india
കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ
14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
india
സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി നൽകാൻ ശ്രമം; ദമ്പതികൾക്കെതിരെ കേസ്
കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ബംഗളൂരു: സാമ്പത്തിക പ്രയാസങ്ങൾ മാറുമെന്ന വിശ്വാസത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ദമ്പതികൾ ശ്രമിച്ചതായി റിപ്പോർട്ട്. കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.
വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ദമ്പതികൾ കുഞ്ഞിനെ പണം നൽകി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
india
‘വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം’: വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി : വെനസ്വേലയിലെ പ്രസിഡന്റിനെ യു.എസ് പിടികൂടിയതുമൂലം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ആ രാജ്യത്തേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ തലസ്ഥാന നഗരമായ കാരക്കാസില്‍ യുഎസ് നടത്തിയ വന്‍ തോതിലുള്ള ആക്രമണത്തില്‍ പിടിക്കപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് നടപടി തെക്കേ അമേരിക്കന്‍ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായി, റഷ്യയും ചൈനയും ഉള്‍പ്പെടെ നിരവധി പ്രമുഖ ശക്തികള്‍, മിസ്റ്റര്‍ മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഓപ്പറേഷനും പിടിച്ചെടുക്കലിനുമായി വാഷിംഗ്ടണിനെ ആഞ്ഞടിച്ചു.
”വെനസ്വേലയിലെ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, വെനസ്വേലയിലേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായി ഉപദേശം നല്‍കുന്നു,”
‘എന്തെങ്കിലും കാരണത്താല്‍ വെനസ്വേലയിലുള്ള എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രത പാലിക്കാനും അവരുടെ ചലനങ്ങള്‍ നിയന്ത്രിക്കാനും കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിക്കുന്നു,” അതില്‍ പറയുന്നു.
+58-412-9584288 എന്ന ഫോണ്‍ നമ്പറിലൂടെയും (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) ഇമെയില്‍ വഴിയും എംബസിയുമായി ബന്ധപ്പെടാന്‍ മന്ത്രാലയം ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.
വെനസ്വേലയില്‍ ഏകദേശം 50 നോണ്‍ റെസിഡന്റ് ഇന്ത്യക്കാരും 30 ഇന്ത്യന്‍ വംശജരും ഉണ്ട്.
കാരക്കാസിലെ ഓപ്പറേഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം, യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ഇവോ ജിമയില്‍ മഡുറോയുടെ ഫോട്ടോ പ്രസിഡന്റ് ട്രംപ് പോസ്റ്റ് ചെയ്തു.
മിസ്റ്റര്‍ മഡുറോയെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരുന്നു, അവിടെ അദ്ദേഹം മയക്കുമരുന്ന് കാര്‍ട്ടലുകളെ പിന്തുണച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.
india
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നിയമത്തിലൂടെ പഞ്ചായത്തുകളുടെ അധികാരം നഷ്ടപ്പെട്ടുവെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രം എല്ലാം തീരുമാനിക്കുകയും അതിന്റെ ദോഷഫലങ്ങള്‍ ഗ്രാമങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നീക്കത്തിനെതിരെ 45 ദിവസം നീളുന്ന ദേശവ്യാപക ക്യാംപയിന്‍ നടത്തും. ഇതിന് മുന്നോടിയായി എല്ലാ പി.സി.സി.കളുടെയും നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേരും. ജനുവരി 21 മുതല്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ലോക്ഭവനും മുന്നില്‍ ധര്‍ണകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ സംഖ്യയിലെ എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. വിബിജി റാം ജി ബില്‍ പിന്‍വലിക്കണമെന്നും പഴയ ബില്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
News1 day agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala20 hours agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala3 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india16 hours agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
