Connect with us

kerala

മലപ്പുറത്ത് രണ്ടര വര്‍ഷത്തിനിടെ വകുപ്പുതല അന്വേഷണം നേരിട്ട് 98 പൊലീസുകാര്‍; പൊലീസിനെ കുടുക്കി ആഭ്യന്തര വകുപ്പിന്റെ കണക്ക്

പൊലീസിലെ ക്രിമിനല്‍ ആരോപണങ്ങള്‍ ശരിവെച്ച് ആഭ്യന്തര വകുപ്പിന്റെ പുതിയ കണക്ക്.

Published

on

മലപ്പുറം: പൊലീസിലെ ക്രിമിനല്‍ ആരോപണങ്ങള്‍ ശരിവെച്ച് ആഭ്യന്തര വകുപ്പിന്റെ പുതിയ കണക്ക്. മലപ്പുറത്ത് രണ്ടര വര്‍ഷത്തിനിടെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് 98 പൊലീസുകാരാണ് വകുപ്പ് തല അന്വേഷണം നേരിട്ടത്. താനൂരില്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണത്തില്‍ പൊലീസിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതി, മണല്‍ മാഫിയ, സ്വര്‍ണക്കടത്തുമായി ബന്ധം, പെരുമാറ്റ ചട്ടലംഘനം, പൊതുജനങ്ങളോട് മോശമായി പെരുമാറല്‍,കൈക്കൂലി ആവശ്യപ്പെടുല്‍,അലക്ഷ്യമായി ജോലി നോക്കുക,ക്രമിനല്‍ കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കുക, ലോട്ടറി ചൂതാട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ടര വര്‍ഷത്തിനിടെ 98 പേര്‍ക്കെതിരേയാണ് പൊലീസ് നടപടിയുണ്ടായത്. ഇതില്‍ 39 പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.

59 പേര്‍ക്കെതിരേ അച്ചടക്ക നടപടികളുമുണ്ടായി. പത്ത് പേര്‍ വിവിധ കാരണങ്ങളാല്‍ സ്വമേധയ സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടുമുണ്ട്.എന്നാല്‍ എസ്.പിക്ക് സപ്പോര്‍ട്ടു ചെയ്യാത്ത പൊലീസുകാര്‍ക്കെതിരെ അകാരണമായി നടപടി കൈക്കൊള്ളുന്നതായും ചില പൊലീസുകാര്‍ ആരോപിക്കുന്നുണ്ട്. ഇത്തരത്തില്‍ നടപടി നേരിട്ടവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊലീസ് അസോസിയേഷേന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. താനൂരില്‍ താമിര്‍ ജിഫ്രി കസ്റ്റഡിമരണത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അതില്‍ രക്ഷനേടാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ വലിയ കളികളാണ് നടക്കുന്നത്. കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. നിലവില്‍ എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. താമറിന്റെ ശരീരത്തിലുള്ള മുറിവുകള്‍ കസ്റ്റഡിയിലിരിക്കെ ക്രൂര മര്‍ദനമേറ്റതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ലഹരി വസ്തുക്കളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതോടെ മരണ കാരണം വ്യക്തമാവും. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

Trending