Connect with us

Video Stories

പ്രിയങ്കരം

Published

on


ജനിച്ചത് വെള്ളിക്കരണ്ടി കൊണ്ടാണെങ്കിലും വളര്‍ന്നത് സ്‌നേഹത്തിന്റെ കുളിര്‍മഴയിലും പ്രതിസന്ധികളുടെ അഗ്നിശാലയിലുമാണ്്. അച്ഛമ്മയെ അനുസ്മരിപ്പിക്കുന്ന തലനാരിഴയ്ക്കും നാസികത്തിനും നറുപുഞ്ചിരിക്കുമപ്പുറം എപ്പോഴും പക്ഷേ ഒരുതരം നീറ്റല്‍ ഉള്ളിലെവിടെയോ തളംകെട്ടിക്കിടപ്പുണ്ട്. പ്രിയങ്കരമായിരുന്നില്ല എന്നും ആ ജീവിതം. ഒരു െൈകകൊണ്ട് തന്നയാള്‍ എന്നും മറ്റേ കൈകൊണ്ട് എടുത്തുകൊണ്ടേയിരുന്നു. പ്രസവിച്ചത് യൂറോപ്യന്‍ രക്തത്തിലാണെങ്കിലും പിറന്നുവീണത് ലോകം കണ്ട ഉരുക്കുവനിതയുടെ മടിത്തട്ടിലേക്കാണ്. സ്വന്തം വീട്ടിനേക്കാള്‍ സഹോദരനുമൊത്ത് തീന്‍മൂര്‍ത്തി ഭവനിലെ സോഫകളിലാണ് കൂടുതല്‍ സമയവും ചാടിമറിഞ്ഞത്. ഭര്‍തൃവിയോഗവും ഇളയമരുമകളുടെ ശാഠ്യവുമൊക്കെക്കൊണ്ട് മൂത്തമരുമകളെയും കുട്ടികളെയും ആശ്രയിച്ച ഇന്ദിരാഗാന്ധിയുടെ വാല്‍സല്യം മുഴുവന്‍ അനുഭവിക്കാന്‍ ഭാഗ്യംകിട്ടി നെഹ്‌റുകുടുംബത്തിലെ ഈ ഇളമുറക്കാരിക്ക്. പൈലറ്റും പ്രധാനമന്ത്രിയുമായ പിതാവിന്റെ വേണ്ടുവോളം പരിലാളനയും.
പ്രതിപക്ഷ പ്രക്ഷോഭം, അടിയന്തരാവസ്ഥ, സുപ്രീംകോടതിവിധി, പ്രധാനമന്ത്രി പദത്തില്‍നിന്ന് അച്ഛമ്മയുടെയും അച്ഛന്റെയും പുറത്താകല്‍, ഹൃദയം നുറുക്കിയ ആ രണ്ട് മരണങ്ങള്‍… ആധുനിക ഇന്ത്യന്‍ ഭരണ രാഷ്ട്രീയചരിത്രത്തോടൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു അവക്കൊക്കെ മൂകസാക്ഷിയായി. പന്ത്രണ്ടാം വയസ്സില്‍ അച്ഛമ്മ വെടിയേറ്റ് വീഴുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ ആഘാതമായി അത്. അധികം വൈകാതെ പത്തൊമ്പതാം വയസ്സില്‍ വല്‍സല പിതാവിന്റെ ദാരുണാന്ത്യവും ഇടിത്തീപോലെ പ്രിയങ്കയെ തേടിയെത്തി. പിന്നെ അമ്മയ്ക്കും സഹോദരനും താങ്ങായി കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ധാത്രിയുമായി അവരുടെ നിഴലായി എന്നും കൂടെനിന്നു.’അമ്പത്തഞ്ചിഞ്ച് നെഞ്ചല്ല, അതിനുള്ളില്‍ അത്യാവശ്യം വേണ്ടത് ജനങ്ങളുടെ വേദന അറിയുന്നൊരു മനസ്സാണ്.’ മോദിയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ രാഷ്ട്രീയത്തിലെ ഈ വനിതാനേതാവിന്റെ ജാതകമായി. ഇരുപത്തഞ്ചാം വയസ്സില്‍ വിവാഹം. ഡല്‍ഹിയിലെ വലിയ ബിസിനസ് തറവാട്ടിലേക്കായിരുന്നു കൈപിടിച്ചുകയറിയത്. അതോടെ പ്രിയങ്ക ഗാന്ധി പ്രിയങ്ക വാദ്രയായി. രാഷ്ട്രീയ ശത്രുക്കള്‍ വെറുതെ ഇരിക്കുമോ. വാദ്രയെ കുടുക്കാനായി അവര്‍ പല വഴികള്‍ ആലോചിച്ചതില്‍ കിട്ടിയത് ഹരിയാനയില്‍ റോബര്‍ട്ട് വാദ്ര വാങ്ങിയ ഭൂമി. അപ്പനപ്പൂപ്പന്മാര്‍ രാജ്യത്തിനും ജനതക്കും വേണ്ടി അനുഷ്ഠിച്ച കര്‍മകാണ്ഡം മഹാഭാരതകഥയോളം വരും. എന്നിട്ടും സര്‍വം സഹിച്ച് കുടുംബിനിയായി വീടിനകത്ത് കഴിച്ചുകൂട്ടി. മക്കളായ മിറായയെയും റൈഹാനെയും പെറ്റ് പൊന്നുപോലെ നോക്കിവളര്‍ത്തി. 2004 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മാതാവിനും സഹോദരനും വേണ്ടി ഇറങ്ങിയ പ്രിയങ്ക എന്ന രാഷ്ട്രീയക്കാരിയില്‍ നാല്‍പതുകഴിഞ്ഞ ഇന്ത്യക്കാര്‍ പഴയ ഇന്ദിരയെ കണ്ടു. അച്ഛമ്മയുമായി കളിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ടവര്‍ ഈ കുരുന്നില്‍ ഭാവി നേതാവിനെ നേരത്തെതന്നെ കണ്ടിരുന്നുവെങ്കിലും പ്രിയങ്ക പലപ്പോഴും തന്നെ അന്വേഷിച്ചെത്തിയ കോണ്‍ഗ്രസുകാരോട് അമ്മയെപോലെ ആവര്‍ത്തിച്ചുപറഞ്ഞു: ‘നോ’. കാരണം ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും ദാരുണമരണങ്ങള്‍ നേരിട്ടനുഭവിച്ച് ചിറകറ്റ ഇറ്റലിക്കാരിക്ക് തൊട്ടതിലെല്ലാം ഭയമായിരുന്നു. അവര്‍ രാഹുലിനോട് സമ്മതം മൂളിയെങ്കിലും ഇനിയുമൊരു ദുരന്തം കൂടി താങ്ങാനാവില്ലെന്ന് പ്രിയമകളോട് തുറന്നുപറഞ്ഞു. പക്ഷേ രാജ്യം കരാളകാലത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന തിരിച്ചറിവില്‍ നൂറ്റിമുപ്പത് കോടി ജനതയും വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ രക്ഷിക്കാന്‍ താന്‍കൂടി വേണമെന്ന് പ്രിയങ്കയും നിശ്ചയിച്ചു. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്തുതന്നെ പത്താം ജനപഥത്തിലെ അന്ത:പുരങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ നോക്കാമെന്നായിരുന്നു മറുപടി.
1972ല്‍ ജനനം. വിദ്യാഭ്യാസം ഡല്‍ഹിയിലെ ജീസസ് മേരി മോഡല്‍ സ്‌കൂള്‍ കോണ്‍വന്റിലും കോളജിലും. മന:ശാസ്ത്രമാണ് ബിരുദ വിഷയമെന്നതിനാല്‍ ആളുകളുടെ മനോവ്യാപാരം പെട്ടെന്ന് പിടികിട്ടും. 2010ല്‍ ബുദ്ധമതത്തില്‍ ബിരുദാനന്തരബിരുദവുമെടുത്തു. പിന്നീട് ബുദ്ധമതത്തോട് ആഭിമുഖ്യം തോന്നി അതില്‍ ചേര്‍ന്നു. പാഴ്‌സി മതക്കാരാണെങ്കിലും മത കാര്യങ്ങളില്‍ അത്ര നിഷ്‌കര്‍ഷ ഉള്ളവരല്ല സോഷ്യലിസ്റ്റായ നെഹ്‌റുവിന്റെ പേരക്കിടാങ്ങള്‍. ജനങ്ങളാണ് രാഷ്ട്രീയത്തേക്കാള്‍ തന്നെ പിടിച്ചുവലിക്കുന്നത്. രാഷ്ട്രീയത്തിലില്ലെങ്കിലും അവര്‍ക്കുവേണ്ടി താനുണ്ടാകുമെന്ന് പ്രിയങ്ക ഒരഭിമുഖത്തില്‍ പറഞ്ഞത് നെഹ്‌റുകുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ചുതന്നെ. നാല്‍പത്തേഴാം വയസ്സില്‍ 2019 ജനുവരി 23ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരിലൊളാക്കി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്ചരിത്രം വഴിമാറുകയാണെന്ന തോന്നലാണ് പരക്കെ. കിഴക്കന്‍ യു.പിയുടെ ചുമതലയാണെങ്കിലും പ്രിയങ്കയെ ഭാവി പ്രധാനമന്ത്രിയായാണ് പലരും ഇപ്പോള്‍ കാണുന്നത്. പ്രിയങ്കക്ക് ആ തസ്തിക പോരെന്ന് ബി.ജെ.പി വക്താവിനുപോലും പറയേണ്ടിവന്നതില്‍ അതുണ്ട്. സഹോദര-സഹോദര സമവാക്യം രാഷ്ട്രീയത്തിലെ അപൂര്‍വതയാണ്. വര്‍ഗീയ തീ തുപ്പുന്ന സമകാലിക ഇന്ത്യയില്‍ പ്രിയങ്കയുടെ വരവ് അതുകൊണ്ട് ഒരൊന്നൊന്നര വരവുതന്നെ; പ്രിയതരവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending