Connect with us

Video Stories

സംവരണ നിഷേധത്തിന്റെ മതില്‍

Published

on

ടി.പി.എം ബഷീര്‍

കെ.എ.എസിലെ സംവരണ നഷ്ടത്തിനെതിരെ പിന്നാക്ക സംഘടനകളും പട്ടികജാതി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും സംവരണവിരുദ്ധ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം തേടി. കെ.എ.എസ് കേഡറിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് മത്സര പരീക്ഷയിലൂടെ ആയതിനാല്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നല്‍കണമെന്നായിരുന്നു നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിന്റെ നിയമോപദേശം. ഇത് മുഖ്യമന്ത്രിക്ക് സ്വീകാര്യമായില്ല. കെ.എ.എസ് നിയമനങ്ങളില്‍ രണ്ട്, മൂന്ന് ധാരകളില്‍ സംവരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ 9 (സി) വകുപ്പ് പ്രകാരം ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് എ.എം അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്. പക്ഷേ ഇതും മുഖ്യമന്ത്രി പരിഗണിച്ചില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാംഗവുമായ അഡ്വ. കെ. സോമപ്രസാദ് കെ.എ.എസില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ നിവേദനം മുഖ്യമന്ത്രിയുടെ കത്ത് സഹിതം അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ നിയമോപദേശത്തിന് നല്‍കി. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശം തള്ളിയാണ് മുഖ്യമന്ത്രി എ.ജിയുടെ ഉപദേശം തേടിയത്. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് മാത്രമേ സംവരണം നല്‍കേണ്ടതുള്ളൂ എന്നും ബൈ ട്രാന്‍സ്ഫര്‍, ബൈ പ്രമോഷന്‍ തസ്തികകള്‍ക്ക് സംവരണം ബാധകമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. പുതിയ കേഡറിലേക്ക് പുതിയ അപേക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമനമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും സാധാരണ ഗതിയിലുള്ള പ്രമോഷന്‍ നിയമനമെന്ന പരിഗണനയില്‍ ഇവ്വിധമൊരു നിയമോപദേശം നല്‍കുകയുമാണ് എ.ജി ചെയ്തത്. ‘വൈദ്യന്‍ വിധിച്ചതും രോഗി ഇച്ഛിച്ചതും പാല്‍’ എന്ന മട്ടില്‍ എ.ജിയുടെ നിയമോപദേശം മുഖ്യമന്ത്രിക്ക് സ്വീകാര്യമായി.
കെ.എ.എസ് കേഡറില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ നഷ്ടം നേരിടുന്നത് സംബന്ധിച്ച് പട്ടിക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ കെ.എ.എസില്‍ നിന്ന് സംവരണ വിഭാഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഇത് സംവരണാധിപത്യ തീരുമാനമാണെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി ഇതും മുഖവിലക്കെടുത്തില്ല. ഏറ്റവും ഒടുവില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എ.എസിലെ സംവരണ നിഷേധം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ സംവരണ വിരുദ്ധ നിലപാട് ഒന്നുകൂടി വ്യക്തമായി. ‘കെ.എ.എസ് ചട്ടങ്ങള്‍ അനുസരിച്ച് നേരിട്ടും, തസ്തിക മാറ്റം മുഖേനയും മാത്രമാണ് നിയമനം നടക്കുക. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് പൊതുസംവരണ തത്വങ്ങള്‍ ബാധകമാണ്. എന്നാല്‍ പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസ് തസ്തിക മാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ സംവരണം ബാധകമല്ല’. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തസ്തികമാറ്റ പ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ കമ്മീഷന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും നിര്‍ദ്ദേശം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യക്കുറവ് ഉണ്ടെങ്കില്‍ അത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സംവിധാനമുണ്ടെന്നും അത് കെ.എ.എസിനും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പോലെ ഗൗരവമേറിയ ഒരു പ്രശ്‌നത്തെ എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി സമീപിക്കുന്നതെന്ന് ഈ മറുപടിയില്‍ നിന്ന് വ്യക്തമാണ്. പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിലവിലുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നാക്ക സമുദായങ്ങളുടെ കാര്യത്തില്‍ പൂര്‍ണ നിശബ്ദനാണ്. സംവരണം നിലവിലുണ്ടായിട്ടും പിന്നാക്ക സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ട തസ്തികകളുടെ കണക്ക് പറയുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നമ്മുടെ മുമ്പിലുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കും നിരവധി തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രാതിനിധ്യക്കുറവ് ഉണ്ടായാല്‍ നികത്തുന്നതിലല്ല, കെ.എ.എസ് പോലുള്ള പുതിയ കേഡറില്‍ സംവരണം പൂര്‍ണമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രിയുടെ നിയമപരമായ ബാധ്യത. കെ.എ.എസിലെ സംവരണ നിഷേധം പുനഃപരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നല്‍കണമെന്നും തസ്തിക മാറ്റത്തിന് സംവരണം വേണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തള്ളിക്കളയണമെന്നും ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കെ.എ.എസിലെ സംവരണ നിഷേധത്തെപ്പറ്റി ചര്‍ച്ച സംഘടിപ്പിക്കാന്‍ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ യോഗം വിളിച്ചത് ഡിസംബര്‍ ഒന്നിനായിരുന്നു. ചര്‍ച്ച നടന്നാല്‍ സര്‍ക്കാറിന്റെ സംവരണ വിരുദ്ധത തിരിച്ചറിയപ്പെടും എന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രസ്തുത യോഗം മാറ്റിവെപ്പിക്കുകയും അതേദിവസം ‘നവോത്ഥാന’ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘നവോത്ഥാന’ സംഘടനകളുടെ പട്ടികയില്‍ ഹിന്ദു സമുദായത്തിലെ പിന്നാക്കക്കാരും പട്ടികജാതി-വര്‍ഗ സംഘടനകളെയുമാണ് ഉള്‍പ്പെടുത്തിയത്. സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പിന്നാക്ക-പട്ടിക സംഘടനകളുടെ യോജിച്ച മുന്നേറ്റം തടയുക എന്ന ലക്ഷ്യവും വനിതാമതിലിനുള്ളതായി സംശയിക്കേണ്ടതുണ്ട്.
കേരളീയ നവോത്ഥാനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുണ്ടെന്നിരിക്കെ മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയും ഈഴവ-പട്ടിക വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തിയും ഉയര്‍ത്തുന്ന ഈ മതിലിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്‍.എസ്.എസ് വനിതാമതിലിനോട് ‘സമദൂരം’ പാലിക്കുന്നത് എന്നതും ശങ്കാജനകമാണ്. ‘നവോത്ഥാന’ സംഘടനകളുടെ യോഗത്തില്‍ കെ.എ.എസിലെ സംവരണ നിഷേധം ചിലര്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേട്ടഭാവം നടിച്ചില്ല എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണാവകാശം ആസൂത്രിതമായി നിഷേധിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പുതിയ പോരാട്ടങ്ങളുടെ പോര്‍മുഖം അനിവാര്യമാണ്. ശബരിമല വിവാദത്തിന്റെയും വനിതാ മതില്‍ നിര്‍മ്മാണത്തിന്റെയും ബഹളത്തില്‍ നീതി നിഷേധത്തിന്റെ വഞ്ചനാത്മകത തിരിച്ചറിയപ്പെടാതെ പോകരുത്. പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ അവകാശം നിഷേധിച്ച് നവോത്ഥാനം സൃഷ്ടിക്കാനാവുകയില്ല. അതിന്റെ അനന്തരഫലം അധഃപതനമാണ്. (അവസാനിച്ചു)

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending