Connect with us

Culture

ഏഷ്യന്‍ ഗെയിംസ്: ചൈന ചാമ്പ്യന്‍മാര്‍, ഇന്ത്യയ്ക്ക് നേട്ടം

Published

on

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും വെള്ളിയും വെങ്കലവും. 49 കിലോവിഭാഗം ബോക്‌സിങ്ങില്‍ അമിത് പങ്കാലും ബ്രിഡ്ജില്‍ പ്രണബ് ബര്‍ധാന്‍ – ശിബ്‌നാഥ് സര്‍ക്കാര്‍ സഖ്യവുമാണ് പൊന്നണിഞ്ഞത്. വനിതാ സ്‌ക്വാഷ് ഫൈനലില്‍ ഹോങ്കോങ് സഖ്യത്തോട് തോറ്റ സനയ്‌ന കുരുവിള – ജോഷ്‌ന ചിന്നപ്പ സഖ്യത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ പാകിസ്താനെ തോല്‍പ്പിച്ച് പുരുഷ ഹോക്കി ടീം വെങ്കലം സ്വന്തമാക്കി. ഗെയിംസ് ഇന്ന് സമാപിക്കും.

ഇതാദ്യമായി ഏഷ്യാഡില്‍ ഉള്‍പ്പെടുത്തിയ ബ്രിഡ്ജിലെ പെയര്‍ വിഭാഗത്തില്‍ ചൈനയെ പിന്നിലാക്കിയാണ് 60-കാരനായ പ്രണബും 56-കാരനായ ശിബ്‌നാഥും ഇന്ത്യയെ പൊന്‍നേട്ടത്തിലെത്തിച്ചത്. ഇന്ത്യന്‍ സംഘത്തിലെ പ്രായമേറിയ താരങ്ങളാണ് പ്രണബും ശിബ്‌നാഥും. ഇന്ത്യന്‍ സഖ്യം 384 പോയിന്റ് നേടിയപ്പോള്‍ ചൈനയുടെ ലിക്‌സിന്‍ യാങ് – ഗാങ് ചെന്‍ സഖ്യത്തിന് 378 പോയിന്റേ നേടാനായുള്ളൂ. നേരത്തെ പുരുഷ വിഭാഗത്തിലും മിക്‌സഡ് പെയര്‍ വിഭാഗത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.

സ്വര്‍ണം ഇടിച്ചെടുത്ത് അമിത്

ജക്കാര്‍ത്ത: ഒളിംപിക് ചാമ്പ്യനെ ഇടിച്ചിട്ട അമിത് പങ്കാല്‍ ബോക്‌സിങ് റിങില്‍ നിന്ന് ഇന്ത്യക്കു വേണ്ടി സ്വര്‍ണം സ്വന്തമാക്കി. 49 കിലോ വിഭാഗം ഫൈനലില്‍ ഉസ്ബക്കിസ്താന്‍ താരം ഹസന്‍ബോയ് ദുസ്മതോവിനെ വീഴ്ത്തിയാണ് സൈനികനായ പങ്കാല്‍ ഇത്തവണ ബോക്‌സിങ്ങിലെ ഇന്ത്യയുടെ ഏക സ്വര്‍ണം നേടിയത്. ഏഷ്യാഡ് ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരനാണ് 22-കാരന്‍. വെങ്കലം നേടിയ വികാസ് കൃഷ്ണന്‍ ആണ് ജക്കാര്‍ത്തയില്‍ റിങ്ങില്‍ നിന്ന് മെഡല്‍ കണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ താരം. റിയോ ഒളിംപിക്‌സിലും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഹസന്‍ബോയ് ദുസ്മതോവിനായിരുന്നു ഫൈനലില്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഹാംബുര്‍ഗ് ലോകചാമ്പ്യന്‍ഷിപ്പില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ സ്പ്ലിറ്റ് വെര്‍ഡിക്ടില്‍ ജയം ഉസ്ബക്കുകാരനായിരുന്നു. എന്നാല്‍, ഇതാദ്യമായി ഗെയിംസില്‍ മത്സരിക്കുന്ന അമിത് പങ്കാല്‍ തന്ത്രപരമായി നീങ്ങുകയും പ്രതിരോധത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തുകൊണ്ടാണ് മത്സരിച്ചത്. എതിരാളിയില്‍ നിന്ന് അകലംപാലിച്ച അമിത് പഞ്ചുകളില്‍ കൃത്യത പുലര്‍ത്തി. തന്നെക്കാള്‍ മൂന്നു വയസ്സ് ചെറുപ്പമായ ഇന്ത്യക്കാരന്റെ വേഗത ഹസന്‍ബോയ്ക്ക് വെല്ലുവിളിയായി. അവസാനഘട്ടമായപ്പോഴേക്ക് ഉസ്‌ബെക്ക് താരം ക്ഷീണിതനായിരുന്നു. ഹാംബുര്‍ഗില്‍ തലനാരിഴക്ക് തോല്‍വി വഴങ്ങേണ്ടി വന്ന അമിത് ഫൈനലിനു വേണ്ടി ഏറെ ഗൃഹപാഠം ചെയ്തിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു ഫൈനല്‍ മത്സരം.
ഹരിയാനയിലെ മയ്‌ന സ്വദേശിയായ അമിത് പങ്കാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനാണ് ജക്കാര്‍ത്തയിലേത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലാണ് പുറത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അമിത് വെള്ളിയും സ്വന്തമാക്കി. ബള്‍ഗേറിയയിലെ സ്റ്റാന്‍ദ്യ മെമ്മോറിയലില്‍ നടന്ന ഇന്ത്യ ഓപണില്‍ ഇന്ത്യന്‍ താരത്തിന് സ്വര്‍ണവും നേടാനായി.

ഹോക്കി: പാകിസ്താനെ തോല്‍പ്പിച്ച് പുരുഷന്മാര്‍ക്ക് വെങ്കലം

പാകിസ്താനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ വെങ്കലം സ്വന്തമാക്കി. ആകാശ്ദീപ് സിങ് മൂന്നാം മിനുട്ടില്‍ നേടിയ ഫീല്‍ഡ് ഗോളും ഹര്‍മന്‍പ്രീത് സിങ് 50-ാം മിനുട്ടില്‍ നേടിയ പെനാല്‍ട്ടി കോര്‍ണര്‍ ഗോളുമാണ് ചിരവൈരികള്‍ക്കെതിരെ ഇന്ത്യക്ക് തിളങ്ങുന്ന ജയം സമ്മാനിച്ചത്. 52-ാം മിനുട്ടില്‍ മുഹമ്മദ് ആതിഖ് പാകിസ്താനു വേണ്ടി ഗോളടിച്ചെങ്കിലും പിന്നീട് ഗോള്‍വഴങ്ങാതെ ഇന്ത്യന്‍ സംഘം ജാഗ്രത പാലിച്ചു.

ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യക്ക് സ്വര്‍ണ സ്വപ്‌നമുണ്ടായിരുന്നെങ്കിലും സെമിയില്‍ മലേഷ്യയോട് തോറ്റത് തിരിച്ചടിയാവുകയായിരുന്നു. മലേഷ്യക്കെതിരെ അലസതയാണ് തിരിച്ചടിയായതെങ്കില്‍ പാകിസ്താനെതിരെ തുടക്കം മുതല്‍ക്കേ ആധിപത്യത്തോടെയാണ് നീലപ്പട കളിച്ചത്. ഫൈനലിലെത്താനായില്ലെങ്കിലും ഏഴു മത്സരങ്ങളില്‍ നിന്നായി 80 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഹോങ്കോങിനെ 26 ഗോളുകള്‍ക്ക് തോല്‍പ്പിച്ചതടക്കം ഇന്ത്യ മിന്നും പ്രകടനം കാഴ്ചവെച്ചു. രൂപീന്ദര്‍ സിങ്, ആകാശ്ദീപ് സിങ് എന്നിവര്‍ 13 വീതം ഗോളുകള്‍ അടിച്ചുകൂട്ടി.

ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തിയെങ്കിലും നിര്‍ണായക മത്സരത്തില്‍ ജപ്പാനോട് തോറ്റ് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. റാങ്കിങില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള ജപ്പാനോട് ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു തോല്‍വി. മിനാമി ഷിമിസു, മൊട്ടോമി കവാമുറ എന്നിവര്‍ ജപ്പാനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യയുടെ മറുപടി നേഹ ഗോയലിന്റെ ഗോളിലൊതുങ്ങി. ഏഷ്യാഡ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ വെള്ളിനേടുന്നത്. ടൂര്‍ണമെന്റിലുടനീളം 38 ഗോളുകള്‍ നേടിയ ഇന്ത്യ ചൈനയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വര്‍ണപ്പോരിന് ടിക്കറ്റെടുത്തത്.

മെഡല്‍ നില
(സ്ഥാനം, രാജ്യം, സ്വര്‍ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍)
1-ചൈന 132-92-65
2-ജപ്പാന്‍ 74-56-74
3-ദ.കൊറിയ 49-57-70
4- ഇന്തോനേഷ്യ 31-24-43
5-ഉസ്‌ബെക്ക് 21-24-25
6-ഇറാന്‍ 20-20-22
7-തായ്‌പെയി 17-19-31
8-ഇന്ത്യ 15-24-30
9-കസാക്ക് 15-17-43

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending