kerala
പഴയിടത്തെ ഒഴിവാക്കാന്‍ മുമ്പേ ഗൂഢാലോചന ഇടതുസഹയാത്രികനെ പകരം നിയോഗിക്കും
കോവിഡ് സമയത്ത് മെഡിക്കല്‍ അനുബന്ധഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്വിലക്കൂടുതലുണ്ടായതും അഴിമതി നടന്നതും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞെന്ന ്വ്യക്തമായതോടെ ഇതിന് പിന്നിലും ഉന്നതരുടെ കൈകളാണ് സംശയിക്കപ്പെടുന്നത്. സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് പഴയിടം മാറി, പുതിയിടം വരട്ടെ എന്ന രീതിയിലുള്ള കാപ്സ്യൂളുകള്‍ ഇറങ്ങുന്നതും പാര്‍ട്ടിയുടെ നിര്‍ദേശത്താലാണ്.
കെ.പി ജലീല്‍
സ്കൂള്‍, ഇതര കലോല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പാചകവിദഗ്ധന്‍ പഴയിടം മോഹനന്നമ്പൂതിരിയെ ഇടതുസര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കും. ഇതുസംബന്ധിച്ച് നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷത്തെ കലോല്‍സവത്തോടെ അത് നടപ്പാക്കുകയായിരുന്നു. പഴയിടം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് പാചകം ചെയ്യുന്നതെന്ന് കാരണം പറഞ്ഞാണ് ഇദ്ദേഹത്തെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചത്. ഇതിനായി പല വിധത്തില്‍ അദ്ദേഹത്തില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ഇത് ഈ കലോല്‍സവത്തില്‍ പ്രകടമാകുകയാണുണ്ടായത്. മന:പൂര്‍വം ഇതൊരു വിവാദമാക്കിയെടുത്ത് അദ്ദേഹത്തെക്കൊണ്ടുതന്നെ പിന്മാറ്റം പ്രഖ്യാപിപ്പിക്കുകയായിരുന്നു തന്ത്രം. അത് മനസ്സിലാക്കി അദ്ദേഹം സ്വയം ഒവിവാകുകയായിരുന്നു. 16 വര്‍ഷമായി സ്കൂള്‍ കലോല്‍സവത്തിന് പാചകം ഒരുക്കിയിരുന്ന പഴയിടം നമ്പൂതിരിയുടെ ഭക്ഷണം എല്ലാവിഭാഗക്കാര്‍ക്കും ഇഷ്ടമായിരുന്നു. ഇത് കാരണം ഇദ്ദേഹത്തെ കലോല്‍സവത്തില്‍നിന്ന് ഒഴിവാക്കല്‍ എളുപ്പമായിരുന്നില്ല. അതാണ് രണ്ടുവര്‍ഷം മുമ്പേ നിശ്ചയിച്ചിട്ടും പദ്ധതി നടപ്പാകാതെ പോയത്. എന്നാല്‍ ഇടതുപക്ഷക്കാരനായ അശോകന് ചെരുവിലിനെക്കൊണ്ട് ഇത്തവണ മാസംഭക്ഷണം ആവശ്യപ്പെടുവിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു. കലോല്‍സവം കോഴിക്കോടായതിനാല്‍ പ്രത്യേക മതവിഭാഗത്തിന്റെ തലയിടാമെന്നും പദ്ധതിയിട്ടു.

ഇടതുപക്ഷത്തുനിന്ന് അവരുടെ തന്നെ ആളുകള്‍ കലോല്‍സവങ്ങളില്‍ പാചകം ഏറ്റെടുക്കാനായി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത് നടപ്പാക്കിയാല്‍ പ്രതിഷേധം വ്യാപകമാകും. വെജിറ്റേറിയന്‍ ഭക്ഷണം തയ്യാറാക്കാന്‍ തന്നെ ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ തയ്യാറായിരുന്നു. അതിനായി ടെന്‍ഡര്‍ വിളിപ്പിക്കാനും സമ്മര്‍ദമുണ്ടായി. മുമ്പ് എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ കാന്റീന് എടുത്ത് നടത്തിയിരുന്ന കരാറുകാരനാണ് ഇതിനായി സി.പി.എമ്മിലും നേതാക്കളിലും സമ്മര്‍ദം ചെലുത്തിയത്. അദ്ദേഹത്തിന് ഇത്തവണ സ്കൂള്‍ കലോല്‍സവത്തില്‍ വെജ് ഭക്ഷണം കരാര്‍ നല്‍കാമെന്ന ്പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയംഗം ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു .അദ്ദേഹത്തിന് പക്ഷേ പാര്‍ട്ടിയെക്കൊണ്ട് സമ്മതിപ്പിക്കാനായില്ല. മന്ത്രി ശിവന്‍കുട്ടിയുടെ അടുത്തയാളാണ് ഈ കരാറുകാരന്. ഇപ്പോള്‍ തിരുവനന്തപുരത്ത് വലിയ ഹോട്ടലെടുത്ത് നടത്തിവരികയാണിയാള്‍. ഇനി മുതല്‍ നോണ്‍വെജ് ഭക്ഷണം കലോല്‍സവങ്ങളില്‍ ഉള്‍പെടുത്തുകയും കരാര്‍ ടിയാന് നല്‍കാനുമാണ ്പ്ലാന്‍. വന്‍തുകയാണ് ഇതിനായി ഓഫര്‍ചെയ്തിരിക്കുന്നത്. പഴയിടത്തിന്റെ ജാതിയും മറ്റും പറഞ്ഞ് വിവാദമുണ്ടാക്കിയത് ഇതിനാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പഴയിടത്തിന് ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ പലതും പറയാനുണ്ടെങ്കിലും അദ്ദേഹം മൗനം പാലിക്കുന്നത് ഇനിയും വിവാദം വലിച്ചുനീട്ടരുതെന്ന് കരുതിയാണ്.സ്കൂള്‍ കലോല്‍സവത്തിലെ സംഗീതദൃശ്യപരിപാടിയും സമാനമായി നല്‍കിയെങ്കിലും അതും വിവാദത്തിലാകുകയായിരുന്നു.

കോവിഡ് സമയത്ത് മെഡിക്കല്‍ അനുബന്ധഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്വിലക്കൂടുതലുണ്ടായതും അഴിമതി നടന്നതും പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞെന്ന ്വ്യക്തമായതോടെ ഇതിന് പിന്നിലും ഉന്നതരുടെ കൈകളാണ് സംശയിക്കപ്പെടുന്നത്. സൈബര്‍ സഖാക്കളുടെ ഭാഗത്തുനിന്ന് പഴയിടം മാറി, പുതിയിടം വരട്ടെ എന്ന രീതിയിലുള്ള കാപ്സ്യൂളുകള്‍ ഇറങ്ങുന്നതും പാര്‍ട്ടിയുടെ നിര്‍ദേശത്താലാണ്.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

