kerala
44 വര്‍ഷത്തെ അധ്യാപന സേവനം; അസീസ് മുസ്ലിയാര്‍ പടിയിറങ്ങുന്നു
മുഞ്ഞക്കുളം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് (7/11/21 ഞായര്‍ ) വൈകുന്നേരം 6.30 ന് മുഞ്ഞക്കുളം എ എം എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കാക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും
കൂട്ടിലങ്ങാടി: നാലു പതിറ്റാണ്ടിലേറെക്കാലം ഒരേ മദ്രസയില്‍ തുടര്‍ച്ചയായി അധ്യാപകനായി സേവനം ചെയ്ത് പടിയിറങ്ങുകയാണ.്
കൂട്ടിലങ്ങാടി മുഞ്ഞക്കുളം മിഫ്ത്താഹുല്‍ ഉലൂം മദ്രസയിലെ അധ്യാപകനായ കടൂപ്പുറത്തെ തേറമ്പന്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍.
കൂട്ടിലങ്ങാടി കടൂപുറത്തെ പരേതരായ തേറമ്പന്‍ അലവിക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും 4 മക്കളില്‍ മൂത്ത മകനായ അസീസ് മുസ്ല്യാര്‍ 1977 ഫെബ്രുവരിയിലാണ് മുഞ്ഞക്കുളം മദ്രസയില്‍ 55 രൂപ പ്രതിമാസ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത് .സമീപത്തൊന്നും മദ്രസകളില്ലാത്ത അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുള്ള മദ്രസയില്‍ അയല്‍ പ്രദേശങ്ങളായ മൊട്ടമ്മല്‍, കടൂപ്പുറം, ഉന്നംതല, മെരുംകുന്ന്, പടിഞ്ഞാര്‍മണ്ണ, നെച്ചിക്കുറ്റി എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ പഠനത്തിന് ഇവിടെ എത്തിയിരുന്നു. ഇന്നത്തെപ്പോലെ സിലബസും വ്യത്യസ്ത വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ക്കും പകരം ഖുര്‍ആനും ദീനിയാത്തും അമലിയ്യാത്തും നമസ്‌ക്കാര ക്രമങ്ങളും മൗലിദ് കിതാബു മൊക്കെയായിരുന്നു പാഠ്യ വിഷയങ്ങള്‍.
ആധുനിക കാലത്തെ സംവിധാനങ്ങളും കെട്ടിട സൗകര്യങ്ങളും ഇല്ലാത്ത ചെറിയ സ്ഥലത്താണ് അഞ്ചാം ക്ലാസ് വരെയുള്ള മദ്രസ നടന്ന് വന്നിരുന്നത്.സ്‌കൂളില്‍ മൂന്നാം ക്ലാസും മദ്രസയില്‍ അഞ്ചാം തരവും വരെ പഠിച്ചിട്ടുള്ള അസീസ് മുസ്ലിയാര്‍
പറമ്പാട്ട് പറമ്പ മദ്രസയിലെ അധ്യാപകനായിരുന്ന പിതാവിന്റെ ശിഷ്യത്വത്തിലാണ് മത വിദ്യാഭ്യാസം നേടിയത്. പിതാവിനെ ക്ലാസില്‍ സഹായിക്കാന്‍ പലപ്പോഴും അസീസ് മൗലവി മദ്രസയില്‍ എത്തുമായിരുന്നു.
വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് നടത്തുന്ന പിതാവിന്റെ ഓത്തുപള്ളിയിലും ധാരാളം കുട്ടികള്‍ വരുമായിരുന്നുവെന്ന് എഴുപത്തഞ്ചുകാരനായ അസീസ് മുസ്ല്യാര്‍ ഓര്‍ക്കുന്നു. പിതാവിന്റെ മരണശേഷം 4 വര്‍ഷത്തോളം പറമ്പാട്ട് പറമ്പ് മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് മുഞ്ഞക്കുളത്തേക്ക് വരുന്നത്.ഇതോടൊപ്പം 35 വര്‍ഷത്തോളം കടൂപ്പുറം ജുമാ മസ്ജിദില്‍ പരേതനായ ടി.പി. ഇപ്പമുസ്ലിയാരുടെ കൂടെ മുഅദ്ദിനായും സേവനം ചെയ്തു.
ഒരേ സ്ഥാപനത്തില്‍ 25 വര്‍ഷത്തിലേറെ സേവനം ചെയ്ത അധ്യാപകര്‍ക്കുള്ള സമസ്തയുടെ അവാര്‍ഡ് നേരത്തെ ലഭിച്ചിട്ടുണ്ട്.
എളിമയോടെയും സ്‌നേഹത്തോടെയും സദാ പുഞ്ചിരിയോടെയും കുട്ടികളുമായി ഇടപഴകിയിരുന്ന അദ്ദേഹം നാട്ടുകാര്‍ക്കൊക്കെ ഏറെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കയായാണ് അറിയപ്പെടുന്നത്.മദ്രസയില്‍ നിന്നും പിരിഞ്ഞു പോകുന്നതില്‍ അസീസ് മുസ്ലിയാര്‍ക്കും മഹല്ല് കമ്മറ്റിക്കും നാട്ടുകാര്‍ക്കും ഒരുപോലെ മനപ്രയാസമുണ്ടെങ്കിലും അനാരോഗ്യം കാരണം തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പടിയിറക്കം.
നാല് പതിറ്റാണ്ടിലേറെക്കാലം ഒരേ പ്രദേശത്തെ വിവിധ കുടുംബങ്ങളിലെ മക്കളും പേരമക്കളുമടങ്ങുന്ന മൂന്നു തലമുറയിലെ നൂറു കണക്കിന് പേര്‍ക്ക് മതവിജ്ഞാനം പകര്‍ന്ന് നല്‍കാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് അസീസ് മുസ്ലിയാര്‍.
ഭാര്യ:കോട്ട ആമിന (പെരിങ്ങോട്ടുപുലം)മദ്രസാധ്യാപകരായ അബ്ദുല്‍ ബഷീര്‍, അലവിക്കുട്ടി, മുഹമ്മദ് മുസ്തഫ, ശിഹാബുദ്ദീന്‍, ദര്‍സ് വിദ്യാര്‍ത്ഥിയായ അബൂബക്കര്‍,ഹഫ്‌സത്ത്, ബുഷ്‌റ, ഫാത്തിമ സുഹ്‌റ, സാഹിറ
എന്നിവര്‍ മക്കളാണ്.
മുഞ്ഞക്കുളം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് (7/11/21 ഞായര്‍ ) വൈകുന്നേരം 6.30 ന് മുഞ്ഞക്കുളം എ എം എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ട അസീസ് മൊല്ലാക്കാക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും
kerala
നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ
ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.
രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.
നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.
പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
kerala
ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി
ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.
ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india1 day ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
