Connect with us

More

പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കി സാഡിയോ മാനേ, ഫുട്‌ബോള്‍ ലോകത്ത് ലിവര്‍പൂള്‍ സൂപ്പര്‍ താരം ചര്‍ച്ചയാവുന്നു

Published

on

 

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത കാര്യമാണ്. ആഴ്ചയില്‍ ലക്ഷങ്ങള്‍ വേതനമായി വാങ്ങുകയും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് എന്തിന്റെ പേരിലാണെങ്കിലും അത്തരം പ്രവൃത്തികള്‍ ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന ധാരണ തന്നെയാണ് അതിലെ പ്രധാന കാര്യം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് ലിവര്‍പൂള്‍ സൂപ്പര്‍താരം സാഡിയോ മാനേ. ലീസസ്റ്റര്‍ സിറ്റിക്കെതിരായി നടന്ന കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ജയം നേടിയതിനു ശേഷം ലിവര്‍പൂളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്ന സെനഗല്‍ താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ തരംഗമാവുന്നത്.

ഈയാഴ്ച നടന്ന മത്സരത്തില്‍ ലീസസ്റ്ററിനെതിരായ ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗില്‍ നാലു ഗോളുകളുമായി ലിവര്‍പൂളിന്റെ ടോപ് സ്‌കോററാണ് മാനേ. മത്സരത്തിനു ശേഷമുള്ള ദിവസങ്ങളിലാണ് താരം തനിക്ക് ഇഷ്ടപ്പെട്ട പള്ളിയിലെത്തി ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ സഹായിച്ചത്. ലിവര്‍പൂളിലെ വുധു ഏരിയയിലെ അല്‍ റഹ്മാ പള്ളിയിലാണ് സൂപ്പര്‍താര പരിവേഷം വെടിഞ്ഞ് മാനേ ഒരു സാധാരണ മനുഷ്യനായത്. മറ്റൊരു ഫുട്‌ബോള്‍ താരത്തിനും ചിന്തിക്കാനാവാത്ത കാര്യമാണു മാനേ ചെയ്യുന്നതെന്നതു കൊണ്ടു തന്നെ ആരാധകര്‍ വലിയ ബഹുമാനമാണ് താരത്തിന്റെ പ്രവൃത്തിക്കു നല്‍കുന്നത്.

കഴിഞ്ഞ സീസണില്‍ സലാ ലിവര്‍പൂളിനൊപ്പം റെക്കോര്‍ഡ് ഗോള്‍ നേട്ടം സ്വന്തമാക്കിയെങ്കില്‍ ഇത്തവണ അതു മാനേ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതു വരെ താരത്തിന്റെ ടീമിനോടൊപ്പമുള്ള പ്രകടനം അതു അടിവരയിടുന്നതാണ്. കഴിഞ്ഞ സീസണിനിടയില്‍ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു സാഡിയോ മാനേ. എന്നാല്‍ സിദാന്‍ ടീം വിട്ടതോടെ ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്നും റയല്‍ പിന്മാറിയതോടെ താരം ലിവര്‍പൂളില്‍ തന്നെ തുടരുകയായിരുന്നു. സതാംപ്ടണില്‍ നിന്നാണ് മാനേ ലിവര്‍പൂളിലെത്തുന്നത്

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം സ്വദേശികള്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടിലെ കമ്പത്താണ് മൂന്നുപേരേയും കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. കോട്ടയം രജിസ്‌ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending