Connect with us

Culture

കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക്; ‘സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു’

Published

on

 

കൊച്ചി: കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകള്‍. അന്വേഷണ സംഘത്തെ തങ്ങള്‍ക്ക് വിശ്വാസമില്ല. അന്വേഷണ സംഘം ആദ്യം റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഫ്രാങ്കോയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞിരുന്നത്. 19ന് ഹാജരാകുന്ന ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയില്ല. പൊലീസ് ഏതു രീതിയിലാണ് കേസ് ഇനി അട്ടിമറിക്കാന്‍ പോകുന്നതെന്നും തങ്ങള്‍ക്കറിയില്ല. എന്തു വിലകൊടുക്കേണ്ടി വന്നാലും ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ തങ്ങള്‍ സമരവുമായി മുന്നോട്ടു പോകും.
കുറ്റം ചെയ്തയാളെ അറസ്റ്റു ചെയ്യുക തന്നയാണ് വേണ്ടത്. ഫ്രാങ്കോ കുറ്റവാളിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും അന്വേഷണ സംഘം അവരുടെ മേലധികാരികള്‍ക്ക് വഴങ്ങി ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകുന്നില്ല. അന്വേഷണ സംഘത്തിനു മേല്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഡിജിപി ഉള്‍പ്പെടെയുള്ള മേലധികാരികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. സഭയുടെ പിന്തുണയും ഫ്രാങ്കോയ്ക്കുണ്ട്. അല്ലെങ്കില്‍ ഇപ്പോഴും അദ്ദേഹം ആ ആസ്ഥാനത്ത് തുടരില്ല. ഇത്രയേറെ ഗൗരവമുള്ള വിഷയമായിട്ടും സഭ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നുവെന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സേവ് അവര്‍ സിസ്‌റ്റേഴ്‌സിന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വിവിധ യുവജന സംഘടനകള്‍ പിന്തുണയുമായി സമര പന്തലിലെത്തി. നഗരത്തിലെ വിവിധ കോളജ് വിദ്യാര്‍ഥികളുടെ സാനിധ്യവും ശ്രദ്ധേയമായി. ആം ആദ്മി ഡെമോക്രാറ്റിക്, എംസിപി യുണൈറ്റഡ്, ജീസസ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, അഖിലേന്ത്യ മഹിള ഫെഡറേഷന്‍, ആദിവാസി ദളിത് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, യുവജന വേദി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം സംവിധായകന്‍ മധുപാല്‍, ദളിത് ആക്ടിവിസ്റ്റ് ധന്യ രാമന്‍, ചിത്രകാരന്‍ സത്യപാല്‍, അജിത, ജോസ് തോമസ്, രവി ആര്‍. ഉണ്ണിത്താന്‍, ടി.എന്‍ ജോയ്, സിസ്റ്റര്‍ ഇമല്‍ഡ തുടങ്ങിയനവരും ഐക്യദാര്‍ഢ്യവുമായെത്തി. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ സമരപന്തലില്‍ സംസ്ഥാനത്തെ ജനകീയ സമരനേതാക്കളെ വിളിച്ചു വരുത്തി ആലോചനാ യോഗം നടത്തുമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഇന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടേയും കന്യസ്ത്രീകളുടേയും കൂട്ടായ്മക്കാണ് സംഘാടകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നീതി ലഭിക്കാന്‍ നിരാഹാരം കിടക്കാനും തയ്യാര്‍

കൊച്ചി: നീതിക്കുവേണ്ടി താനും കുടുംബവും നിരാഹാരം കിടക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുതിര്‍ന്ന സഹോദരി. ഇന്നലെ സമരപ്പന്തലിലെത്തിയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരിക്ക് നീതി ലഭിക്കണം, അതിന് മരിക്കാനും ഞങ്ങള്‍ക്ക് മടിയില്ല. അപ്പച്ചന്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ സമരപ്പന്തലില്‍ നിരാഹാരം കിടക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാന്‍ എനിക്കാവില്ല. അത്രക്ക് ക്രൂരമായാണ് അവന്‍ എന്റെ അനുജത്തിയോട് പെരുമാറിയത്. പിശാചിന്റെ രൂപമുള്ള മനുഷ്യനാണ് ഫ്രാങ്കോ മുളയ്ക്കല്‍. 27 വര്‍ഷം അപ്പച്ചന്‍ പട്ടാളത്തില്‍ ജോലിചെയ്തു. അമ്മ മരിച്ചതിന് ശേഷം അഞ്ച് മക്കളെ നോക്കിയ അമ്മയാണ് ഞാന്‍. ആ അനുജത്തി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ വിഷമവും വേദനയും തോന്നിയെന്നും അവര്‍ പറഞ്ഞു.

കെസിബിസി മാപ്പ് പറയണമെന്ന്  ഫാ.അഗസ്റ്റിന്‍ വട്ടോളി

കൊച്ചി: നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ പ്രസ്താവനയിറക്കിയ കെസിബിസി മാപ്പുപറയണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി. മാര്‍പ്പാപ്പ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് കെസിബിസിയുടെ നിലപാട്. കര്‍ദിനാള്‍ ഗ്രേഷ്യസ് മാര്‍പ്പാപ്പയുടെ അനുവാദത്തോട് കൂടിയാണ് ആരോപാണവിധേയനായ ഫ്രാങ്കോ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. സഭയില്‍ തുടരാനാണ് കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത്. യൂറോപ്പിലെ പള്ളികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് വിഷയത്തില്‍ നീതിപൂര്‍വമായ നിലപാടുണ്ടാവണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഫാദര്‍ പറഞ്ഞു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending