Connect with us

Video Stories

പറന്നുയരാന്‍ കണ്ണൂര്‍

Published

on

പിണറായി വിജയന്‍ 

മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂര്‍ത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപ്പിടിക്കുന്ന ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പുനല്‍കാന്‍ അത്യാധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യവും പരിഗണനയുമാണ് ഇതില്‍ പ്രകടമാകുന്നത്. കൊച്ചി മെട്രോക്കുശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്‍കിട അടിസ്ഥാന സൗകര്യപദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ദേശീയപാതാ വികസനം, ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, കൂടംകുളം വൈദ്യുതി ലൈന്‍, കോവളം- ബേക്കല്‍ ദേശീയ ജലപാത, മലയോര-തീരദേശ ഹൈവേകള്‍ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്തവര്‍ഷം പൂര്‍ത്തിയാകും. പ്രളയദുരന്തം നമ്മുടെ വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അവയുടെ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വന്‍കിട പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ടൂറിസം വികസനത്തിനും വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യം അത്യന്താപേക്ഷിതമാണ്. ഈ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.
മികച്ച ആധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തിന്റെ സവിശേഷമായ സൗകര്യമാണ് ‘ഡേ-ഹോട്ടല്‍’. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഇവിടെ സൗകര്യമുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്കും മുറി ലഭിക്കും. അതിനുള്ള വാടകയേ നല്‍കേണ്ടതുള്ളു. ഈ രീതിയില്‍ യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും അനുഭവപ്പെടാത്ത രീതിയിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തത്. സാധാരണ ഗതിയില്‍ വിമാനങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുമാത്രം വിമാനത്താവളം ലാഭകരമായി നടത്താനാവില്ല. അതു കണക്കിലെടുത്ത് വ്യോമയാനത്തിന് പുറമെയുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വിമാനത്താവള കമ്പനി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വരുമാനത്തിന്റെ പകുതിയോളം നോണ്‍ ഏവിയേഷനില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഉത്തര കേരളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനത്തിന് കുതിപ്പ് നല്‍കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയും. 1996ലാണ് വിമാനത്താവളത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലും കീഴല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന മൂര്‍ഖന്‍ പറമ്പില്‍ 2,300 ഏക്കര്‍ സ്ഥലത്താണ് ലോകനിലവാരത്തിലുളള സൗകര്യങ്ങളോടെ വിമാനത്താവളം പൂര്‍ത്തിയാക്കിയത്.
വിമാനത്താവളത്തിന്റെ നടപടികള്‍ ത്വരിതപ്പെടുത്താന്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം സന്തോഷമുണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിനു സഹായവും പിന്തുണയും നല്‍കിയ ധാരാളം പേരുണ്ട്. അവരെയെല്ലാം ഈ അവസരത്തില്‍ സ്മരിക്കുകയാണ്. ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അന്തരിച്ചുപോയ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരെ പ്രത്യേകം ഓര്‍ക്കുന്നു. വലിയ എതിര്‍പ്പുകളെയും പരീക്ഷണങ്ങളെയും നേരിട്ടാണ് വിമാനത്താവളം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ മാറണം എന്ന ദൃഢനിശ്ചയത്തോടെയാണ് ഓരോ തീരുമാനവും എടുത്തത്. റണ്‍വെ ഇപ്പോള്‍ത്തന്നെ 3050 മീറ്ററാണ്. റണ്‍വെ 4000 മീറ്ററായി നീട്ടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ മറ്റ് മൂന്നു വിമാനത്താവളങ്ങള്‍ക്കുമാത്രമേ 4000 മീറ്റര്‍ റണ്‍വെയുളളൂ. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെയും കര്‍ണാടകയില്‍ ഉള്‍പ്പെടുന്ന കുടകിന്റെയും ടൂറിസം വികസനത്തിന് പുതിയ വിമാനത്താവളം വലിയ പ്രയോജനം ചെയ്യും. ഈ മേഖലയില്‍ കൂടുതല്‍ വ്യവസായ നിക്ഷേപം ഉണ്ടാകാനും വിമാനത്താവളം സഹായിക്കും. വിമാനത്താവളത്തിന് ആവശ്യമായ അനുമതികള്‍ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്. പ്രമുഖ അന്താരാഷ്ട്ര വിമാനകമ്പനികള്‍ കണ്ണൂരില്‍നിന്നും സര്‍വീസ് ആരംഭിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ധാരാളം അന്താരാഷ്ട്ര സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദ സഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുള്ള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനും വിമാനത്താവളം വലിയ ഉത്തേജനം നല്‍കും. കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ ടൂറിസം വികസനത്തിന് ബഹുമുഖ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനുചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഈ രീതിയില്‍ കണ്ണൂര്‍ മേഖലയുടെ സര്‍വതോന്മുഖമായ അഭിവൃദ്ധിക്ക് വിമാനത്താവളം സഹായിക്കും. പ്രവാസികള്‍ ധാരാളമുള്ള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. പ്രവാസി കുടുംബങ്ങളുടെ യാത്രാസൗകര്യവും വര്‍ധിക്കും. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം മേഖലകളിലുള്ളവര്‍ക്കും യാത്രക്ക് ഇതു സൗകര്യമാവും. കണ്ണൂര്‍ വരുന്നതോടെ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രക്ക് ഇത്രയും സൗകര്യമുളള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിനകത്തെ യാത്രക്ക് ജനങ്ങള്‍ വിമാനം കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യതയും വന്നിട്ടുണ്ട്.
ഭൂമിയുടെ ദൗര്‍ലഭ്യമാണ് പല വികസന പദ്ധതികള്‍ക്കും തടസ്സമായി നില്‍ക്കുന്നത്. സ്ഥലമെടുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ എതിര്‍പ്പുയരുന്നത് കാണുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവര്‍ക്ക് പരമാവധി നഷ്ടപരിഹാരം അനുവദിച്ചും പുനരധിവാസത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിയും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ വിമാനത്താവളത്തന്റെ കാര്യത്തില്‍ ജനങ്ങളുടെ സഹകരണം എടുത്തുപറയേണ്ടതാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനുതന്നെ മാതൃകയാകുന്ന പാക്കേജാണ് ഇവിടെ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ സ്ഥലമെടുപ്പ് നടപടികള്‍ സുഗമമായി. സ്ഥലത്തിന് സാധ്യമായ ഏറ്റവും നല്ല വില നല്‍കി. വീട് നഷ്ടപ്പെട്ടവര്‍ക്ക് മാറിത്താമസിക്കാനുള്ള സ്ഥലവും സൗകര്യവും അനുവദിച്ചു. വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതും നടപ്പാക്കി. ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ സ്ഥലമെടുപ്പ് പ്രശ്‌നമാകില്ല എന്നാണ് തെളിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending