Culture
തെലങ്കാനയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു; ടി.ജെ.എസ് പിന്തുണ അറിയിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പിന്തുണ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതോടെയാണ് തെലങ്കാനയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ടി.ആര്‍.എസിന് അനുകൂലമായ സാഹചര്യത്തിലായിരുന്നു നാല് വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭ ചന്ദ്രശേഖര റാവു പിരിച്ചുവിട്ടത്. എന്നാല്‍ അവസരത്തിനൊത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാവുകയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തെലുങ്കു ദേശം പാര്‍ട്ടി (ടി.ഡി.പി)യുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. സി.പി.ഐയും പിന്തുണയുമായിയെത്തിയതോടെ തെലങ്കാനയിലെ രാഷ്ട്രീയ ട്രെന്‍ഡ് മാറുകയായിരുന്നു. ഒടുവില്‍ ടി.ജെ.എസും എത്തിയതോടെ സഖ്യം കൂടുതല്‍ കരുത്തായി.
അതേസമയം പാര്‍ട്ടി ധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അംഗത്വം രാജിവെച്ച് നിയമസഭാംഗമായിരുന്ന ഭൂപതി റെഡ്ഡി കോണ്‍ഗ്രസ് ചേര്‍ന്നതും ഭരണ കക്ഷിയായിരുന്ന ടി.ആര്‍.എസിന് തിരിച്ചടിയായി. ടി.ആര്‍.എസിന്റെ രാജ്യസഭാ എം.പി ഡി ശ്രീനിവാസും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും ശക്തമായ അഭ്യൂഹമുണ്ട്. നിലവില്‍ പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്. കൂടാതെ കഴിഞ്ഞ ദിവസം പ്രശസ്ത തെലുങ്കു സിനിമാ നിര്‍മാതാവ് ബാന്ദ്ല ഗണേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഡല്‍ഹില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ബാന്ദ്ല അംഗത്വമെടുത്തത്. കൂടുതല്‍ പേര്‍ ഇനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരാന്‍ ചില പാര്‍ട്ടികളും തയ്യാറായിട്ടുണ്ട്.
നിയമസഭ പിരിച്ചുവിട്ടതിനു പിന്നാലെ തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് ടിആര്‍എസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് എതിരായിരുന്നു. രാഷ്ട്രപതി ഭരണം വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയതോടെ മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെയും ടി.ആര്‍.എസിന്റെയും ആശങ്ക വര്‍ധിചിരിക്കുകയാണ്.
ടി.ആര്‍.എസും ബി.ജെ.പിയും ഒത്തുകളച്ചാണ് നിയമസഭ പിരിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആ്‌ക്ഷേപം. ഇതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരത്തിന് ഇറങ്ങിയതും. ബി.ജെ.പിയുമായി ടി.ആര്‍.എസ് സഖ്യത്തിലേര്‍പ്പെടുമെന്ന വാര്‍ത്തകളാണ് ടി.ആര്‍.എസിന്റെ തിരിച്ചടിക്ക് കാരണമായത് എന്നാണ് ചില പാര്‍ട്ടി നേതാക്കളുടെ ആരോപണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്