Health
മഞ്ഞുകാലത്ത് ചുണ്ടുകളെ ഈ വിധം പരിചരിക്കാം
മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്.
ചുണ്ടുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാലമാണ് മഞ്ഞുകാലം.പലര്‍ക്കും തണുത്ത കാറ്റും ഈര്‍പ്പം കുറഞ്ഞ അന്തരീക്ഷവും കാരണം ചുണ്ടുകള്‍ വരണ്ടുപോവാനും വിണ്ടുകീറാനും കാരണമാകാറുണ്ട്. ഇതു മറികടക്കാന്‍
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
എത്ര ലിപ് ബാം പുരട്ടിയാലും ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ ചര്‍മം മൊത്തമായും, പ്രത്യേകിച്ച് ചുണ്ടുകള്‍, വേഗത്തില്‍ വരണ്ടുപോകും. ആവശ്യത്തിന് വെള്ളം കുടിക്കുമ്പോള്‍ ചര്‍മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുകയും, ഇത് ചുണ്ടുകള്‍ വിണ്ടുകീറാനും പൊട്ടാനുമുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ജലാംശം ചുണ്ടുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും, അതുവഴി ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.
മഞ്ഞുകാലത്ത് തണുപ്പ് കാരണം പലപ്പോഴും ദാഹം കുറവായിരിക്കും. അതുകൊണ്ട്, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം കുടിക്കാന്‍ മടിയുള്ളവര്‍ക്ക് ചെറുചൂടുള്ള വെള്ളം ഇടവിട്ട് കുടിക്കാം. ജീരകവെള്ളം, ഉലുവയിട്ട വെള്ളം, അല്ലെങ്കില്‍ ഇഞ്ചിയിട്ട വെള്ളം എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിന് ഊഷ്മളത നല്‍കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നിടത്തും യാത്രയിലും എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കരുതുക. കണ്ണിന്റെ കാഴ്ചയില്‍ വെള്ളം ഉണ്ടെങ്കില്‍ കുടിക്കാന്‍ ഓര്‍മ്മ വരും.
ചുണ്ടുകള്‍ ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനക്കുന്നത് താത്കാലിക ആശ്വാസം നല്‍കുമെങ്കിലും അത് ചുണ്ടുകള്‍ കൂടുതല്‍ വേഗത്തില്‍ വരളാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പഞ്ചസാരയും തേനും ചേര്‍ത്ത പോലുള്ള മൃദലമായ സ്‌ക്രബ്ബുകള്‍ ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. പഞ്ചസാരയും തേനും ചേര്‍ത്ത മിശ്രിതം സ്‌ക്രബ്ബറായി ഉപയോഗിക്കാം. എക്‌സ്‌ഫോളിയേഷന്‍ ശേഷം ഉടന്‍ തന്നെ ലിപ് ബാം പുരട്ടുക. അതിശക്തമായ തണുപ്പിലും കാറ്റിലും പുറത്ത് പോകുമ്പോള്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് ചുണ്ടുകള്‍ മറയ്ക്കുന്നത് കാറ്റേറ്റ് വരളുന്നത് തടയാന്‍ സഹായിക്കും.
എസ്.പി.എഫ് (SPF) ഉള്ള ലിപ് ബാം പകല്‍ സമയങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സൂര്യരശ്മി ഏല്‍ക്കുന്നത് തണുപ്പുള്ള കാലാവസ്ഥയിലും ചുണ്ടുകള്‍ക്ക് ദോഷകരമാണ്. ഉറങ്ങുന്നതിന് മുമ്പ് കട്ടിയുള്ള ലിപ് ബാം (ഷിയ ബട്ടര്‍, കോക്കോ ബട്ടര്‍, സെറാമൈഡ്‌സ് എന്നിവ അടങ്ങിയവ) പുരട്ടുന്നത് രാത്രി മുഴുവന്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
ചുണ്ടുകള്‍ വിണ്ടുകീറുമ്പോള്‍, നുള്ളിയെടുക്കാനോ തൊലിയുരിക്കാനോ ശ്രമിക്കുന്നത് അണുബാധക്കും കൂടുതല്‍ മുറിവുകള്‍ക്കും കാരണമാകും. മെന്തോള്‍, കര്‍പ്പൂരം, യൂക്കാലിപ്റ്റസ് എന്നിവ അടങ്ങിയ ലിപ് ബാമുകള്‍ ഒഴിവാക്കുക, കാരണം ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കാന്‍ സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തും നിങ്ങളുടെ ചുണ്ടുകള്‍ മൃദലവും ആരോഗ്യത്തോടെയും ഇരിക്കും.
Health
പിങ്ക് സോള്‍ട്ട് ആരോഗ്യത്തിന് യഥാര്‍ത്ഥത്തില്‍ നല്ലതാണോ?
പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്.
ഭക്ഷണത്തിന്റെ രുചി നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഉപ്പാണ്. അതിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്താല്‍ വിഭവത്തിന്റെ രുചിയില്‍ വലിയ മാറ്റം വരും. ചിലര്‍ക്ക് ഉയര്‍ന്ന സോഡിയം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍, സാധാരണ ഉപ്പിന് പകരമായി ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത് പിങ്ക് സോള്‍ട്ട് (ഇന്തുപ്പ്) ആണ്. ഇത് സാധാരണ ഉപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു.
പിങ്ക് സോള്‍ട്ട് അഥവാ ഹിമാലയന്‍ സോള്‍ട്ട്, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം പോലുള്ള ധാതുക്കള്‍ അടങ്ങിയതിനാലാണ് പിങ്ക് നിറം കൈവരിക്കുന്നത്. കുറഞ്ഞ പ്രോസസ്സിംഗുള്ളതിനാല്‍ ഇത് കൂടുതല്‍ പ്രകൃതിദത്തമാണെന്ന് കരുതുന്നു. രാജസ്ഥാന്‍, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ എന്നിവിടങ്ങളാണ് പ്രധാന ഉറവിടങ്ങള്‍.
സാധാരണ ഉപ്പും പിങ്ക് സോള്‍ട്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ധാതുക്കളുടെ അളവിലാണ്. പിങ്ക് സോള്‍ട്ടില്‍ 84 ഓളം ട്രേസ് മിനറലുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സാധാരണ ഉപ്പില്‍ ഈ ധാതുക്കള്‍ ഇല്ലെങ്കിലും തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ അയോഡിന്‍ ചേര്‍ത്തിട്ടുണ്ട്. ഇത് അയോഡിന്‍ കുറവ് തടയാന്‍ സഹായിക്കുന്നു.
കുറഞ്ഞ അളവില്‍ ഉള്ള മഗ്‌നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അസ്ഥികളും പേശികളും ആരോഗ്യവാന്‍മാരാകാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. സാധാരണ ഉപ്പിന്റെ ഏകീകൃത ഘടനയും രുചിയും കാരണം പാചകത്തിലും ബേക്കിങ്ങിലും ഇത് കൂടുതലായി ഉപയോഗിക്കുന്നു. പിങ്ക് സോള്‍ട്ടില്‍ അന്റികേക്കിങ് ഏജന്റുകള്‍ ഇല്ല, അയോഡിനും ചേര്‍ത്തിട്ടില്ല. എന്നാല്‍ രണ്ടു തരത്തിലും സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍, മിതമായി മാത്രം ഉപയോഗിക്കണം. അമിതമായ സോഡിയം ഉപയോഗം ഉയര്‍ന്ന സമ്മര്‍ദം, ഹൃദ്രോഗം എന്നിവക്ക് കാരണമാകാം.
Health
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ലളിത മാര്‍ഗങ്ങള്‍
സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. ഇത് സാധിക്കാത്ത പക്ഷം നാഡികള്‍, വൃക്കകള്‍, രക്തക്കുഴലുകള്‍ എന്നിവക്ക് കേടുവരുത്തുകയും ഹൃദ്രോഗം അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍ എന്നിവയും, കുറയുമ്പോള്‍ വിറയല്‍, വിയര്‍പ്പു, കണ്‍ഫ്യൂഷന്‍, വാക്ക് വ്യക്തത കുറയുക എന്നിവയും അനുഭവപ്പെടാം.
പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന കാര്യങ്ങള്‍
സമീകൃത ഭക്ഷണം ശീലമാക്കുക. പ്രോട്ടീന്‍ കൂടുതലും കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമായ സമീകൃതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍, ഫൈബര്‍, നോണ്‍സ്റ്റാര്‍ച്ച് പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണശേഷമുള്ള ഷുഗര്‍ പെട്ടെന്ന് ഉയരുന്നതു തടയുകയും ചെയ്യുന്നു.
ചീര, ബ്രൊക്കോളി പോലുള്ള പച്ചക്കറികള്‍ അന്നജത്തിനു മുന്‍പ് കഴിക്കുന്നത് ഷുഗര്‍ ഉയരുന്നത് കുറയ്ക്കും. ഭക്ഷണം ചവച്ച് നന്നായി കഴിക്കുക. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തെ ബാധിക്കും. ശരിയായ ചവയ്ക്കല്‍ ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തും.
മൈന്‍ഡ്ഫുള്‍ ച്യൂയിങ്ങ് ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുകയും, ഭക്ഷണശേഷം ഗ്ലൂക്കോസ് ഉയരുന്നത് തടയുകയും ചെയ്യും. സമ്മര്‍ദ്ദം നിയന്ത്രിക്കുക. സ്ട്രെസ് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുന്ന പ്രധാന ഘടകമാണ്. ശ്വസന വ്യായാമങ്ങള്‍, ധ്യാനം, ബോക്സ് ബ്രീത്തിങ്ങ് എന്നിവ പരിശീലിച്ച് കോര്‍ട്ടിസോള്‍ കുറയ്ക്കുകയും മനസിനെ ശാന്തമാക്കുകയും ചെയ്യാം.
സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഗ്ലൂക്കോസ് ലെവല്‍ സ്ഥിരതയുള്ളതാക്കും. ഭക്ഷണശേഷം നടക്കുക.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 10 മിനിറ്റ് നടക്കുന്നത് ദഹനത്തിനും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിനും സഹായകരമാണ്. ഇത് ശരീരത്തിന് ഗ്ലൂക്കോസ് ഊര്‍ജമായി മാറ്റി ഉപയോഗിക്കാന്‍ സഹായിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports18 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
