Connect with us

kerala

സംസ്ഥാനത്തെ 148 പുതിയ റോഡുകളില്‍ 67ലും കുഴി

Published

on

സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട്. ടാറിംഗിലെ അപാകത കണ്ടെത്താന്‍ ഓപ്പറേഷന്‍ ‘സരള്‍ രാസ്ത’യുടെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ആറുമാസത്തിനിടെ ടാറിങ് നടന്ന 67 റോഡുകളില്‍ കുഴികള്‍ കണ്ടെത്തിയ വിജിലന്‍സ്, 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നും തിരിച്ചറിഞ്ഞു. ടാറും റോഡ് ഡോളറും ഉപയോഗിക്കാതെവരെ റോഡ് നിര്‍മിച്ചുവെന്നും കണ്ടെത്തി.

കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകള്‍ തിരഞ്ഞെടുത്താണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തികരിച്ച 115 റോഡുകളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തികരിച്ച 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് പൂര്‍ത്തികരിച്ച ഒമ്പതു റോഡുകളും ഉള്‍പ്പെടെ 148 റോഡുകളിലായിരുന്നു പരിശോധന. ഇതില്‍ 67 റോഡുകളിലും നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം തന്നെ കുഴികള്‍ രൂപപ്പെട്ടു. തിരുവനന്തപുരം-18, കൊല്ലം-10, പത്തനംതിട്ട-6, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നാലു വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മൂന്നു വീതവും ഇടുക്കിയില്‍ രണ്ടും മലപ്പുറത്ത് ഒരു റോഡിലുമാണ് കുഴികള്‍ രൂപപ്പെട്ടതായി വിജിലന്‍സ് കണ്ടെത്തിയത്.

കൂടാതെ 19 റോഡുകളില്‍ നിശ്ചിത അളവിനേക്കാള്‍ കുറഞ്ഞ കനത്തിലാണ് ടാര്‍ ഉപയോഗിച്ചിട്ടുള്ളതെന്നും കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നു വീതവും കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ടു വീതവും പത്തനംതിട്ട, എറണാകുളം, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ റോഡും മതിയായ കനത്തില്‍ ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മിച്ചത്. എറണാകുളത്ത് ഒരു റോഡ് മതിയായ രീതിയില്‍ ടാര്‍ ഉപയോഗിക്കാതെയും കൊല്ലത്തെ ഒരു റോഡില്‍ ആവശ്യമായ വിധത്തില്‍ റോളര്‍ ഉപയോഗിക്കാതെയുമാണ് നിര്‍മിച്ചത്. കോഴിക്കോട് ഒരു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം പരിപൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞതായും കണ്ടെത്തി.

മിന്നല്‍ പരിശോധനാ വേളയില്‍ റോഡുകളില്‍ നിന്നും കോര്‍ കട്ട് മുഖേന ശേഖരിച്ച സാമ്പിളുകള്‍ ലാബുകളിലയച്ച് നിര്‍മാണത്തിനായി ഉപയോഗിച്ച, ടാര്‍, മെറ്റല്‍, സാന്‍ഡ്, ചിപ്‌സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തും. രണ്ടാഴ്ച മുമ്പും റോഡുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെത്തെ പരിശോധന. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 1064 ലോ 8592900900 ലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ര്‍ മനോജ് എബ്രഹാം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്; വിധിക്കെതിരെ അപ്പീല്‍ വന്നാല്‍ പറയാന്‍ കാര്യങ്ങള്‍ ഉണ്ടെന്ന് നടന്‍ ലാല്‍

വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ കോടതിവിധിയെ തുടര്‍ന്ന് പ്രതികരണങ്ങള്‍ തുടരുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായാല്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറാണെന്ന് നടന്‍ ലാല്‍ വ്യക്തമാക്കി.

വിധി എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, കോടതി പറഞ്ഞത് ‘കുറ്റക്കാരനല്ല’ എന്നാണോ ‘തെളിവുകള്‍ പോരാ’ എന്നാണോ എന്നതും വ്യക്തമല്ലെന്നും ലാല്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ തനിക്കുള്ള അറിവ് പരിമിതമാണെന്നും, പൂര്‍ണമായി അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടി വീട്ടില്‍ വന്നപ്പോള്‍ പി.ടി തോമസ് അല്ല, ലോക് നാഥ് ബെഹ്‌റയെ വിളിച്ചത് താനാണ്. അതിനുശേഷമാണ് പി.ടി തോമസ് വരുന്നത്. മാര്‍ട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാല്‍ പറഞ്ഞു. അതിജീവിത പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ പ്രതികളെ ‘കൊന്നുകളയണം’ എന്നാണ് തനിക്കുണ്ടായ വികാരം. കുറ്റക്കാരായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

 

Continue Reading

kerala

ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം; ഫെഫകയില്‍ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

Published

on

തിരുവനന്തപുരം: നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും ഭേദപ്പെട്ട പോളിങ്, വോട്ട് ചെയ്ത് പ്രമുഖര്‍

പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. ഇപ്പോള്‍ കിട്ടിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു.

കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

 

 

Continue Reading

Trending