Connect with us

Video Stories

ആത്മീയതയുടെ നിലാ മഴ പോലെ ഉമ്മത്തിന്റെ ഹൃദയറകളിൽ ദിക്റിന്റെ  ശാന്തി പകർന്ന ഗുരു…

Published

on

ഒരു സുപ്രയിൽ നിന്ന് എഴുന്നേൽകുകയാണ് ശൈഖുനാ,
താഴെ വീണു കിടക്കുന്ന ഒരു പത്തിരിക്കഷ്ണം കണ്ണിൽ പെട്ടു.
ആളുകൾ ചവിട്ടി മണ്ണ് കലർന്ന ആ ഭക്ഷണാവശിഷ്ടം അരുമയോടെ പെറുക്കി കയ്യിലെടുത്തു.
ടാപ്പിലെ വെള്ളത്തിൽ കഴുകിയെടുത്തു.
‘ബിസ്മി..’
ഒട്ടും മടിയില്ലാത്ത ശൈഖുനാ അത് കഴിച്ചു…!!
‘ഭക്ഷണത്തിന്റെ ഏതു തരിയിൽ ആണ് ബറക്കത്തു എന്ന് അറിയില്ല മക്കളെ…!!’
ആയിരം പ്രസംഗങ്ങളെക്കാൾ ഉള്ളുലക്കുന്ന ഒരാവിഷ്‌ക്കാരം..!!

ശൈഖുനാ പള്ളിയിൽ നിന്നിറങ്ങുകയാണ്,
പുറത്തിട്ട ഏതോ ചെരിപ്പിൽ
അവിടന്ന് ചവിട്ടി.
അല്ലാഹ്..!!
എന്നൊരു വിളി ആ ചുണ്ടിൽ മന്ത്രണം പോലെ വന്നു നിന്നു.
പിന്നെ ആ ചെരുപ്പിന്റെ ഉടമസ്ഥനെ
കാത്തു നിന്നു.
അയാൾ വരുന്ന വരെ,
അയാൾ വന്നപ്പോൾ
ശൈഖുനാ പറഞ്ഞു:
‘പൊരുത്തപ്പെടണം..!
ചെരിപ്പിൽ ഞാൻ ചവിട്ടി..!!’

ഏതു ഹൃദയമാണ് ആ നിഷ്കളങ്കത കേട്ട് പൊട്ടിപ്പോകാത്തതു..!?
അതാണെന്റെ മുത്തു അത്തിപ്പറ്റ…!!

ഇരുളിലെ ശരറാന്തൽ പോലെ ഉമ്മത്തിന്റെ തമസ്സിന്റെ ഗഹ്വരങ്ങളിൽ വെളിച്ചം പകർന്ന ആത്മ ഗുരു..!!
മിഷ്ക്കാത്തിലെ സുജായയിൽ മിനിഞ്ഞു കത്തുന്ന മിസ്ബാഹ് പോലെ…
തഖ്‌വയുടെ മഴവില്ലഴകിൽ
സ്ഫുടം ചെയ്ത ആ സുകൃതം…
അനശ്വരമായ വെളിച്ചത്തിലേക് യാത്രയായിരിക്കുന്നു..!!

ഗുരു യാത്രയായിരിക്കുന്നു..!
ആത്മീയതയുടെ നിലാ മഴ പോലെ ഉമ്മത്തിന്റെ ഹൃദയറകളിൽ ദിക്റിന്റെ
ശാന്തി പകർന്ന ഗുരു…
വർത്തമാന കാലം കണ്ട നിഷ്കളങ്കതയുടെ ആൾരൂപം..
അവധൂതനെ പോലെ നമുക്കിടയിൽ
ജീവിച്ച സാരഥ്യം….
മനസ്സിൽ തട്ടുന്ന വാക്കുകളിൽ പ്രാർത്ഥന സായൂജ്യമാകിയ സാന്നിധ്യം…!!

സുലൂക്കിന്റെ വഴികളിൽ
ചുണ്ടുകളിൽ ദിക്റും,
ഹൃത്തടത്തിൽ ഫിക്റും,
ജീവിതത്തിൽ ഫിക്റും
ചേർത്തു വെച്ച അവധൂതൻ…!!

ജാടകളുടെ ഉടയാടകൾ
വാരിപ്പുണരുന്ന വർത്തമാനകാലത്തു
നിസ്വ ജീവിതം കൊണ്ട് വിസ്മയം
സൃഷ്ടിച്ചു ശൈഖുനാ…

അന്വേഷങ്ങളുടെ ആത്മയാനം കയറി അത്തിപ്പറ്റയിലേക് പങ്കായമെറിയാൻ
എത്ര ആശിഖുകളുണ് കടൽ തിരകൾ മുറിച്ചു കടന്നത്…
ഒടുവിൽ ആ കപ്പലും തീരം വിടുകയാണ്..
തിരകൾ മാത്രം ബാക്കി.
അനാഥമായ തീരവും..

വിശുദ്ധിയുടെ തണൽ മരങ്ങൾ ഓരോന്നായി വിട പറയുകയാണ്‌..
പ്രശ്നങ്ങളുടെ കനൽ ചൂടിൽ ഉമ്മത്തിന് കയറി നിൽക്കാൻ തണൽ ചില്ലകൾ നീട്ടി അവർ…
ഒടുവിൽ യാത്രയായി..

നാളെ മഹ്ഷറിൽ
“മോനേ,നിന്നെ ഞാൻ അറിയുമെടാ..!!”
എന്നൊരു വിളി..!!
അത് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്…
ആ വഴിയേ പിൻപറ്റിയതിനു പകരം
അതെ ഞങ്ങൾക്കു വേണ്ടൂ….
അല്ലാഹുവേ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ..
ബഷീർ ഫൈസി ദേശമംഗലം 

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending