Connect with us

india

വിജയത്തേരില്‍ 36 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍

മുസ്്‌ലിം വോട്ടുകള്‍ കൂടുതലായി എസ്.പിയിലേക്ക് പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ചില മണ്ഡലങ്ങളില്‍ എ.ഐ. എം.ഐ.എം മുസ്്‌ലിം വോട്ടുകളില്‍ വലിയ ശതമാനത്തോളം സമാഹരിച്ചു. ഇവിടങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികള്‍ നേരിയ വോട്ടിന് പരാജയപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.

Published

on

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ 403 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് 36 മുസ്്‌ലിം സ്ഥാനാര്‍ത്ഥികള്‍ മാത്രം. സംസ്ഥാനത്ത് ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്്‌ലിംകളില്‍ നിന്നും നിയമസഭാ പ്രാധിനിത്യം വെറും 8.93 ശതമാനം മാത്രം. ഹിന്ദുവോട്ടുകളുടെ ്രധു വീകരണം ബി.ജെ.പിയ്ക്ക് അനുകൂലമായി മാറിയ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം പ്രാധിനിത്യം കഴിഞ്ഞ സഭയിലേതിനേക്കാള്‍ രണ്ട് സീറ്റുകള്‍ കൂടുതലാണ്.

വിജയിച്ച മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്‍ ജയിലില്‍ കഴിയുന്ന എസ്.പി നേതാവ് അസം ഖാന്‍, മകന്‍ അബ്ദുള്ള അസം ഖാന്‍, ജയിലില്‍ കഴിയുന്ന ഗ്യാങ്‌സറ്റര്‍ മുക്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി, അനന്തിരവന്‍ മന്നു എന്നിവര്‍ ഉള്‍പ്പെടും. രാം പൂരില്‍ നിന്നും മത്സരിച്ച അസംഖാന്‍ ബി. ജെ.പിയുടെ ആകാശ് സക്‌സേനയെ 65,387 വോട്ടിന് തോല്‍പിച്ചാണ് വീണ്ടും നിയമസഭയിലേക്ക് ഊഴം നേടിയത്. സൗര്‍ മണ്ഡലത്തില്‍ അസം ഖാന്റെ മകന്‍ അബ്ദുള്ള അസം ഖാന്‍ 61103 വോട്ടുകള്‍ക്ക് എന്‍.ഡി. എ ടിക്കറ്റില്‍ മത്സരിച്ച ഏക മുസ്്‌ലിം സ്ഥാനാര്‍ത്ഥിയായ അപ്‌ന ദളിലെ ഹംസ മിയാനെ തോല്‍പിച്ചു.

മാവുവില്‍ മുക്താര്‍ അ ന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി എസ്.ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ചു. ബി.ജെ.പിയുടെ അശോക് കുമാര്‍ സിങിനെ 38,227 വോട്ടുകള്‍ക്കാണ് അബ്ബാസ് അന്‍സാരി തോല്‍പിച്ചത്. ഗാസിയാപൂരിലെ മുഹമ്മദാബാദില്‍ മുക്താര്‍ അന്‍സാരിയുടെ അനന്തരവന്‍ ഷുഹൈബ് അന്‍സാരി എന്ന മന്നു 18,199 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ അല്‍ക റായിയെ തോല്‍പിച്ചാണ് നിയമസഭയിലെത്തിയത്. ഖൈറാനയില്‍ എസ്.പി ടിക്കറ്റില്‍ മത്സരിച്ച നഹിദ് ഹസന്‍ 25887 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ മൃഗംഗ സിങിനെ പരാജയപ്പെടുത്തിയാണ് വിജയം കരസ്ഥമാക്കിയത്.

അസംഗഡിലെ നിസാമാബാദില്‍ എസ്.പിയുടെ 85കാരനായ സ്ഥാനാര്‍ത്ഥി ആലം ബാഡി ബി.ജെ.പിയുടെ മനോജിനെ 34,187 വോട്ടുകള്‍ക്കും കിതോറില്‍ എസ്.പിയുടെ ഷാഹിദ് മന്‍സൂര്‍ ബി.ജെ.പിയുടെ സത്‌വീര്‍ സിങിനെ 2180 വോട്ടുകള്‍ക്കും തോല്‍പിച്ചു.
മൊറാദാബാദിലെ കുണ്ഡാര്‍കിയില്‍ എസ്.പി ടിക്കറ്റില്‍ മത്സരിച്ച സിയാഉര്‍റഹ്മാന്‍ ബി.ജെ.പിയുടെ കമല്‍ കുമാറിനെ 43162 വോട്ടുകള്‍ക്കും തോല്‍പിച്ചു. മുസ്്‌ലിം- യാദവ പാര്‍ട്ടിയെന്ന പേരുദോഷം മാറ്റാനായി ഇത്തവണ 64 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് എസ്.പി മത്സരിപ്പിച്ചത്. ബി.എസ്.പി 88 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് 75 പേരെയും മത്സര രംഗത്തിറക്കിയിരുന്നു.
അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 60 പേരെ കളത്തിലിറക്കിയെങ്കിലും ഉവൈസിയുടെ പരീക്ഷണം ഇത്തവണ യു.പിയില്‍ ഏശിയില്ല.

മുസ്്‌ലിം വോട്ടുകള്‍ കൂടുതലായി എസ്.പിയിലേക്ക് പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ചില മണ്ഡലങ്ങളില്‍ എ.ഐ. എം.ഐ.എം മുസ്്‌ലിം വോട്ടുകളില്‍ വലിയ ശതമാനത്തോളം സമാഹരിച്ചു. ഇവിടങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികള്‍ നേരിയ വോട്ടിന് പരാജയപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ

Published

on

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

india

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി

. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

Published

on

ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.

ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.

വിവരം ലഭിച്ചതോടെ പോലീസ് സ്‌കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.

പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

india

ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍

ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന്‍ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന്‍ പൊലീസിന് കൈമാറി.

ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.

Continue Reading

Trending