Connect with us

kerala

‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍

സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

Published

on

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തിന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ഈ മാസം ഇരുപതിനകം പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

മൂന്നാം പിണറായി ഭരണത്തെക്കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്നും, നേരത്തെ അങ്ങനെ പറഞ്ഞിരുന്നെങ്കിലും ജനങ്ങള്‍ നിലപാട് വ്യക്തമാക്കിയതോടെ ആ പ്രചരണം അവസാനിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇനി അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായി സിപിഐഎം അവിഹിത കൂട്ട്കെട്ട് ശക്തമാക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അവിശുദ്ധ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ രണ്ട് ശത്രുക്കളെ നേരിടേണ്ടി വരുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും, സിപിഐഎമ്മും ബിജെപിയും ഒരുപോലെ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും സിപിഐഎമ്മും ഒത്തു കൂടിയാലും പ്രശ്നമില്ലെന്ന സന്ദേശമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നല്‍കുന്നതെന്നും, യുഡിഎഫ് വിജയം എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുതെന്നും, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി. 100 സീറ്റില്‍ കൂടുതല്‍ നേടാന്‍ കഴിയണം എന്നതാണ് ലക്ഷ്യമെന്നും, യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടതായും പറഞ്ഞു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്നും, അടുത്ത നാല് മാസം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ

14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

Published

on

ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

കായംകുളത്ത് രണ്ടിടത്ത് രാസലഹരി വേട്ട; സ്ത്രിയുൾപ്പെടെ 3 പേർ പിടിയിൽ

കഴിഞ്ഞ ദിവസം ധാരളം സ്തീകൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ ഇവരുടെ വീട്ടിൽ വന്നു പോകുന്നു എന്ന് രഹസ്യവിവരം കിട്ടിയതിൻറെ വെളിച്ചത്തിലാണ് വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

Published

on

കരിലക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിൽ നൗഫിയ – 30, കണ്ടത്തിൽ പറമ്പിൽ മുട്ടം ചേപ്പാട് എന്ന യുവതിയെ അവർ വാടകയ്ക്ക് താമസിക്കുന്ന ഏവുർ വടക്കും മുറിയിൽ പുന്നൂർ കിഴക്കേതിൽ വീട്ടിൽ നിന്നാം 7.25 gm MDMA യുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലക്കുളങ്ങര പോലിസും ചേർന്ന് പിടികുടിയത്. ഇ സ്ത്രീക്ക് ലഹരി വിൽപ്പനയുണ്ടെന്ന് മനസിലാക്കി പോലിസ് മാസങ്ങളായി ഇവരെ നിരി ക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ധാരളം സ്തീകൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ ഇവരുടെ വീട്ടിൽ വന്നു പോകുന്നു എന്ന് രഹസ്യവിവരം കിട്ടിയതിൻറെ വെളിച്ചത്തിലാണ് വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

ഇവരുടെ അടുത്ത സുഹൃത്താണ് ലഹരി മരുന്ന് ഇവിടെ എത്തിച്ചു നൽകിയത്. ഇയാളെ ഉടൻ തന്നെ പിടി കുടുമെന്ന് പോലിസ് പറഞ്ഞു. ഇന്നലെ തൃക്കുന്നപ്പുഴ പോലിസ് സ്റ്റേഷൻ പരിധിയിൽ സാജിദ് – 25 S/o നാസാർ , പുതുവൽ പല്ലന ,കാശിനാഥൻ – 19 S/o ശിവപ്രസാദ്,ഇടവിട്ടിൽ , ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവരെ 7 gm MDMA യുമായി പാനൂർ പുത്തൻപുര ജംഗ്ഷനിൽ വെച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കുന്നപ്പുഴ പോലിസും ചേർന്ന് പിടികുടി. കായംകുളം Dysp ബിനുകുമാറിൻ്റെ നേതൃത്വത്തിൽ CI ലാൽ സി ബേബി , SI ശ്രീകുമാരക്കുറുപ്പ്, SI അജിത്ത്,GASI വിനോദ്, അനിഷ് , Scpo സേതുനാഥ്, ശ്രി ജമോൾ, സുബിന , വിഷ്ണു എന്നിവരും നർക്കോട്ടിക് സെൽ Dysp യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെയും മയക്ക്മരുന്നും പിടികുടിയത്.

പുതുവർഷം പ്രമാണിച്ച് ജില്ലയുടെ തെക്കേ അതിർത്തികളിൽ വിൽപ്പനയ്ക്ക് എത്തിച്ച മാരക മയക്ക് മരുന്നുകളാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടി കുടിയത്. ക്രിസ്തുമസ് – ന്യൂ ഇയർ പ്രമാണിച്ച് വൻ തോതിൽ ലഹരി മരുന്നുകളാണ് ജില്ലാ യിലുടനീളം ജില്ലാ ലഹരി വിരുദ്ധ ടീം പിടികുടി കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ DANSAF SI ജാക്സൻ്റെ നേതൃത്വത്തിൽ നടത്തുമെന്ന് നർക്കോട്ടിക് സെൽ DYSP പങ്കജാക്ഷൻ B പറഞ്ഞു.

Continue Reading

kerala

വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്‌കാരിക പ്രവര്‍ത്തകന്‍

കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘപരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുക.

Published

on

കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള സ്വാധീനമാണ് അങ്ങേയറ്റം വർഗീയവാദപരമായ പ്രവർത്തനങ്ങൾ നടത്താൻ വെള്ളാപ്പള്ളി നടേശന് ധൈര്യം പകരുന്നതെന്ന് സാംസ്‌കാരിക പ്രവർത്തകർ. കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘപരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുക. മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾക്കും വർഗീയ വിഭജനത്തിനും വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, നവോത്ഥാനസമിതി ചെയർമാൻ സ്ഥാനത്തു നിന്ന് സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും കവി സച്ചിദാനന്ദൻ, കെ.ജി.എസ്, സാറാ ജോസഫ് ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായസൗഹാർദ്ദം തകർക്കാനും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം വർഷങ്ങളായി ഇത് തുടരുമ്പോഴും കേരളീയ സമൂഹവും സർക്കാരും അത് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ല. 2018ൽ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയുടെ അധ്യ ക്ഷസ്ഥാനത്തിരുന്നു കൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

നടേശന്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപ നാളുകളിൽ ശക്തമായി വരുന്നത് ഏറെ ആശങ്കാജനകമാണെന്നും സാംസ്‌കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. കെ.അജിത, ഡോ.ഖദീജ മുംതാസ്, ബി.രാജീവൻ, ഡോ. ഇ.വി രാമകൃഷ്ണൻ, എം.എൻ കാരശേരി, ജെ.ദേവിക, ഡോ.മാള വിക ബിന്നി, ശൈലജ ജല, സുധ മേനോൻ, പ്രൊഫ.കുസുമം ജോസഫ്, സി.ആർ നീലകണ്ഠൻ, ഡോ.പി.കെ പോക്കർ, ഡോ.ആസാദ്, കൽപ്പറ്റ നാരായണൻ, എൻ.മാധവൻകുട്ടി, അഡ്വ.ഹരീഷ് വാസുദേവൻ, കെ.എ ഷാജി, ആർ.അജയൻ, മാധവൻ പുറച്ചേരി, വി.എസ് അനിൽകുമാർ, എൻ.സുബ്രഹ്‌മണ്യൻ, എം.സുൽഫത്ത്, നെജു ഇസ്മയിൽ, രമ കെ.എം, ശ്രീജ നെയ്യാറ്റിൻകര, ഡോ.എസ്.ഫൈസി, ഡോ. എ.കെ രാമകൃഷ്ണൻ, ഡോ. പി.എ അസീസ്, മധുരാജ്, രവിശങ്കർ കെ.വി, ഡോ. പ്രസാദ് വി, അനിൽ ഇ.പി എന്നിവരും പ്രസ്താവനയുടെ ഭാഗമായി.

Continue Reading

Trending