Video Stories
സംവരണ നിഷേധത്തിന്റെ മതില്

ടി.പി.എം ബഷീര്‍
കെ.എ.എസിലെ സംവരണ നഷ്ടത്തിനെതിരെ പിന്നാക്ക സംഘടനകളും പട്ടികജാതി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും സംവരണവിരുദ്ധ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം തേടി. കെ.എ.എസ് കേഡറിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് മത്സര പരീക്ഷയിലൂടെ ആയതിനാല്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നല്‍കണമെന്നായിരുന്നു നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിന്റെ നിയമോപദേശം. ഇത് മുഖ്യമന്ത്രിക്ക് സ്വീകാര്യമായില്ല. കെ.എ.എസ് നിയമനങ്ങളില്‍ രണ്ട്, മൂന്ന് ധാരകളില്‍ സംവരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന് നിയമത്തിലെ 9 (സി) വകുപ്പ് പ്രകാരം ചെയര്മാന് പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് പ്രസിഡണ്ട് എ.എം അബൂബക്കര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്. പക്ഷേ ഇതും മുഖ്യമന്ത്രി പരിഗണിച്ചില്ല.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാംഗവുമായ അഡ്വ. കെ. സോമപ്രസാദ് കെ.എ.എസില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ നിവേദനം മുഖ്യമന്ത്രിയുടെ കത്ത് സഹിതം അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ നിയമോപദേശത്തിന് നല്കി. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശം തള്ളിയാണ് മുഖ്യമന്ത്രി എ.ജിയുടെ ഉപദേശം തേടിയത്. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് മാത്രമേ സംവരണം നല്‍കേണ്ടതുള്ളൂ എന്നും ബൈ ട്രാന്‍സ്ഫര്‍, ബൈ പ്രമോഷന് തസ്തികകള്‍ക്ക് സംവരണം ബാധകമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്കി. പുതിയ കേഡറിലേക്ക് പുതിയ അപേക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമനമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും സാധാരണ ഗതിയിലുള്ള പ്രമോഷന് നിയമനമെന്ന പരിഗണനയില്‍ ഇവ്വിധമൊരു നിയമോപദേശം നല്‍കുകയുമാണ് എ.ജി ചെയ്തത്. ‘വൈദ്യന് വിധിച്ചതും രോഗി ഇച്ഛിച്ചതും പാല്’ എന്ന മട്ടില്‍ എ.ജിയുടെ നിയമോപദേശം മുഖ്യമന്ത്രിക്ക് സ്വീകാര്യമായി.
കെ.എ.എസ് കേഡറില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ നഷ്ടം നേരിടുന്നത് സംബന്ധിച്ച് പട്ടിക വിഭാഗ കമ്മീഷന് ചെയര്മാന് കെ.എ.എസില്‍ നിന്ന് സംവരണ വിഭാഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഇത് സംവരണാധിപത്യ തീരുമാനമാണെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി ഇതും മുഖവിലക്കെടുത്തില്ല. ഏറ്റവും ഒടുവില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എ.എസിലെ സംവരണ നിഷേധം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ സംവരണ വിരുദ്ധ നിലപാട് ഒന്നുകൂടി വ്യക്തമായി. ‘കെ.എ.എസ് ചട്ടങ്ങള്‍ അനുസരിച്ച് നേരിട്ടും, തസ്തിക മാറ്റം മുഖേനയും മാത്രമാണ് നിയമനം നടക്കുക. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് പൊതുസംവരണ തത്വങ്ങള്‍ ബാധകമാണ്. എന്നാല്‍ പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസ് തസ്തിക മാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ സംവരണം ബാധകമല്ല’. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തസ്തികമാറ്റ പ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ കമ്മീഷന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും നിര്‍ദ്ദേശം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യക്കുറവ് ഉണ്ടെങ്കില്‍ അത് നികത്തുന്നതിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ സംവിധാനമുണ്ടെന്നും അത് കെ.എ.എസിനും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പോലെ ഗൗരവമേറിയ ഒരു പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി സമീപിക്കുന്നതെന്ന് ഈ മറുപടിയില്‍ നിന്ന് വ്യക്തമാണ്. പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നിലവിലുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നാക്ക സമുദായങ്ങളുടെ കാര്യത്തില്‍ പൂര്‍ണ നിശബ്ദനാണ്. സംവരണം നിലവിലുണ്ടായിട്ടും പിന്നാക്ക സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ട തസ്തികകളുടെ കണക്ക് പറയുന്ന നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് നമ്മുടെ മുമ്പിലുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കും നിരവധി തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രാതിനിധ്യക്കുറവ് ഉണ്ടായാല്‍ നികത്തുന്നതിലല്ല, കെ.എ.എസ് പോലുള്ള പുതിയ കേഡറില്‍ സംവരണം പൂര്‍ണമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രിയുടെ നിയമപരമായ ബാധ്യത. കെ.എ.എസിലെ സംവരണ നിഷേധം പുനഃപരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നല്‍കണമെന്നും തസ്തിക മാറ്റത്തിന് സംവരണം വേണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തള്ളിക്കളയണമെന്നും ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കെ.എ.എസിലെ സംവരണ നിഷേധത്തെപ്പറ്റി ചര്‍ച്ച സംഘടിപ്പിക്കാന്‍ പട്ടികജാതി-വര്‍ഗ കമ്മീഷന് യോഗം വിളിച്ചത് ഡിസംബര്‍ ഒന്നിനായിരുന്നു. ചര്‍ച്ച നടന്നാല്‍ സര്‍ക്കാറിന്റെ സംവരണ വിരുദ്ധത തിരിച്ചറിയപ്പെടും എന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രസ്തുത യോഗം മാറ്റിവെപ്പിക്കുകയും അതേദിവസം ‘നവോത്ഥാന’ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘നവോത്ഥാന’ സംഘടനകളുടെ പട്ടികയില്‍ ഹിന്ദു സമുദായത്തിലെ പിന്നാക്കക്കാരും പട്ടികജാതി-വര്‍ഗ സംഘടനകളെയുമാണ് ഉള്‍പ്പെടുത്തിയത്. സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പിന്നാക്ക-പട്ടിക സംഘടനകളുടെ യോജിച്ച മുന്നേറ്റം തടയുക എന്ന ലക്ഷ്യവും വനിതാമതിലിനുള്ളതായി സംശയിക്കേണ്ടതുണ്ട്.
കേരളീയ നവോത്ഥാനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുണ്ടെന്നിരിക്കെ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയും ഈഴവ-പട്ടിക വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തിയും ഉയര്‍ത്തുന്ന ഈ മതിലിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്‍.എസ്.എസ് വനിതാമതിലിനോട് ‘സമദൂരം’ പാലിക്കുന്നത് എന്നതും ശങ്കാജനകമാണ്. ‘നവോത്ഥാന’ സംഘടനകളുടെ യോഗത്തില്‍ കെ.എ.എസിലെ സംവരണ നിഷേധം ചിലര്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേട്ടഭാവം നടിച്ചില്ല എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണാവകാശം ആസൂത്രിതമായി നിഷേധിക്കുന്ന മാര്‍ക്സിസ്റ്റ് സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പുതിയ പോരാട്ടങ്ങളുടെ പോര്‍മുഖം അനിവാര്യമാണ്. ശബരിമല വിവാദത്തിന്റെയും വനിതാ മതില് നിര്‍മ്മാണത്തിന്റെയും ബഹളത്തില്‍ നീതി നിഷേധത്തിന്റെ വഞ്ചനാത്മകത തിരിച്ചറിയപ്പെടാതെ പോകരുത്. പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ അവകാശം നിഷേധിച്ച് നവോത്ഥാനം സൃഷ്ടിക്കാനാവുകയില്ല. അതിന്റെ അനന്തരഫലം അധഃപതനമാണ്. (അവസാനിച്ചു)
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
-
kerala3 days ago
എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി