Video Stories
പ്രിയങ്കരം

ജനിച്ചത് വെള്ളിക്കരണ്ടി കൊണ്ടാണെങ്കിലും വളര്‍ന്നത് സ്‌നേഹത്തിന്റെ കുളിര്‍മഴയിലും പ്രതിസന്ധികളുടെ അഗ്നിശാലയിലുമാണ്്. അച്ഛമ്മയെ അനുസ്മരിപ്പിക്കുന്ന തലനാരിഴയ്ക്കും നാസികത്തിനും നറുപുഞ്ചിരിക്കുമപ്പുറം എപ്പോഴും പക്ഷേ ഒരുതരം നീറ്റല്‍ ഉള്ളിലെവിടെയോ തളംകെട്ടിക്കിടപ്പുണ്ട്. പ്രിയങ്കരമായിരുന്നില്ല എന്നും ആ ജീവിതം. ഒരു െൈകകൊണ്ട് തന്നയാള്‍ എന്നും മറ്റേ കൈകൊണ്ട് എടുത്തുകൊണ്ടേയിരുന്നു. പ്രസവിച്ചത് യൂറോപ്യന്‍ രക്തത്തിലാണെങ്കിലും പിറന്നുവീണത് ലോകം കണ്ട ഉരുക്കുവനിതയുടെ മടിത്തട്ടിലേക്കാണ്. സ്വന്തം വീട്ടിനേക്കാള്‍ സഹോദരനുമൊത്ത് തീന്‍മൂര്‍ത്തി ഭവനിലെ സോഫകളിലാണ് കൂടുതല്‍ സമയവും ചാടിമറിഞ്ഞത്. ഭര്‍തൃവിയോഗവും ഇളയമരുമകളുടെ ശാഠ്യവുമൊക്കെക്കൊണ്ട് മൂത്തമരുമകളെയും കുട്ടികളെയും ആശ്രയിച്ച ഇന്ദിരാഗാന്ധിയുടെ വാല്‍സല്യം മുഴുവന്‍ അനുഭവിക്കാന്‍ ഭാഗ്യംകിട്ടി നെഹ്‌റുകുടുംബത്തിലെ ഈ ഇളമുറക്കാരിക്ക്. പൈലറ്റും പ്രധാനമന്ത്രിയുമായ പിതാവിന്റെ വേണ്ടുവോളം പരിലാളനയും.
പ്രതിപക്ഷ പ്രക്ഷോഭം, അടിയന്തരാവസ്ഥ, സുപ്രീംകോടതിവിധി, പ്രധാനമന്ത്രി പദത്തില്‍നിന്ന് അച്ഛമ്മയുടെയും അച്ഛന്റെയും പുറത്താകല്‍, ഹൃദയം നുറുക്കിയ ആ രണ്ട് മരണങ്ങള്‍… ആധുനിക ഇന്ത്യന്‍ ഭരണ രാഷ്ട്രീയചരിത്രത്തോടൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു അവക്കൊക്കെ മൂകസാക്ഷിയായി. പന്ത്രണ്ടാം വയസ്സില്‍ അച്ഛമ്മ വെടിയേറ്റ് വീഴുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ ആഘാതമായി അത്. അധികം വൈകാതെ പത്തൊമ്പതാം വയസ്സില്‍ വല്‍സല പിതാവിന്റെ ദാരുണാന്ത്യവും ഇടിത്തീപോലെ പ്രിയങ്കയെ തേടിയെത്തി. പിന്നെ അമ്മയ്ക്കും സഹോദരനും താങ്ങായി കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ധാത്രിയുമായി അവരുടെ നിഴലായി എന്നും കൂടെനിന്നു.’അമ്പത്തഞ്ചിഞ്ച് നെഞ്ചല്ല, അതിനുള്ളില്‍ അത്യാവശ്യം വേണ്ടത് ജനങ്ങളുടെ വേദന അറിയുന്നൊരു മനസ്സാണ്.’ മോദിയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ രാഷ്ട്രീയത്തിലെ ഈ വനിതാനേതാവിന്റെ ജാതകമായി. ഇരുപത്തഞ്ചാം വയസ്സില്‍ വിവാഹം. ഡല്‍ഹിയിലെ വലിയ ബിസിനസ് തറവാട്ടിലേക്കായിരുന്നു കൈപിടിച്ചുകയറിയത്. അതോടെ പ്രിയങ്ക ഗാന്ധി പ്രിയങ്ക വാദ്രയായി. രാഷ്ട്രീയ ശത്രുക്കള്‍ വെറുതെ ഇരിക്കുമോ. വാദ്രയെ കുടുക്കാനായി അവര്‍ പല വഴികള്‍ ആലോചിച്ചതില്‍ കിട്ടിയത് ഹരിയാനയില്‍ റോബര്‍ട്ട് വാദ്ര വാങ്ങിയ ഭൂമി. അപ്പനപ്പൂപ്പന്മാര്‍ രാജ്യത്തിനും ജനതക്കും വേണ്ടി അനുഷ്ഠിച്ച കര്‍മകാണ്ഡം മഹാഭാരതകഥയോളം വരും. എന്നിട്ടും സര്‍വം സഹിച്ച് കുടുംബിനിയായി വീടിനകത്ത് കഴിച്ചുകൂട്ടി. മക്കളായ മിറായയെയും റൈഹാനെയും പെറ്റ് പൊന്നുപോലെ നോക്കിവളര്‍ത്തി. 2004 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മാതാവിനും സഹോദരനും വേണ്ടി ഇറങ്ങിയ പ്രിയങ്ക എന്ന രാഷ്ട്രീയക്കാരിയില്‍ നാല്‍പതുകഴിഞ്ഞ ഇന്ത്യക്കാര്‍ പഴയ ഇന്ദിരയെ കണ്ടു. അച്ഛമ്മയുമായി കളിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ടവര്‍ ഈ കുരുന്നില്‍ ഭാവി നേതാവിനെ നേരത്തെതന്നെ കണ്ടിരുന്നുവെങ്കിലും പ്രിയങ്ക പലപ്പോഴും തന്നെ അന്വേഷിച്ചെത്തിയ കോണ്‍ഗ്രസുകാരോട് അമ്മയെപോലെ ആവര്‍ത്തിച്ചുപറഞ്ഞു: ‘നോ’. കാരണം ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും ദാരുണമരണങ്ങള്‍ നേരിട്ടനുഭവിച്ച് ചിറകറ്റ ഇറ്റലിക്കാരിക്ക് തൊട്ടതിലെല്ലാം ഭയമായിരുന്നു. അവര്‍ രാഹുലിനോട് സമ്മതം മൂളിയെങ്കിലും ഇനിയുമൊരു ദുരന്തം കൂടി താങ്ങാനാവില്ലെന്ന് പ്രിയമകളോട് തുറന്നുപറഞ്ഞു. പക്ഷേ രാജ്യം കരാളകാലത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന തിരിച്ചറിവില്‍ നൂറ്റിമുപ്പത് കോടി ജനതയും വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ രക്ഷിക്കാന്‍ താന്‍കൂടി വേണമെന്ന് പ്രിയങ്കയും നിശ്ചയിച്ചു. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്തുതന്നെ പത്താം ജനപഥത്തിലെ അന്ത:പുരങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ നോക്കാമെന്നായിരുന്നു മറുപടി.
1972ല്‍ ജനനം. വിദ്യാഭ്യാസം ഡല്‍ഹിയിലെ ജീസസ് മേരി മോഡല്‍ സ്‌കൂള്‍ കോണ്‍വന്റിലും കോളജിലും. മന:ശാസ്ത്രമാണ് ബിരുദ വിഷയമെന്നതിനാല്‍ ആളുകളുടെ മനോവ്യാപാരം പെട്ടെന്ന് പിടികിട്ടും. 2010ല്‍ ബുദ്ധമതത്തില്‍ ബിരുദാനന്തരബിരുദവുമെടുത്തു. പിന്നീട് ബുദ്ധമതത്തോട് ആഭിമുഖ്യം തോന്നി അതില്‍ ചേര്‍ന്നു. പാഴ്‌സി മതക്കാരാണെങ്കിലും മത കാര്യങ്ങളില്‍ അത്ര നിഷ്‌കര്‍ഷ ഉള്ളവരല്ല സോഷ്യലിസ്റ്റായ നെഹ്‌റുവിന്റെ പേരക്കിടാങ്ങള്‍. ജനങ്ങളാണ് രാഷ്ട്രീയത്തേക്കാള്‍ തന്നെ പിടിച്ചുവലിക്കുന്നത്. രാഷ്ട്രീയത്തിലില്ലെങ്കിലും അവര്‍ക്കുവേണ്ടി താനുണ്ടാകുമെന്ന് പ്രിയങ്ക ഒരഭിമുഖത്തില്‍ പറഞ്ഞത് നെഹ്‌റുകുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ചുതന്നെ. നാല്‍പത്തേഴാം വയസ്സില്‍ 2019 ജനുവരി 23ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരിലൊളാക്കി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്ചരിത്രം വഴിമാറുകയാണെന്ന തോന്നലാണ് പരക്കെ. കിഴക്കന്‍ യു.പിയുടെ ചുമതലയാണെങ്കിലും പ്രിയങ്കയെ ഭാവി പ്രധാനമന്ത്രിയായാണ് പലരും ഇപ്പോള്‍ കാണുന്നത്. പ്രിയങ്കക്ക് ആ തസ്തിക പോരെന്ന് ബി.ജെ.പി വക്താവിനുപോലും പറയേണ്ടിവന്നതില്‍ അതുണ്ട്. സഹോദര-സഹോദര സമവാക്യം രാഷ്ട്രീയത്തിലെ അപൂര്‍വതയാണ്. വര്‍ഗീയ തീ തുപ്പുന്ന സമകാലിക ഇന്ത്യയില്‍ പ്രിയങ്കയുടെ വരവ് അതുകൊണ്ട് ഒരൊന്നൊന്നര വരവുതന്നെ; പ്രിയതരവും.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
kerala2 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്