india
ഡല്‍ഹി നിസാമുദ്ദിന് മര്‍ക്കസിലെ പള്ളി തുറക്കല്‍; നിലപാടില്‍ വ്യക്തത വേണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളാണ് കേന്ദ്രം ഇതിനു പ്രധാനമായും ആയുധമാക്കിയത്.
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിലെ പള്ളി പ്രാര്‍ത്ഥനക്കായി തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം. തിങ്കളാഴ്ചക്ക് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്കി.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന മത സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മര്‍ക്കസും പള്ളിയും അടക്കം പൂട്ടി സീല്‍ ചെയ്ത്.
പിന്നീട് പൊലീസ് അനുമതിയോടെ മുന്‍കൂട്ടി നിശ്ചയിച്ച ഏതാനും ആളുകള്‍ക്ക് മാത്രം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് ഇതുവരേയും പള്ളിയില്‍ പ്രവേശിക്കാനോ നിസ്കരിക്കാനോ അനുമതി ലഭിച്ചിരുന്നില്ല. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനം കോവിഡ് വ്യാപന കാരണമായിട്ടില്ലെന്ന് സുപ്രീംകോടതി വരെ പരാമര്‍ശിച്ചിട്ടും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രാര്‍ത്ഥനക്ക് അനുമതി നല്‍കുന്നത് കേന്ദ്രം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളാണ് കേന്ദ്രം ഇതിനു പ്രധാനമായും ആയുധമാക്കിയത്.
india
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കുന്നത് നീതിരഹിതം; മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിക്കുന്നത് അങ്ങേയറ്റം അനീതിയും ക്രൂരവുമാണെന്നും, ഇത് ജനാധിപത്യപരമായ വിയോജിപ്പുകളുടെ നിലനിൽപ്പിന് തന്നെ വലിയ ആഘാതമാണെന്നും വിമർശിച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ചില പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് സ്വാഗതാർഹമാണെങ്കിലും, ഈ രണ്ട് യുവാക്കളെ മാത്രം കടുപ്പമേറിയ നിയമങ്ങൾ ചുമത്തി തടവിൽ തുടരുന്നത് നീതിന്യായ വ്യവസ്ഥയിലെ വിവേചനത്തെയാണ് തുറന്നുകാട്ടുന്നത്.
സമാധാനപരവും ഭരണഘടനാപരവുമായ ഒരു മുന്നേറ്റത്തിൽ പങ്കുചേർന്നതിന്റെ പേരിൽ വിചാരണയ്ക്ക് മുൻപുള്ള ദീർഘകാല തടവ്, നിയമപരമായ നടപടിക്രമങ്ങളെ തന്നെ ഒരു ശിക്ഷയായി മാറ്റുകയാണ് ചെയ്യുന്നത്. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
india
ഡല്‍ഹി കലാപ കേസ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു
ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്, ശദാബ് അഹ്മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവ്. അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്, ശദാബ് അഹ്മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. വിചാരണ വൈകുന്നതു മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഇതിനിടെ, സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയായിരുന്നു അന്നത്തെ ജാമ്യാനുമതി.
india
കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ
14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
-
GULF1 day agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala1 day agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala2 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
News2 days agoമുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്
