Connect with us

Video Stories

ശബരിമല സ്ത്രീ പ്രവേശം: ലീഗ് നിലപാടിനെ വിമര്‍ശിക്കുന്ന പുരോഗമനക്കാരോട് പറയാനുള്ളത്

Published

on

ഷുഹൈബുല്‍ ഹൈത്തമി

ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗിനെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗിനോട് താദാത്മ്യപ്പെട്ട് നിൽക്കുന്ന മത സംഘടനളേയും ആക്ഷേപിക്കുന്ന ‘പുരോഗമന ‘ മുസ്ലിം എഴുത്തുകൾ ധാരാളം വരുന്നിണ്ടിപ്പോൾ .
സമരക്കാരെ അടിച്ചമർത്തുന്ന പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നടത്തിയ
‘ ഐതിഹാസിക ‘ പ്രസ്താവനകളും ചിലർ ഉദ്ദരിക്കുന്നുണ്ട്. ‘മാറ് മറാവകാശം ഉയർത്തപ്പെട്ട ചാന്നനാർ ലഹളക്കാലത്തും ദളിതർക്ക് ക്ഷേത്രപ്രവേശനാനുമതി ലഭിച്ച കാലത്തും ഭൂരിപക്ഷം വിശ്വാസികളും അതിനെതിരായിരുന്നു .ശബരിമലയുടെ കാര്യത്തിലും കോടതി വിധി ശരിയാണെന്ന് കാലം തെളിയിക്കും ‘ .ഇതാണ് പിണറായി നടത്തിയ പ്രവചനം.

സത്യത്തിൽ ആ താരതമ്യം മുസ്ലിം ലീഗിന്റെ നിലപാടുതറയിൽ നിന്നും നോക്കിയാൽ ഒട്ടും ശരിയല്ല. മാറ് മറച്ച ദളിതനായ കണ്ടപ്പന്റെ പത്നി നങ്ങേലിയുടെ വീട്ടിൽ നാട്ടുമൂപ്പന്റെ കപ്പക്കാർ പിഴ വാങ്ങാൻ ചെന്നപ്പോൾ മുല അരിഞ്ഞ് കപ്പച്ചട്ടിയിൽ വെച്ചതാണ് ചാന്നനാർ സംഭവത്തിന്റെ തുടക്കം . നങ്ങേലി രക്തം വാർന്ന് മരിച്ചു . നങ്ങേലിയുടെ ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തു. കുട്ടനാട് അതോടെ ഇളകി മറിഞ്ഞു. ആ കലാപം വ്യക്തിസ്വാതന്ത്രത്തിന്റെയും സ്വകാര്യതയുടെയും അവകാശമാണ് . മുസ്ലിം ലീഗിനെപ്പോലെ വർഗീയ പഴികൾ കേൾക്കേണ്ടി വന്ന ടിപ്പുസുൽത്താൻ കേരളത്തിലെ അത്തരം അവകാശ സമരങ്ങളെ പിന്തുണച്ചിട്ടുണ്ട്.

കീഴാളർക്ക് ക്ഷേത്രപ്രവേശം ലഭിക്കണമെന്ന് തന്നെയായിരുന്നു അക്കാലത്ത് മുസ്ലിം ലീഗ് നിലപാട് എന്ന് പഴയ പത്രക്കടലാസുകൾ പറഞ്ഞു തരും. കോഴിക്കോട് തളിക്ഷേത്ര പ്രവേശത്തിന് വേണ്ടി കീഴാളർ സമരം നടത്തിയപ്പോൾ സമരക്കാരെ സന്ദർശിച്ച് സാമ്പത്തിക സഹായം ഉറപ്പു നൽകിയിട്ടുണ്ടായിരുന്നു അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ .ദ്രവീഡിയരും ദളിതരുമാണ് ഇന്നാട്ടിലെ സെമിറ്റിക് മതവിശ്വാസികളുടെ പൂർവ്വിക തലമുറ എന്ന വർഗബോധം ഒരു യാഥാർത്ഥ്യവുമാണ് .

പക്ഷെ , ഈ മാനമല്ല ശബരിമല രാഷ്ട്രീയം . മതത്തിന്റെ നിർവ്വചനവും നിർവ്വഹണവും ആചാര്യ ബന്ധിതമാണ്. നൈഷ്ടിക ബ്രഹ്മചാരിയായ മണികണ്ഡൻ അയ്യപ്പന്റെ പ്രതിഷ്ഠയെ ആരാധിക്കുന്ന ഇടമാണ് ശബരിമല. ഹൈന്ദവ മതത്തിലെ വൈദികവും താന്ത്രികവുമായ ആചാരമുറകളാണ് അവിടെ നടക്കുന്നത്. പന്ത്രണ്ടാം ശതകമാണ് മണികണ്ഡന്റെ കാലഘട്ടം .ശിവനെ (അയ്യൻ)പരമദൈവമായി ആരാധിക്കുന്ന ശൈവധാരയും മഹാവിഷ്ണുവിനെ (അപ്പൻ) മഹാദൈവമായി പരിഗണിക്കുന്ന വൈഷ്ണവധാരയും തമ്മിൽ സംഘർഷം നടക്കുന്ന ഒരു കാലത്ത് ഇരുപക്ഷത്തേയും ഒരുമിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ‘അയ്യപ്പൻ ‘ രൂപപ്പെടുന്നത്.

ഇത്തരം സ്വകാര്യയിടങ്ങളെ ഇല്ലാതാക്കി എല്ലായിടവും പൊതുവിടമാക്കുക എന്നതാണ് ഇപ്പോഴത്തെ കോടതിവിധിയുടെ അന്ത:സാരം . മാറ് മറക്കാനുള്ള അവകാശം വ്യക്തിനിഷ്ടമാണ്. അവൾ മാറ് മറച്ചത് കൊണ്ട് വേറൊരു വിശ്വാസം വൃണപ്പെടുന്നില്ല. ഭക്തരായ കീഴാളരാണ് നേരത്തെ പ്രവേശന സമരം നടത്തിയത്. ഇപ്പോൾ ഭക്തകളായ സ്ത്രീകൾ പ്രവേശിപ്പിക്കില്ല എന്ന സമരത്തിലാണ്. ലിബറൽ സ്ത്രീകൾ അയ്യപ്പനെ ഞങ്ങൾക്കും കാണാനവകാശമുണ്ട് എന്ന അർത്ഥത്തിൽ വരുന്നത് ഭക്തിയേക്കാൾ രാഷ്ട്രീയമാണ്. അങ്ങനെ ആരാധനാലയങ്ങൾ പൊതു ഇടങ്ങളായാൽ പിന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്രം എന്നതിന്റെ അർത്ഥമെന്താണ് ?
അവർക്ക് വേണമെങ്കിൽ വേറെ മലയിൽ വേറെ അയ്യപ്പനേ പ്രതിഷ്ഠിക്കാൻ മതസ്വാതന്ത്ര്യം ഉണ്ടല്ലോ . അപരന്റെ മൂക്കിന്മുനമ്പിൽ തീരുന്നതാണ് ഏത് സ്വാതന്ത്രവും . ഇപ്പേൾ സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലുമൊക്കെ എല്ലാ മുറിയില്ല എല്ലാവർക്കും പ്രവേശനമില്ലല്ലോ . അതിൽ അസഹനീയത ഉള്ളവർ കാഷിറക്കി വേറെ സ്ഥാപനം കെട്ടലാണ് ഇന്ത്യയിൽ നടക്കുന്ന വഴി.
നിയമപരമായ പഴുതുകളേക്കാൾ സാമൂഹിക ഭദ്രത ഉറപ്പു വരുത്തുന്ന സോഷ്യൽ നോംസിന് ഇത്തരം ഘട്ടങ്ങളിൽ വലിയ സ്ഥാനമുണ്ട്.
ആരാധനാ സ്വാതന്ത്രങ്ങളും വിശ്വാസ സംരക്ഷണവും പ്രധാനമായവർക്ക് ശബരിമലയിൽ സമരക്കാരേ പിന്തുണക്കേണ്ടിവരൽ സ്വാഭാവികമാണ് . നാളെ മസ്ജിദുകൾക്ക് മുമ്പിൽ സമരം ചെയ്യേണ്ടി വരാതെ നോക്കാൻ സമുദായത്തിലെ തറവാട്ടുകാർക്ക് ബാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending