Connect with us

Video Stories

യുവജനയാത്ര; ഹരിതയൗവനത്തിന്റെ കരുത്ത് തെളിയിച്ച് വയനാടിന്റെ വരവേല്‍പ്പ്

Published

on

കല്‍പ്പറ്റ: വയല്‍നാട്ടിലെ നിരത്തുകളില്‍ പാല്‍ക്കടല്‍ തീര്‍ത്ത് മുസ്്‌ലിംയൂത്ത്‌ലീഗ് യുവജനയാത്ര കല്‍പ്പറ്റയില്‍ സമാപിച്ചു. രാവിലെ പനമരത്ത് നിാരംഭിച്ച യാത്ര വൈകീട്ടോടെ മഹാപ്രവാഹമായാണ് കല്‍പ്പറ്റയിലേക്ക് പ്രവേശിച്ചത്. ആവേശത്തിരയിളക്കിയെത്തിയ യാത്രയെ ഉള്‍കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടുകയായിരുന്നു. വൈറ്റ് ഗാര്‍ഡിന്റെയും മറ്റു വിവിധ കാലാരൂപങ്ങളുടെയും അകമ്പടിയോടെ രാജകീയ വരവേല്‍പ്പാണ് മുസ്്‌ലിം യൂത്ത്‌ലീഗ് യുവ പോരാളികള്‍ക്ക് നല്‍കിയത്. ജാഥയിലും സ്വീകരണ സമ്മേളനങ്ങളിലും കാണപ്പെട്ട വര്‍ദ്ധിച്ച തോതിലുള്ള പ്രവര്‍ത്തകരുടെ പങ്കാളിത്തം ജില്ലയിലെ ഹരിതരാഷ്ട്രീയത്തിന്റെ കരുത്ത് പ്രകടമാക്കുതായിരുന്നു.

പറഞ്ഞുകേട്ടതിനെക്കാള്‍ വലുതാണ് യുവജന യാത്രയെന്ന സത്യമെന്ന് വയനാടിന്റെ വരവേല്‍പ്പില്‍ തിരിച്ചറിഞ്ഞു. പനമരത്ത് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്ത പത്താംദിന യുവജന യാത്രയില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.

കല്‍പ്പറ്റയില്‍ നടന്ന ജില്ലാ തല സമാപനം മുസ്്‌ലിംലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാഥാ നായകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ.ഫിറോസ്, ഡയരക്ടര്‍ എം.എ.സമദ്, കോ ഓര്‍ഡനേറ്റര്‍ നജീബ് കാന്തപുരം, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ.കരീം, ജനറല്‍ സെക്രട്ടറി കെകെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മാഈല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്, സി.കെ സി.കെ.ഹാരിഫ് പ്രസംഗിച്ചു. രാവിലെ പനമരത്ത് നിന്നാരംഭിച്ച യാത്രക്ക് വഴിനീളേ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ റോഡരികില്‍ ജാഥക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.എരനെല്ലൂര്‍ പട്ടികവര്‍ഗ്ഗ കോളനിയിലുള്ളവര്‍ കൂട്ടാമായെത്തിയാണ് ജാഥാ നായകരെ വരവേറ്റത്. പനമരത്ത് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.നിസാര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, ഫാദര്‍ സാജു അരേേശ്ശാരിയില്‍ പ്രസംഗിച്ചു. കമ്പളക്കാട് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി.അഷ്‌റഫലി, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പ്രസംഗിച്ചു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എ പ്രമേയത്തോടെ കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിുമാരംഭിച്ച യാത്ര ഈ മാസം 24ന് തിരുവനന്തപുരത്ത് സമാപിക്കും.

കാട്ടി ഗഫൂര്‍ സ്വാഗതവും വിയപി യുസുഫ് അധ്യക്ഷതയും വഹിച്ചു. കല്‍പ്പറ്റയില്‍ നടന്ന സമാപനയോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാര്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിച്ചു. കെ ഹാരിസ് സ്വാഗതവും സി.കെ ഹാരിഫ് നന്ദിയും പറഞ്ഞു. എം. എ മുഗൃഹമ്മദ് ജമാല്‍, കെ.സി മായിന്‍ ഹാജി, എന്‍.കെ റശീദ്, പി. ഇബ്രാഹിം മാസ്റ്റര്‍സ ടി.മുഹമ്മദ്, സി.മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, എം. മുഹമ്മദ് ബഷീര്‍, യഹ് യാഖാന്‍ തലക്കല്‍, കെ. നൂറുദ്ദീന്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, റസാഖ് കല്‍പ്പറ്റ, പി.പി അ.യ്യൂബ്, എന്‍. നിസാര്‍ അഹമ്മദ്, ടിഹംസ, എം. എ അസൈനാര്‍, പി.കെ അസ്്മത്ത്, വി.എംഅബൂക്കര്‍, ഷമീം പാറക്കണ്ടി, അഡ്വ.എപി മുസ്തഫ, ജാസര്‍ പാലക്കല്‍, പി.കെ സലാം ജാഫര്‍മാസ്റ്റര്‍, കെ.എംതൊടി മുജീബ്, ഉവൈസ് എടവെട്ടന്‍, ആരിഫ് തണലോട്ട്, സി.ടി ഹുനൈസ്, ഹാരിസ് കാട്ടിക്കുളം, അസീസ വേങ്ങൂര്‍, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, ജയന്തി രാജന്‍, കെ.ബി നസീമ, മുനീര്‍ വടകര, അജ്മല്‍ ആറുവാള്‍, പി.വി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഖാദര്‍ മടക്കിമല, വി. അസൈനാര്‍ ഹാജി, അഡ്വ. ഖാലിദ് രാജ, സി. മമ്മി, വിവിധ സര്‍വ്വീസ്, അധ്യാപക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending