്രമാണിച്ച് കോടികള്‍ കൊയ്യാന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുത്തുനില്‍ക്കേയാണിത്. കോവിഡ് മാനദണ്ഡം പാലിക്കാനായി അടച്ചിടല്‍ പഴയതുപോലെ വേണ്ടിവരില്ലെന്നാണ ്പലരും കരുതുന്നതെങ്കിലും വലിയതോതില്‍ വ്യാപിച്ചാല്‍ അതിലേക്ക് നീങ്ങേണ്ടിവരും. കണ്ടെയ്‌മെന്റ് സോണുകള്‍ ക്രമീകരിക്കാനും പ്രത്യേക കോവിഡ് ആശുപത്രികള്‍ സംവിധാനിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അതേസമയം നിലവിലെ സര്‍ക്കാരുകളെ സംബന്ധിച്ച് മറ്റുപല വിഷയങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനും പദ്ധതികള്‍ ഇഷ്ടം പോലെ നടപ്പാക്കാനും കോവിഡ് ഭീതി ഉപകരിക്കുമെന്ന സവിശേഷതയുമുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending