Connect with us

Video Stories

ചോരക്കൊതിയുടെ ജയരാജ രാഷ്ട്രീയം

Published

on

സാബിര്‍ കോട്ടപ്പുറം

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ദാദ്രിയില്‍ മുഹമ്മദ്‌ അഖലാക്കിനെ സംഘപരിവാര്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഷുക്കൂറിനെ സി പി എം ആള്‍ക്കൂട്ടവും കൊലപ്പെടുത്തുന്നത്. വിചാരണ യും തെളിവെടുപ്പും നേതാക്കളുടെ ഉത്തരവും ഒത്ത് ചേര്‍ന്ന പ്രൊഫഷണല്‍ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു ഷുക്കൂറിന്റെത്. 2012 ലാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. 2014 ല്‍‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയത്തിനു ശേഷമാണു ആള്‍ ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ച്ചയാവാന്‍ തുടങ്ങിയത്. സംഘപരിവാറിന് പോലും ഗുരുസ്ഥാനിയനാകുന്ന തരത്തിലൊരു ആള്‍ക്കൂട്ട കൊലപാതകത്തിനു നേത്രത്വം കൊടുത്തതിന്റെ പേരില്‍ പി ജയരാജന് നേരെ ഷുക്കൂര്‍ വധ കേസില്‍ സി ബി ഐ കൊലക്കുറ്റം ചുമത്തിയപ്പോള്‍ അതിനെ സി പി എം പ്രതിരോധിക്കുന്നത് സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ പി ജയരാജനെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ്. സംഘപരിവാറി ന്റെ ഉന്മൂലന സ്വഭാവ ത്തെ ആവോളം ആവാഹിച്ചെടുത്ത് വേട്ടക്കാരനായി കുതിക്കുകയും പ്രതിരോധത്തിലാകുമ്പോള്‍ ഇര വേഷം കെട്ടുകയും ചെയ്യുന്ന കൌശലമാണ് സി പി എം കാണിക്കുന്നത് . പി ജയരാജനെ ഫാസിസ്റ്റ് വിരുദ്ധ പോരാളിയാക്കി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ തന്നെ പരിഹസിക്കുകയാണ്.

സി പി എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എന്‍ ഉല്ലെഖ് രചിച്ച ‘കണ്ണൂര്‍-രക്ത രൂക്ഷിതമായ പ്രതികാര രാഷ്ട്രീയം’ എന്ന പുസ്തകത്തില്‍ മെഡിറ്ററേനിയന്‍ കടലിലെ പ്രത്യേക സ്വയംഭരണാവകാശമുള്ള സിസിലിയ ദ്വീപിനോടാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ, വിശിഷ്യാ സി പി എം -ആര്‍ എസ് സു കൊലപാതക രാഷ്ട്രീയത്തെ സാമ്യപ്പെടുത്തുന്നത്. നാല് പതിറ്റാണ്ടിനിടയില്‍ ‍ 200 പേര്‍ കണ്ണൂരില്‍ രാഷ്ട്രീയത്തിന്‍റെ പേരിലുള്ള കൊലക്കത്തിക്കിരയായെന്നാണ് അദ്ദേഹത്തിന്‍ റെ കണ്ടെത്തല്‍. രാജ്യത്തെ തന്നെ ഒരു ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതക നിരക്കാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . മെഡിറ്ററേനിയന്‍ കടലിലെ ഓരോ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ മാഫിയ സംഘങ്ങള്‍ കൊലപാതകങ്ങള്‍ നടത്തുന്നത് പോലെ സ്വയം ഭരണ ത്തോടും ആധിപത്യത്തോടുമുള്ള ഉന്മാദത്താല്‍ ജയരാജന്മാര്‍ നേത്രത്വം കൊടുക്കുന്ന കൊലപാതകങ്ങള്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമല്ല എന്ന് മാത്രമല്ല മാനവികതയോടുള്ള വലിയ വെല്ലുവിളിയും കൂടിയാണ്. ആര്‍ എസു എസ് വിരുദ്ധതയല്ല, മറിച്ച് ആധിപത്യ മനോഭാവമാണ് സംഘപരിവാറിന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഷു‍ക്കൂറും ഷുഹൈബും ഫസലും ടി പി ചന്ദ്രശേഖരനുമടക്കമുള്ളവരുടെ ചോരയെടുക്കാന്‍ കണ്ണൂരിലെ സി പി എം നേത്രത്വ ത്തെ പ്രേരിപ്പിച്ചത്.

മാംഗ്ലൂരിലെ ഗണേഷ് ബീഡി കമ്പനി യും തൊഴിലാളികളും തമ്മിലുള്ള പ്രശ്നമാണ് ഇന്ന് കാണുന്ന തരത്തിലുള്ള സി പി എം -ആര്‍ എസ് എസ് രക്തരൂക്ഷിത സംഘര്‍ഷമായി വളര്‍ ന്നത്. അല്ലാതെ സംഘപരിവാര്‍ പ്രത്യശാസ്ത്ര വിരോധത്താല്‍ മുളച്ച് പൊന്തിയതോ വളര്‍ന്നതോ അല്ല കണ്ണൂര്‍ സി പി എമ്മിന്റെ ആര്‍ എസ് എസ് വിരുദ്ധ രാഷ്ട്രീയം. തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ഗണേഷ് ബീഡി കമ്പനി ആര്‍ എസ് എസുകാരെ ഗുണ്ടാപ്പണി ഏല്‍പ്പിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാരായ തൊഴിലാളികള്‍ പ്രതിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദിനേശ് ബീഡി കമ്പനി തുടങ്ങുന്നതൊക്കെ ഈ സാഹചര്യത്തിലായിരുന്നു. തുടര്‍ന്ന് ആധിപത്യത്തിന്റെ ചോരക്കളി കണ്ണൂര്‍ സി പി എമ്മിന് പഠിപ്പിച്ചത് എം വി രാഖവന്‍ ആയിരുന്നെന്നാണ് എന്‍ ഉല്ലെഖ് നിരീക്ഷിക്കുന്നത്. “എന്നില്‍ നിന്നും എന്തെങ്കിലും പുതുതലമുറ പഠിക്കേണ്ടതായിട്ടുണ്ടെങ്കിൽ അത് അക്രമരാഷ്ട്രീയംകൊണ്ട് ഒന്നും നേടാനാവില്ലെന്നതാണ്. അക്രമംകൊണ്ട് ഒരാശയവും വളര്‍ത്താനാവില്ല ” എന്ന് പിന്നീട് ജനാധിപത്യ ചേരിയുടെ ഭാഗമായിരിക്കുന്ന സമയത്ത് എം വി രാഖവന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഉന്മൂലന ത്തിന്റെ രാഷ്ട്രീയ ശൈലിയല്ലാത്ത മറ്റൊന്നും പിണറായി -കോടിയേരി -ജയരാജ നെത്രതത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്നും ചോര ഉണങ്ങാത്ത കണ്ണൂര്‍ തെളിയിക്കുന്നത്. പിഞ്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതും കൂടി ചേര്‍ത്ത് വെച്ച് വായിച്ചാല്‍ മാത്രമേ വെട്ടേറ്റ് കഷണങ്ങളായിട്ടും തിരിച്ച് വന്ന പാണന്മാര്‍ പാടി നടക്കുന്ന ജയരാജന്റെ ‘വീര കഥ’ പോലും പൂര്‍ണ്ണമാകൂ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ആളുകളാണ് കണ്ണൂരില്‍ സി പി എമ്മിന് വേണ്ടി കൊല്ലപ്പെടുന്നതും കൊല്ലാന്‍ പോകുന്നതും. പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ശക്തിദുര്ഗ്ഗമായ ഒരു ജില്ലയില്‍ സമൂഹത്തിലെ ഒരു വിഭാഗം ചാവേറുകളായി അരികുവല്‍ക്കരിക്കപ്പെടുന്നത് നവോത്വാന കേരള ത്തിന്റെ ചര്‍ച്ചകളോടൊപ്പം ഉയര്‍ന്നു വരേണ്ടതുണ്ട്. കളരി പാരമ്പര്യത്തിന്റെ യും യുദ്ധ വംശങ്ങളുടെ തുടര്‍ച്ചയില്‍ ലഭിച്ച ജൈവ സങ്കലനത്തിന്റെ യും ആണധികാര ബോധത്തിന്റെ യും കാരണങ്ങള്‍ കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആ ആചാര ത്തെ ലംഘിക്കാനല്ലേ പുരോഗമന പ്രസ്ഥാനം തയ്യാറാവേണ്ടത് ?. എന്നാല്‍ ആ ആചാരം കുലത്തൊഴിലായി തലമുറകള്‍ക്ക് കൈമാറുന്നതാണ് നമ്മള്‍ കാണുന്നത്. പി ജയരാജന്, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ണൂരിലെ പല നേതാക്കളുടെ യും മക്കള്‍ കൊലപാതകം ബോംബ്‌ നിര്‍മ്മാണം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്.

സ്റ്റേറ്റ് നടപ്പിലാക്കുന്ന വധ ശിക്ഷ യെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അരയില്‍ കത്തിയാണ് ഉള്ളതെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഷുക്കൂര്‍ വധ കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം . 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് എം എസ് എഫ് നേതാവായിരുന്ന അരയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നതും കൂടെ ഉണ്ടായിരുന്ന സകരിയ്യക്ക് വെട്ടെല്ക്കുന്നതും . സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആക്രമിക്കപ്പെട്ടെന്ന കഥ പ്രചരിപ്പിക്കപ്പെടുകയും തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തപ്പോള്‍ ഷുക്കൂറും സുഹൃത്തും സി പി എം പാര്‍ട്ടി ഗ്രാമത്തിലകപ്പെട്ട് പോവുകയായിരുന്നു. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സകരിയ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഷുക്കൂറും സുഹൃത്തും സി പി എം ചക്രവ്യൂഹത്തിലകപ്പെട്ടത്. അഭയം തേടിയ വീട്ടുകാരെ ഭീഷണിപ്പെടുത്തി സി പി എം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ യും സുഹൃത്തിനെ യും വീട്ടില്‍ നിന്നും പുറത്തിറക്കുകയും വിചാരണ ചെയ്യുകയും മുകളില്‍ നിന്നും ലഭിച്ച ഉത്തരവ് പ്രകാരം വധ ശിക്ഷ നടപ്പിലാക്കുകയുമായിരുന്നു . സി പി എമ്മിന്റെ യും ഡി വൈ എഫ്തെ ഐ യുടെ യും പ്രാദേശിക നേതാക്കള്‍ തൊട്ട് പി ജയരാജനും എം വി രാജേഷും വരെ നീളുന്ന ഉന്നത നെത്രത്വവും വധ ശിക്ഷ നടപ്പിലാക്കുന്നതില്‍ കണ്ണികളായി.
തെളിവെടുപ്പിന്റെ യും വിചാരണ യുടെ യും മണിക്കൂറുകള്‍ക്കിടയിലും ചുറ്റും കൂടിയിരുന്ന നൂറുകണക്കിനായ സി പി എമ്മുകാരില്‍ ഒരാളില്‍ പോലും മാനുഷിക മൂല്യങ്ങള്‍ ഉണര്‍ന്നു വന്നില്ല എന്നത് മത ഭ്രാന്ത് പോലൊരു രാഷ്ട്രീയ ഭ്രാന്താണ് സി പി എം കണ്ണൂരില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നതിന്റെ ദ്രിഷ്ടാന്തമായി അവശേഷിക്കുന്നു. മനുഷ്യര്‍ കൊല്ലപ്പെടാന്‍ പോലും കാരണമാകുന്ന തരത്തില്‍ സി പി എമ്മിന്റെ പശുക്കളാണ് പി ജയരാജന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍. ഷുക്കൂറിന്റെ വ്യാജ ഫോട്ടോ കാണിച്ച് തന്നെ ആക്രമിക്കാന്‍ വന്നവരില്‍ ഷുക്കൂറും ഉണ്ടായിരുന്നെന്ന് കള്ളം പറയാനും പി ജയരാജന്‍ മടി കാണിച്ചിരുന്നില്ല.

പ്രളയ കാലത്ത് ഗര്‍ഭിണിയെയും ,കൈക്കുഞ്ഞിനെ യും രക്ഷപ്പെടുത്തിയ സൈനികര്‍ക്ക് ഇപ്രാവശ്യത്തെ രാഷ്ട്രപതി യുടെ സൈനിക മെഡല്‍ ലഭിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിനു ശശി തരൂര്‍ എം പി ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ പോലും മനുഷ്യ ജീവന് മുന്തിയ പ്രാധാന്യം നല്‍കുന്നത് ഒരു പുരോഗമന സമൂഹത്തിന്റെ അടയാളമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ തത്വ സംഹിത യുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യ ജീവനുകള്‍ക്ക് വളരെ സാധാരണമായ സാഹചര്യത്തില്‍ പോലും യാതൊരു പ്രാധാന്യവും കൊടുക്കാത്ത പ്രാകൃത മനോഭാവവും പേറിയാണ് സി പി എം നേത്രത്വം ഇപ്പോഴും ജീവിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ പ്രയോഗം പോലുംവരമ്പത്ത് കൂലി എന്നാണ്. ഷുക്കൂറി ന്റെ യോ ടി പി ചന്ദ്രശേഖരന്റെ യോ ജീവിക്കാനുള്ള അവകാശ ത്തെ കുറിച്ച് പാര്‍ട്ടി ബോധവാന്‍മാരല്ലെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പാര്‍ട്ടിക്ക് ഉത്തമബോധ്യമുണ്ട്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോള്‍ മാനവികത യെ കുറിച്ച് കാമ്പയിന്‍ നടത്തിയവര്‍ തന്നെയാണ് പാര്‍ട്ടി സെക്രട്ടറി യെ ആക്രമിക്കാന്‍ പോയത് കൊണ്ടല്ലേ ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്ന ന്യായികരണം ചമക്കുന്നതും. സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വാധിനം ഉപയോഗിച്ചാണ് തങ്ങളുടെ നിലപാടുകളിലെ വൈരുധ്യങ്ങളെ സി പി എം മറച്ച് പിടിക്കുന്നത്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യൂ വിന്റെ പേരില്‍ പുസ്തകവും സിനിമയും രചിക്കപ്പെടുന്നു. സാംസ്കാരിക പ്രതികരണങ്ങളും മാനവികത യുടെ ഉദ്ഘോഷങ്ങളും നടക്കുന്നു. അഭിമന്യൂ വിന്റെ അതെ പ്രായത്തില്‍ തന്നെയാണ് ഷുക്കൂറും കൊല്ലപ്പെട്ടത്. സച്ചിദാനന്ദനെ പോലുള്ള ചുരുക്കം ചിലര്‍ പ്രതികരിച്ഛതല്ലാതെ സാംസ്കാരിക കേരളത്തില്‍ എന്ത് പ്രതികരണമാണ് ഷുക്കൂര്‍ വധത്തില്‍ ഉണ്ടായത് ?. സന്തോഷ്‌ എച്ചികാന ത്തിന്റെ ഒരു കഥ യില്‍ പറയുന്ന കൊമാല പട്ടണം പോലെയായിട്ടുണ്ട് കണ്ണൂര്‍ സി പി എം . കൊമാല ആത്മഹത്യ ചെയ്യുന്നവരുടെ നഗരമാണെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമാണ് കണ്ണൂര്‍ സി പി എം . രണ്ടും നിര്‍ഭാഗ്യങ്ങളുടെ നഗരം. കൊമാല യില്‍ എവിടെ നിന്നോ വരുന്ന കെട്ട നാറ്റമാണ് ജനങ്ങളെ അസ്വസ്ഥ മാക്കിയതെങ്കില്‍ ജയരാജന്മാരുടെ ചോരക്കതി ഇനിയും കണ്ണീരുണങ്ങാത്ത ശുഹൈബിന്റെയും ഷുക്കൂറിന്റെ യും ടി പി യുടെ യും വീടുകളെ യും അവരെ സ്നേഹിക്കുന്നവരെ യും സമാധാനം ആഗ്രഹിക്കുന്നൊരു സമൂഹത്തെ യും അസ്വസ്തമാക്കിക്കൊണ്ടേ ഇരിക്കുന്നു

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending