Video Stories
പി.ബി അബ്ദുല്‍ റസാഖ്: ജനഹൃദയങ്ങളില്‍ ജീവിച്ച പൊതു പ്രവര്‍ത്തകന്‍
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനായിരുന്ന പി.ബി അബ്ദുല്‍ റസാഖ്. ഉത്തര കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, മത രംഗങ്ങളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു അദ്ദേഹം. ജനനേതാവ് എന്ന വാക്കിന്റെ പര്യായമായിരുന്നു ആ വ്യക്തിത്വം. അതുകൊണ്ടാണ്, മത, രാഷ്ട്രീയ ഭേദമന്യേ പൊതുരംഗത്തുള്ളവരും സാധാരണക്കാരും എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ റദ്ദുച്ച എന്ന് വിളിച്ചുപോന്നത്. മഞ്ചേശ്വരത്തും കാസര്‍കോടും ഉള്ളവര്‍ മാത്രമല്ല, കേരളത്തിലൂടനീളം അദ്ദേഹത്തെ അറിയുന്നവര്‍ സ്‌നേഹത്തോടെ അബ്ദുല്‍ റസാഖ് എം.എല്‍.എയെ വിളിച്ചിരുന്നത് അങ്ങനെയാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടൊരിക്കലും മറവിയിലേക്ക് മായാത്ത ഊഷ്മള സൗഹൃദം അദ്ദേഹം പങ്കുവെച്ചിരുന്നു. ലാളിത്യമായിരുന്നു ആ വ്യക്തിത്വത്തിന്റെ ഔന്നത്യം.
അതീവ ലളിതവും സ്‌നേഹ സാന്ദ്രവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍. ഏത് സങ്കിര്‍ണ ഘട്ടത്തേയും നിറപുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാതൃകാ യോഗ്യമായ വ്യക്തിത്വമായി ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന് കാരണം കുലീനവും മനസ്സ് തൊട്ടതുമായ ആ പെരുമാറ്റ രീതികളായിരുന്നു. സപ്തഭാഷാ സംഗമ ഭൂമിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സര്‍വ ജനവിഭാഗങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു. മത-ജാതി വിഭാഗീയതകള്‍ക്കപ്പുറം മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അതിന്റെ ഫലമായാണ് മഞ്ചേശ്വരത്ത് നിന്നുള്ള അദ്ദേഹത്തിന്റെ വിജയം. ഫാസിസത്തിന് വിജയക്കൊടി നാട്ടാന്‍ സര്‍വസന്നാഹങ്ങളോടെയാണ് മഞ്ചേശ്വരത്ത് മറുവിഭാഗം പ്രവര്‍ത്തിച്ചത്. ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മഞ്ചേശ്വരത്ത് തമ്പടിച്ച് നടത്തിയ പ്രവര്‍ത്തനത്തെ അതിജീവിച്ച് ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിജയത്തിലേക്ക് നടന്നടുക്കാന്‍ അബ്ദുറസാഖിനെ സഹായിച്ചത്, അദ്ദേഹത്തിന് ജനങ്ങളിലുണ്ടായിരുന്ന സ്വാധീനം കൊണ്ടാണ്. കര്‍ണാടകത്തില്‍ നിന്ന് വടക്കേ മലബാറിലൂടെ കേരളത്തിലേക്ക് കടക്കാനുള്ള ഫാസിസ്റ്റ് ശ്രമത്തെ ഒരു വന്‍മല പോലെ അതിര്‍ത്തിയില്‍ തന്നെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം.
വികസനമെത്താത്ത മഞ്ചേശ്വരത്തിന്റെ മുക്കുമൂലകളില്‍ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ അദ്ദേഹം ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി വിശ്രമമില്ലാതെ ഓടി നടന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെപോലും ഇത് ബാധിച്ചു. മഞ്ചേശ്വരത്തെ ഓരോ ഗ്രാമത്തിലും അദ്ദേഹം വികസനം എത്തിച്ചു. അവിടത്തെ സാധാരണക്കാരുടെ സന്തോഷത്തിലും സന്താപത്തിലും സന്തതസഹചാരിയായി ഒപ്പം നിന്നു. കല്യാണ വീടുകളിലും മരണ വീടുകളിലും അദ്ദേഹം ഓടിയെത്തി അവരുടെ ആശ്രയവും ആശ്വാസവുമായി.
പ്രതിസന്ധിഘട്ടങ്ങളില്‍ ഉറച്ച മനസ്സോടെ അദ്ദേഹം നിന്നു. ഉത്തര കേരളത്തില്‍ മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ ചെര്‍ക്കളം അബ്ദുല്ല, ഹമീദലി ശംനാട്, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ക്കൊപ്പം കര്‍ത്തവ്യനിരതനായി നിറഞ്ഞുനിന്ന നേതാവായിരുന്നു അബ്ദുറസ്സാഖ്.
താഴെതലം മുതല്‍ ജനങ്ങളുടെ വികാരത്തിനൊപ്പം, നാടിന്റെ നന്മക്കൊപ്പം നിലകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ കേരള നിയമസഭയിലേക്ക് എത്തിച്ചത്. ഉത്തര കേരളത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുറസ്സാഖ് കാട്ടിയ താല്‍പര്യം അനിതര സാധാരണമായിരുന്നു. വടക്കന്‍ കേരളത്തിന്റെ വികാരങ്ങളെ ഭരണസിരാകേന്ദ്രങ്ങളിലെത്തിക്കാന്‍ അവരുടെ തന്നെ സംസാര ഭാഷയുള്‍പ്പെടെ ബഹു ഭാഷകളില്‍ അദ്ദേഹം പ്രയത്‌നിച്ചു. ആര് ഭരിക്കുമ്പോഴും തന്റെ മണ്ഡലത്തില്‍ വികസനമെത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചു. ഭരണകൂടത്തിന്റെ രാഷ്ട്രീയ ഭേദങ്ങള്‍ വികസനമെന്ന മഞ്ചേശ്വരത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയാകാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. രാഷ്ട്രീയ വേലിക്കെട്ടുകള്‍ക്കപ്പുറം ജനാധിപത്യത്തിന്റെ ഉദാത്തതയായിരുന്നു അബ്ദുറസ്സാഖിന്റെ രാഷ്ട്രീയ വ്യക്തിത്വം. അതുകൊണ്ടാണ് തനിക്കെതിരെ എതിരാളികള്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസിനെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടത്. അബ്ദുറസാഖിന്റെ വിജയം കള്ളവോട്ടുകള്‍ കൊണ്ടാണെന്ന വാദം എങ്ങും വിലപ്പോയില്ല. തെരഞ്ഞെടുപ്പ് കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിട്ടാണ് അദ്ദേഹം ജനങ്ങളുടെ അംഗീകാരത്തിനും ആവശ്യങ്ങള്‍ക്കുമൊത്ത് മുന്നേറിയത്.
വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും പിന്തുണയും നല്‍കിപ്പോന്ന അദ്ദേഹം എന്നും പുതു തലമുറയുടെ ആവേശമായിരുന്നു. ഒരു യുവാവിന്റെ പ്രസരിപ്പും ഊര്‍ജ്ജ്വസ്വലതയുമായി അവര്‍ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ചു. രാഷ്ട്രീയ രംഗത്തെന്നപോലെ മത, സാമൂഹിക രംഗങ്ങളിലും നിറഞ്ഞുനിന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്‍ബലമേകി. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും പൊതു സ്ഥാപനങ്ങളുടെയും സമ്മേളനങ്ങളിലും വാര്‍ഷിക പരിപാടികളിലുമെല്ലാം ഒരു വളണ്ടിയറെപോലെ ഓടിനടക്കുന്ന ‘റദ്ദുച്ച’ അനുയായികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആവേശമായിരുന്നു. പദവിയും സമ്പത്തുമൊന്നും അദ്ദേഹത്തിന്റെ ലാളിത്യത്തിനും വിനയത്തിനും മാറ്റ് കുറച്ചില്ല. എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച, ജനങ്ങള്‍ക്കൊപ്പം കഴിഞ്ഞ, ജനപ്രിയനായ പൊതുപ്രവര്‍ത്തകനായിരുന്നു. ഏത് സംഘര്‍ഷ ഘട്ടങ്ങളിലും അസാമാന്യമായ ധീരതയും നയതന്ത്രജ്ഞതയും പ്രകടമാക്കി. ഉത്തരകേരളത്തില്‍ മുസ്‌ലിം ലീഗിന്റെ കരുത്തായിരുന്നു പി.ബി അബ്ദുറസാഖ്. ഫാസിസ്റ്റ് ശക്തികള്‍ ആസൂത്രിതമായി കേരള രാഷ്ട്രീയത്തില്‍ വേരുകള്‍ ആഴ്ത്താന്‍ ശ്രമിക്കുമ്പോള്‍, ഫാസിസത്തിനെതിരെ വന്‍മല പോലെ പ്രതിരോധം തീര്‍ത്ത, ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെ നേര്‍പ്രതിനിധിയായിരുന്ന പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ വേര്‍പാട് കേരള രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

