Connect with us

Video Stories

ശബരിമല സ്ത്രീ പ്രവേശം: ലീഗ് നിലപാടിനെ വിമര്‍ശിക്കുന്ന പുരോഗമനക്കാരോട് പറയാനുള്ളത്

Published

on

ഷുഹൈബുല്‍ ഹൈത്തമി

ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗിനെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗിനോട് താദാത്മ്യപ്പെട്ട് നിൽക്കുന്ന മത സംഘടനളേയും ആക്ഷേപിക്കുന്ന ‘പുരോഗമന ‘ മുസ്ലിം എഴുത്തുകൾ ധാരാളം വരുന്നിണ്ടിപ്പോൾ .
സമരക്കാരെ അടിച്ചമർത്തുന്ന പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നടത്തിയ
‘ ഐതിഹാസിക ‘ പ്രസ്താവനകളും ചിലർ ഉദ്ദരിക്കുന്നുണ്ട്. ‘മാറ് മറാവകാശം ഉയർത്തപ്പെട്ട ചാന്നനാർ ലഹളക്കാലത്തും ദളിതർക്ക് ക്ഷേത്രപ്രവേശനാനുമതി ലഭിച്ച കാലത്തും ഭൂരിപക്ഷം വിശ്വാസികളും അതിനെതിരായിരുന്നു .ശബരിമലയുടെ കാര്യത്തിലും കോടതി വിധി ശരിയാണെന്ന് കാലം തെളിയിക്കും ‘ .ഇതാണ് പിണറായി നടത്തിയ പ്രവചനം.

സത്യത്തിൽ ആ താരതമ്യം മുസ്ലിം ലീഗിന്റെ നിലപാടുതറയിൽ നിന്നും നോക്കിയാൽ ഒട്ടും ശരിയല്ല. മാറ് മറച്ച ദളിതനായ കണ്ടപ്പന്റെ പത്നി നങ്ങേലിയുടെ വീട്ടിൽ നാട്ടുമൂപ്പന്റെ കപ്പക്കാർ പിഴ വാങ്ങാൻ ചെന്നപ്പോൾ മുല അരിഞ്ഞ് കപ്പച്ചട്ടിയിൽ വെച്ചതാണ് ചാന്നനാർ സംഭവത്തിന്റെ തുടക്കം . നങ്ങേലി രക്തം വാർന്ന് മരിച്ചു . നങ്ങേലിയുടെ ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തു. കുട്ടനാട് അതോടെ ഇളകി മറിഞ്ഞു. ആ കലാപം വ്യക്തിസ്വാതന്ത്രത്തിന്റെയും സ്വകാര്യതയുടെയും അവകാശമാണ് . മുസ്ലിം ലീഗിനെപ്പോലെ വർഗീയ പഴികൾ കേൾക്കേണ്ടി വന്ന ടിപ്പുസുൽത്താൻ കേരളത്തിലെ അത്തരം അവകാശ സമരങ്ങളെ പിന്തുണച്ചിട്ടുണ്ട്.

കീഴാളർക്ക് ക്ഷേത്രപ്രവേശം ലഭിക്കണമെന്ന് തന്നെയായിരുന്നു അക്കാലത്ത് മുസ്ലിം ലീഗ് നിലപാട് എന്ന് പഴയ പത്രക്കടലാസുകൾ പറഞ്ഞു തരും. കോഴിക്കോട് തളിക്ഷേത്ര പ്രവേശത്തിന് വേണ്ടി കീഴാളർ സമരം നടത്തിയപ്പോൾ സമരക്കാരെ സന്ദർശിച്ച് സാമ്പത്തിക സഹായം ഉറപ്പു നൽകിയിട്ടുണ്ടായിരുന്നു അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ .ദ്രവീഡിയരും ദളിതരുമാണ് ഇന്നാട്ടിലെ സെമിറ്റിക് മതവിശ്വാസികളുടെ പൂർവ്വിക തലമുറ എന്ന വർഗബോധം ഒരു യാഥാർത്ഥ്യവുമാണ് .

പക്ഷെ , ഈ മാനമല്ല ശബരിമല രാഷ്ട്രീയം . മതത്തിന്റെ നിർവ്വചനവും നിർവ്വഹണവും ആചാര്യ ബന്ധിതമാണ്. നൈഷ്ടിക ബ്രഹ്മചാരിയായ മണികണ്ഡൻ അയ്യപ്പന്റെ പ്രതിഷ്ഠയെ ആരാധിക്കുന്ന ഇടമാണ് ശബരിമല. ഹൈന്ദവ മതത്തിലെ വൈദികവും താന്ത്രികവുമായ ആചാരമുറകളാണ് അവിടെ നടക്കുന്നത്. പന്ത്രണ്ടാം ശതകമാണ് മണികണ്ഡന്റെ കാലഘട്ടം .ശിവനെ (അയ്യൻ)പരമദൈവമായി ആരാധിക്കുന്ന ശൈവധാരയും മഹാവിഷ്ണുവിനെ (അപ്പൻ) മഹാദൈവമായി പരിഗണിക്കുന്ന വൈഷ്ണവധാരയും തമ്മിൽ സംഘർഷം നടക്കുന്ന ഒരു കാലത്ത് ഇരുപക്ഷത്തേയും ഒരുമിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ‘അയ്യപ്പൻ ‘ രൂപപ്പെടുന്നത്.

ഇത്തരം സ്വകാര്യയിടങ്ങളെ ഇല്ലാതാക്കി എല്ലായിടവും പൊതുവിടമാക്കുക എന്നതാണ് ഇപ്പോഴത്തെ കോടതിവിധിയുടെ അന്ത:സാരം . മാറ് മറക്കാനുള്ള അവകാശം വ്യക്തിനിഷ്ടമാണ്. അവൾ മാറ് മറച്ചത് കൊണ്ട് വേറൊരു വിശ്വാസം വൃണപ്പെടുന്നില്ല. ഭക്തരായ കീഴാളരാണ് നേരത്തെ പ്രവേശന സമരം നടത്തിയത്. ഇപ്പോൾ ഭക്തകളായ സ്ത്രീകൾ പ്രവേശിപ്പിക്കില്ല എന്ന സമരത്തിലാണ്. ലിബറൽ സ്ത്രീകൾ അയ്യപ്പനെ ഞങ്ങൾക്കും കാണാനവകാശമുണ്ട് എന്ന അർത്ഥത്തിൽ വരുന്നത് ഭക്തിയേക്കാൾ രാഷ്ട്രീയമാണ്. അങ്ങനെ ആരാധനാലയങ്ങൾ പൊതു ഇടങ്ങളായാൽ പിന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്രം എന്നതിന്റെ അർത്ഥമെന്താണ് ?
അവർക്ക് വേണമെങ്കിൽ വേറെ മലയിൽ വേറെ അയ്യപ്പനേ പ്രതിഷ്ഠിക്കാൻ മതസ്വാതന്ത്ര്യം ഉണ്ടല്ലോ . അപരന്റെ മൂക്കിന്മുനമ്പിൽ തീരുന്നതാണ് ഏത് സ്വാതന്ത്രവും . ഇപ്പേൾ സ്വകാര്യ സ്ഥാപനങ്ങളിലും ഓഫീസുകളിലുമൊക്കെ എല്ലാ മുറിയില്ല എല്ലാവർക്കും പ്രവേശനമില്ലല്ലോ . അതിൽ അസഹനീയത ഉള്ളവർ കാഷിറക്കി വേറെ സ്ഥാപനം കെട്ടലാണ് ഇന്ത്യയിൽ നടക്കുന്ന വഴി.
നിയമപരമായ പഴുതുകളേക്കാൾ സാമൂഹിക ഭദ്രത ഉറപ്പു വരുത്തുന്ന സോഷ്യൽ നോംസിന് ഇത്തരം ഘട്ടങ്ങളിൽ വലിയ സ്ഥാനമുണ്ട്.
ആരാധനാ സ്വാതന്ത്രങ്ങളും വിശ്വാസ സംരക്ഷണവും പ്രധാനമായവർക്ക് ശബരിമലയിൽ സമരക്കാരേ പിന്തുണക്കേണ്ടിവരൽ സ്വാഭാവികമാണ് . നാളെ മസ്ജിദുകൾക്ക് മുമ്പിൽ സമരം ചെയ്യേണ്ടി വരാതെ നോക്കാൻ സമുദായത്തിലെ തറവാട്ടുകാർക്ക് ബാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending