Connect with us

Video Stories

ആത്മീയതയുടെ നിലാ മഴ പോലെ ഉമ്മത്തിന്റെ ഹൃദയറകളിൽ ദിക്റിന്റെ  ശാന്തി പകർന്ന ഗുരു…

Published

on

ഒരു സുപ്രയിൽ നിന്ന് എഴുന്നേൽകുകയാണ് ശൈഖുനാ,
താഴെ വീണു കിടക്കുന്ന ഒരു പത്തിരിക്കഷ്ണം കണ്ണിൽ പെട്ടു.
ആളുകൾ ചവിട്ടി മണ്ണ് കലർന്ന ആ ഭക്ഷണാവശിഷ്ടം അരുമയോടെ പെറുക്കി കയ്യിലെടുത്തു.
ടാപ്പിലെ വെള്ളത്തിൽ കഴുകിയെടുത്തു.
‘ബിസ്മി..’
ഒട്ടും മടിയില്ലാത്ത ശൈഖുനാ അത് കഴിച്ചു…!!
‘ഭക്ഷണത്തിന്റെ ഏതു തരിയിൽ ആണ് ബറക്കത്തു എന്ന് അറിയില്ല മക്കളെ…!!’
ആയിരം പ്രസംഗങ്ങളെക്കാൾ ഉള്ളുലക്കുന്ന ഒരാവിഷ്‌ക്കാരം..!!

ശൈഖുനാ പള്ളിയിൽ നിന്നിറങ്ങുകയാണ്,
പുറത്തിട്ട ഏതോ ചെരിപ്പിൽ
അവിടന്ന് ചവിട്ടി.
അല്ലാഹ്..!!
എന്നൊരു വിളി ആ ചുണ്ടിൽ മന്ത്രണം പോലെ വന്നു നിന്നു.
പിന്നെ ആ ചെരുപ്പിന്റെ ഉടമസ്ഥനെ
കാത്തു നിന്നു.
അയാൾ വരുന്ന വരെ,
അയാൾ വന്നപ്പോൾ
ശൈഖുനാ പറഞ്ഞു:
‘പൊരുത്തപ്പെടണം..!
ചെരിപ്പിൽ ഞാൻ ചവിട്ടി..!!’

ഏതു ഹൃദയമാണ് ആ നിഷ്കളങ്കത കേട്ട് പൊട്ടിപ്പോകാത്തതു..!?
അതാണെന്റെ മുത്തു അത്തിപ്പറ്റ…!!

ഇരുളിലെ ശരറാന്തൽ പോലെ ഉമ്മത്തിന്റെ തമസ്സിന്റെ ഗഹ്വരങ്ങളിൽ വെളിച്ചം പകർന്ന ആത്മ ഗുരു..!!
മിഷ്ക്കാത്തിലെ സുജായയിൽ മിനിഞ്ഞു കത്തുന്ന മിസ്ബാഹ് പോലെ…
തഖ്‌വയുടെ മഴവില്ലഴകിൽ
സ്ഫുടം ചെയ്ത ആ സുകൃതം…
അനശ്വരമായ വെളിച്ചത്തിലേക് യാത്രയായിരിക്കുന്നു..!!

ഗുരു യാത്രയായിരിക്കുന്നു..!
ആത്മീയതയുടെ നിലാ മഴ പോലെ ഉമ്മത്തിന്റെ ഹൃദയറകളിൽ ദിക്റിന്റെ
ശാന്തി പകർന്ന ഗുരു…
വർത്തമാന കാലം കണ്ട നിഷ്കളങ്കതയുടെ ആൾരൂപം..
അവധൂതനെ പോലെ നമുക്കിടയിൽ
ജീവിച്ച സാരഥ്യം….
മനസ്സിൽ തട്ടുന്ന വാക്കുകളിൽ പ്രാർത്ഥന സായൂജ്യമാകിയ സാന്നിധ്യം…!!

സുലൂക്കിന്റെ വഴികളിൽ
ചുണ്ടുകളിൽ ദിക്റും,
ഹൃത്തടത്തിൽ ഫിക്റും,
ജീവിതത്തിൽ ഫിക്റും
ചേർത്തു വെച്ച അവധൂതൻ…!!

ജാടകളുടെ ഉടയാടകൾ
വാരിപ്പുണരുന്ന വർത്തമാനകാലത്തു
നിസ്വ ജീവിതം കൊണ്ട് വിസ്മയം
സൃഷ്ടിച്ചു ശൈഖുനാ…

അന്വേഷങ്ങളുടെ ആത്മയാനം കയറി അത്തിപ്പറ്റയിലേക് പങ്കായമെറിയാൻ
എത്ര ആശിഖുകളുണ് കടൽ തിരകൾ മുറിച്ചു കടന്നത്…
ഒടുവിൽ ആ കപ്പലും തീരം വിടുകയാണ്..
തിരകൾ മാത്രം ബാക്കി.
അനാഥമായ തീരവും..

വിശുദ്ധിയുടെ തണൽ മരങ്ങൾ ഓരോന്നായി വിട പറയുകയാണ്‌..
പ്രശ്നങ്ങളുടെ കനൽ ചൂടിൽ ഉമ്മത്തിന് കയറി നിൽക്കാൻ തണൽ ചില്ലകൾ നീട്ടി അവർ…
ഒടുവിൽ യാത്രയായി..

നാളെ മഹ്ഷറിൽ
“മോനേ,നിന്നെ ഞാൻ അറിയുമെടാ..!!”
എന്നൊരു വിളി..!!
അത് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്…
ആ വഴിയേ പിൻപറ്റിയതിനു പകരം
അതെ ഞങ്ങൾക്കു വേണ്ടൂ….
അല്ലാഹുവേ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ..
ബഷീർ ഫൈസി ദേശമംഗലം 

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending